ഖത്തര്‍ ലോകകപ്പ്: 75 ശതമാനം നിർമാണപ്രവൃത്തികളും പൂർത്തിയായി
text_fieldsഖത്തര്‍: 2022 ഫിഫ ലോകകപ്പ് പദ്ധതികളുടെ പ്രവൃത്തികളിൽ 75 ശതമാ നവും ഇതിനകം പൂർത്തിയായിട്ടുണ്ട്. നിർമാണപ്രവൃത്തികൾ ആരംഭിച്ച് വിജയകരമായ 20 കോടി തൊഴില്‍ മണിക്കൂറുകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചിരുന്നു. 200 മില്യന്‍ (20 കോടി) തൊഴില്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ടൂര്‍ണമെൻറിെൻറ 75 ശതമാനം തയാറെടുപ്പുകളാണ് പൂര്‍ത്തിയായത്. എട്ട് സ്റ്റേഡിയങ്ങളാണ് ടൂർണമെൻറിനായി ആകെ ഒരുക്കുന്നത്. ഇതിൽ ഖലീഫ ഇൻറര്‍നാഷനല്‍ സ്റ്റേഡിയത്തിെൻറ പുനര്‍നിര്‍മാണം നേരത്തേ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയിരുന്നു. അല്‍ വക്റ സിറ്റിയിലെ അല്‍ ജനൂബ് സ്റ്റേഡിയത്തിെൻറ ജോലികളും പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിക്കഴിഞ്ഞു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ അല്‍ റയ്യാന്‍ സ്റ്റേഡിയവും അല്‍ ബയ്ത്ത് സ്റ്റേഡിയവും പൂര്‍ത്തിയാക്കും. അറബ് ലോകത്തെ പ്രഥമ ഫുട്ബാൾ ലോകകപ്പാണ് ഖത്തറിൽ നടക്കാനിരിക്കുന്നത്.
ഗൾഫിലെ ചൂട് കളിയിടത്തിൽ ഇല്ല
ജൂൺ-ജൂലൈ മാസങ്ങളിലാണ് സാധാരണയായി ലോകകപ്പ് ചാമ്പ്യൻഷിപ് നടക്കുക. ചരിത്രത്തിലാദ്യമായാണ് ശൈത്യകാലത്ത് നടക്കാനിരിക്കുന്നത്. എന്നാലും ഗൾഫിലെ ചൂടോർത്ത് ഒരാശങ്കയില്ലേ, അതു തീർത്തും അസ്ഥാനത്താണെന്ന് നിലവിൽ ഉദ്ഘാടനം ചെയ്ത ഖലീഫ സ്റ്റേഡിയത്തിനുള്ളിൽ പോയാൽ മതി. തുറന്ന മേൽക്കൂരയുള്ള സ്റ്റേഡിയത്തിെൻറ ഉച്ചിയിൽ ഉച്ചവെയിൽ കത്തിയാളുേമ്പാഴും അകത്ത് നല്ല രസികൻ തണുപ്പ്. പുറത്തെ ചൂട് 40 ഡിഗ്രിവരെയുള്ളപ്പോഴും സ്റ്റേഡിയങ്ങളുടെ അകം 19 ഡിഗ്രിയിലാക്കാനുള്ള ശീതീകരണ സംവിധാനം റെഡി. വിനോദ മേഖലയോടനുബന്ധിച്ചുള്ള ഫാൻ വില്ലേജുകൾ മരുഭൂമിയിൽ തയാറാക്കും.
