Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘2022 ലോകകപ്പ്’...

‘2022 ലോകകപ്പ്’ അവിസ്മരണീയമാകും- ഹസല്‍ അല്‍ തവാദി

text_fields
bookmark_border
‘2022 ലോകകപ്പ്’ അവിസ്മരണീയമാകും- ഹസല്‍ അല്‍ തവാദി
cancel

ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് അവിസ്മരണീയമാകുമെന്നും ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ലോകകപ്പായി ഖത്തര്‍ ലോകകപ്പ് അടയാളപ്പെടുത്തപ്പെടുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. ദോഹയിലത്തെിയ ജര്‍മനിയിലെ  മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അല്‍ തവാദി. 
അതേസമയം, ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പുരോഗതി രേഖപ്പെടുത്തുന്നതിനുമായി പ്രതിനിധിസംഘം, പ്രധാന സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുകയും ചെയ്തു. നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ ക്ഷേമവും പ്രതിനിധിസംഘം വിലയിരുത്തി. ബയേണ്‍ ക്ളബിന്‍െറ ശൈത്യകാല പരിശീലനവുമായി ബന്ധപ്പെട്ട് ക്ളബിനോടൊപ്പമത്തെിയതായിരുന്നു മാധ്യമ പ്രതിനിധിസംഘം. അല്‍ഖോറിലെ അല്‍ ബയ്ത് സ്റ്റേഡിയത്തിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ച പ്രതിനിധിസംഘം, അല്‍ ബെയ്ത് വില്ളേജും തൊഴിലാളികളുടെ താമസസ്ഥലങ്ങളും റിക്രിയേഷന്‍ സൗകര്യങ്ങളും സന്ദര്‍ശിച്ചു. 
ദോഹയിലെ അല്‍ ബിദ്ദ ടവറിലെ സുപ്രീം കമ്മിറ്റി ആസ്ഥാനത്തത്തെിയ മാധ്യമസംഘം സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയുമായി ഒരു മണിക്കൂറിലേറെ സംഭാഷണം നടത്തുകയും ചെയ്തു. 
ലോകകപ്പിനായി ഖത്തറിലത്തെുന്നവര്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തമായിരിക്കും സമ്മാനിക്കപ്പെടുകയെന്നും ലോകജനതയെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന ഘടകമാണ് കാല്‍പന്തുകളിയെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അല്‍ തവാദി മനസ്സ് തുറന്നു. ശൈത്യകാല ലോകകപ്പ് ചരിത്രത്തില്‍ തന്നെ പ്രഥമസംഭവമാണെന്നും കായികപ്രേമികള്‍ക്ക് അതനുഭവിക്കാനുള്ള സുവര്‍ണാവസരമാണെന്നും തവാദി പറഞ്ഞു. കുടുംബങ്ങളെ സംബന്ധിച്ച് സുരക്ഷിതമായ ലോകകപ്പാണ് ഖത്തറിലത്തെുന്നതെന്നും തവാദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - qatar
Next Story