ദുബൈയിൽ കപ്പടിച്ച് ഖത്തറിന്റെ ഹിറ്റ്ഷോ
text_fieldsഹിറ്റ്ഷോയുടെ ജോക്കി ഫ്ലോറന്റ് ജിറോക്സ് ദുബൈ വേൾഡ് കപ്പ് കിരീടം ഏറ്റുവാങ്ങുന്നു
ദോഹ: ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ദുബൈ വേൾഡ് കപ്പ് വത്നൻ റേസിങ് കുതിരയോട്ടത്തിൽ കിരീടമണിഞ്ഞ് ഖത്തറിന്റെ ഹിറ്റ്ഷോ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ഉടമസ്ഥതയിലുള്ള വത്നൻ റേസിങ് ക്ലബിലെ അംഗം അഞ്ചു വയസ്സുകാരനായ ഹിറ്റ്ഷോയാണ് നൂറിലേറെ പന്തയക്കുതിരകൾ മാറ്റുരച്ച റേസിൽ കിരീടമണിഞ്ഞത്. ദുബൈ വേൾഡ് കപ്പിന്റെ 1.2 കോടി ഡോളറിന്റെ (103 കോടി രൂപ) കിരീടമാണ് മിന്നും കുതിപ്പിലൂടെ ഹിറ്റ് ഷോ സ്വന്തമാക്കി ഖത്തറിലെത്തിക്കുന്നത്.
ദുബൈ വേൾഡ് കപ്പിൽ ഹിറ്റ്ഷോയുടെ കുതിപ്പ്
ഫ്ലോറന്റ് ജിറോക്സ് ആയിരുന്നു അഞ്ചു വയസ്സുകാരന് ഹിറ്റ്ഷോയുടെ ജോക്കി. ശനിയാഴ്ച രാത്രി ഒമ്പതരക്ക് ദുബൈ മെയ്ദാന്‍ റേസ്കോഴ്സില്‍ നടന്ന വാശിയേറിയ മത്സരത്തിൽ അവസാന കുതിപ്പിലായിരുന്നു ഹിറ്റ്ഷോയുടെ അസാമാന്യ ഫിനിഷിങ്. 14 രാജ്യങ്ങളില്‍ നിന്നുള്ള 125 കുതിരകള്‍ മത്സരത്തില്‍ പങ്കെടുത്തു.
ഖത്തറിന്റെ വിജയത്തെ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും അഭിനന്ദിച്ചു. ദുബൈ വേൾഡ് കപ്പിൽ ഹിറ്റ്ഷോയുടെ അസാമാന്യ പ്രകടനത്തിന് ഖത്തറിനും എന്റെ സഹോദരൻ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്കും അഭിനന്ദനം നേരുന്നതായി ശൈഖ് മുഹമ്മദ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

