ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്കിങ്:അന്വേഷണത്തിന് അമേരിക്കയുടെ എഫ്.ബി.െഎ ടീമും
text_fieldsദോഹ: ഖത്തറിെൻറ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഉൗർജിതമാക്കുന്നതിന് അമേരിക്കയുടെ
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ടീമിെൻറ സഹകരണവും. അന്വേഷണത്തിെൻറ ഭാഗമായി സംഘം കഴിഞ്ഞ വാരംമുതൽ ഖത്തറിലുണ്ടെന്ന്
ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോട് കൂടി ഹാക്കിങിെൻറ പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്നാണ് ഖത്തർ ഭരണകൂടം പ്രതീക്ഷിക്കുന്നത്.
അമേരിക്കക്ക് ഒപ്പം മറ്റ് രണ്ട് രാഷ്ട്രങ്ങളും അന്വേഷണത്തിൽ ഖത്തറിന് സഹായവുമായി രംഗത്തുണ്ട്. അന്വേഷണ റിപ്പോർട്ട് അടുത്ത വാരത്തിൽ പുറത്തുവിടുമെന്നും അറിയുന്നു.
മേയ് 23 ന് അർദ്ധരാത്രിയിലാണ് വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യെപ്പട്ടത്. ക്യു.എൻ.എ പ്രസിദ്ധീകരിച്ച, സൈനിക ബിരുദദാന സമ്മേളത്തിൽ
പെങ്കടുത്തുകൊണ്ട് അമീർ നടത്തിയ പ്രസംഗത്തിെൻറ റിപ്പോർട്ടിൽ തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പരാമർശങ്ങൾ ഹാക്കർമാർ കൂട്ടിച്ചേർത്തിരുന്നു. ട്വിറ്റർ പേജിൽ അറബിയിൽ
ഹാക്കർമാർ ചേർത്ത വാർത്തകളിലും തികച്ചും അടിസ്ഥാന രഹിതവും അബദ്ധങ്ങൾ നിറഞ്ഞതുമായിരുന്നു. അമേരിക്കൻ പ്രസിഡൻറ് ട്രംപിെൻറ ഭരണത്തിൽ ഖത്തർ അസ്വസ്ഥരാണെന്നും ഇസ്രായേലുമായുള്ള ബന്ധം നല്ലതാണന്നും തുടങ്ങിയ പരാമർശങ്ങൾ അമീറിെൻറ പ്രസംഗത്തിെൻറ റിപ്പോർട്ടിൽ വ്യാജമായി കൂട്ടിചേർത്തിരുന്നു. വസ്തുതയറിയാതെ, ഇത് ചില ന്യൂസ് പോർട്ടലുകളും ചാനലുകളും പ്രസിദ്ധീകരിക്കാനും ഇടയായിരുന്നു. എന്നാൽ തെറ്റിദ്ധാരണ പരത്തുന്നതും രാജ്യ സുരക്ഷിതത്വത്തെ ബാധിക്കുന്നതുമായ ഹാക്കിങിനെ സർക്കാർ അതീവ ഗൗരവമായാണ് കണ്ടത്. സംഭവത്തിൽ എത്രയുംവേഗം കുറ്റവാളികളെ കണ്ടെത്തുമെന്ന് ഖത്തർ വിദേശ കാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി സംഭവത്തിനുശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഖത്തറിനെതിരെ അമേരിക്കൻ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടക്കുന്നുണ്ട് എന്ന ആരോപണവും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി ഉയർത്തിയിരുന്നു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുകയും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയുമാണ് രാജ്യത്തിെൻറ ലക്ഷ്യം എന്ന് അദ്ദേഹം അന്ന് പ്രഖ്യാപിച്ചു. രാജ്യത്തിനകത്തും പുറത്തും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അന്താരാഷ്ട്ര തലത്തിലുള്ള നിയമ സംവിധാനങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തും എന്നും വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
ഹാക്കിങ്ങിനെതിരെ അറബ് രാജ്യങ്ങളിലെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ രംഗത്തെത്തുകയും ഖത്തറിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
