സിനിമയിൽ മിന്നിത്തിളങ്ങി ഖത്തർ ലോകകപ്പ്
text_fieldsടുമോറോ വാർ’ എന്ന ചിത്രത്തിലെ 2022 ഖത്തർ ലോകകപ്പ് രംഗം
ദോഹ: കോപ അമേരിക്കക്കും യൂറോകപ്പിനും കൊടിയിറങ്ങിയതോടെ 2022 ലോകകപ്പിെന വരവേൽക്കാൻ ഒരുങ്ങുകയാണ് ഖത്തറും ഫുട്ബാൾ രാജ്യങ്ങളും. വലിയ സ്ക്രീനിൽ ഖത്തറിെൻറ കളിമുറ്റം ഉണരുന്നതിനുള്ള കാത്തിരിപ്പുകൾ. എന്നാൽ, അതിനും മുേമ്പ 2022 ലോകകപ്പ് സ്ക്രീനിൽ തെളിഞ്ഞു കഴിഞ്ഞു. ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ 'ദി ടുമോറോ വാർ' എന്ന ഹോളിവുഡ് സിനിമയിലാണ് ഖത്തർ ലോകകപ്പ് സ്ക്രീനിൽ തിളങ്ങുന്നത്.
അമേരിക്കൻ സൈനിക സയൻസ് ഫിക്ഷൻ സിനിമയിൽ 2051ലെ ഒരു കൂട്ടം സഞ്ചാരികൾ, 30 വർഷം മുേമ്പ 2021ൽ ഭൂമിയിലെത്തുന്നതാണ് കഥ. ക്രിസ് മക്കെ സംവിധായകനായ ത്രില്ലർ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലോകമെങ്ങുമുള്ള പ്രേക്ഷക സമൂഹത്തിൽ നിന്നും ലഭിച്ചത്. വിനാശകാരികളായ അന്യഗ്രഹ ജീവികൾക്കെതിരെ സൈന്യവും, ജനങ്ങളുമെല്ലാം ചേർന്ന് യുദ്ധം ചെയ്യുന്നതാണ് ചിത്രത്തിെൻറ ഇതിവൃത്തം.
ഇതിനിടയിലാണ് നായകനായ ക്രിസ് പ്രാട്ട് ഖത്തർ ലോകകപ്പ് വേദിയിൽ കളി കാണുന്ന ദൃശ്യമെത്തുന്നത്. ബ്രസീലും, തിരിച്ചറിയാത്ത മറ്റൊരു ടീമും തമ്മിലുള്ള കളിക്കിടെ പശ്ചാത്തലത്തിലെ ബാനറിൽ 'ഫിഫ ലോകകപ്പ് ഖത്തർ 2022' എന്ന് തെളിയുന്നുണ്ട്. 2019ൽ നിർമാണം പൂർത്തിയായ ചിത്രം 2020ൽ റിലീസിങ്ങിന് ഒരുങ്ങിയതായിരുന്നെങ്കിലും കോവിഡ് കാരണം വൈകുകയായിരുന്നു. ഒടുവിലാണ് ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