ആകെ ബജറ്റ് ആറു ബില്യണ്‍ ഡോളര്‍
ലോകകപ്പിനായുള്ള ഖത്തറിെൻറ ആകെ ബജറ്റ് ഏകദേശം ആറു ബില്യണ്‍ ഡോളറിേൻറത്. ലോകകപ്പ് സംഘാടന ചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയുടെ സെക്രട്ടറി ജനറല്‍ ഹസന് അല്തവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ നിര്‍മിക്കുന്ന സ്റ്റേഡിയങ്ങള്‍ക്കും മറ്റു സൗകര്യങ്ങള്‍ക്കുമായുള്ള ബജറ്റായി കണക്കാക്കുന്നതാണ് ഇൗ തുക. സ്റ്റേഡിയങ്ങള്‍ക്കു പുറമെ, പരിശീലന ഗ്രൗണ്ടുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുൾപ്പെടെയുള്ളവയുടെ നിര്‍മാണത്തിനായാണ് ഇത്രയധികം തുക നീക്കിവെച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദലോകകപ്പ്
ഖത്തർ ലോകകപ്പ് ഫുട്ബാൾ വെറുമൊരു ലോകകപ്പ് മാത്രമായിരിക്കില്ല. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്നവർക്ക് കാണാനും അനുകരിക്കാനുമായുള്ള നല്ല മാതൃകകളാണ് ടൂർണമെൻറ് കാത്തുെവച്ചിരിക്കുന്നത്. ഏറ്റവും പ്രധാനമാണ് പരിസ്ഥിതി സൗഹൃദലോകകപ്പ് എന്ന ആശയം. ഫിഫ ലോകകപ്പ് ഹരിതാഭമാക്കാന്‍ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി വൻ ക്രമീകരണങ്ങളാണ് നടത്തുന്നത്. ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങൾക്കകത്തും പുറത്തും പച്ചപ്പ് വിരിക്കുക ‘ഉംസലാല്‍ ടര്‍ഫ് നഴ്സറി’യിൽനിന്ന് ഉൽപാദിപ്പിച്ച പുല്ല് ഉപയോഗിച്ചാണ്. ഖത്തര്‍ വിഭാവനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ ലോകകപ്പിനുള്ള എല്ലാകാര്യങ്ങളും ജനിക്കുന്നത് ഇവിടെനിന്നാണ്. ഇവിടെനിന്നുള്ള വിവിധങ്ങളായ മരങ്ങളും സസ്യങ്ങളുമാണ് സ്റ്റേഡിയ ങ്ങള്‍ക്ക് ചുറ്റും ഹരിതഭംഗി പകരുന്നത്. ലോകകപ്പിനായി തയാറാക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് സമീപങ്ങളിലും ഇവിടെനിന്നുള്ള മരങ്ങൾ തണൽവിരിക്കും. ദോഹയുടെ വടക്ക് ഉംസലാല്‍ മുഹമ്മദ് ഏരിയയിലാണ് നഴ്സറി. ഇവിടെ ഖത്തര്‍, തായ്ലന്ഡ്. സ്പെയിന് എന്നിവിടങ്ങളില്‍നിന്നുള്ള അറുപതിലധികം വിവിധ വിഭാഗങ്ങളിലായി 16,000ത്തിലധികം മരങ്ങളും 6.79ലക്ഷത്തിലധികം കുറ്റിച്ചെടികളുമാണ് വളർത്തുന്നത്.
തൊഴിലാളി സൗഹൃദം
ലോകകപ്പ് ഖത്തറിന് അനുവദിച്ചതോടെതന്നെ വിവിധ വിമർശനങ്ങളാണ് വിവിധയിടങ്ങളിൽ നിന്നുയർന്നത്. അതെല്ലാം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയാൻ അധികമസയം വേണ്ടിവന്നില്ല. ടൂർണമെൻറിെൻറ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി വൻനടപടികളാണ് ഖത്തർ സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ഫീസ് തിരി ച്ചുകൊടുക്കുന്നതാണ് ഇതിൽ എടുത്തുപറയേണ്ടത്. വിവിധ സ്റ്റേഡിയങ്ങളുെടയും മറ്റും പ്രവൃത്തി ഏറ്റെടുത്ത 160 കരാർ കമ്പനികൾ കൂടി ഇൗയടുത്ത് ഇതിന് സന്നദ്ധരായി രംഗത്തെത്തി. ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ഇത് ആശ്വാസമാകുക. ജോലി ആവശ്യാർഥം ഖത്തറിൽ എത്തുന്നതിന് മുേമ്പ റിക്രൂട്ട് മെൻറ് ഏജൻസികൾക്ക് തൊഴിലാളികൾ നൽകിയ ഫീസ് ആണ് ഇത്തരത്തിൽ തിരിച്ചുനൽകുന്നത്.
ഭിന്നശേഷിക്കാരുടെയും കളിയിടം
സമൂഹത്തിലെ എല്ലാവർക്കും ലോകകപ്പ് അനുഭവം നൽകുകയെന്നതാണ് സുപ്രീംകമ്മിറ്റിയുടെ ലക്ഷ്യം,ഇൗ ടൂർണമെൻറിൽ ആരും മാറ്റിനിർത്തപ്പെടുന്നില്ല. ഇതിെൻറ ഭാഗമായി വക്റ അൽ ജനൂബ് സ്റ്റേഡിയത്തിൽ തുറന്ന സെൻസറി റൂം പരീക്ഷണം വിജയകരമായി. ഓട്ടിസം, ന്യൂറോ ബിഹേവിയറൽ രോഗാവസ്ഥയുള്ളവർക്ക് മത്സരം നടക്കുന്ന സമയങ്ങളിലും ഇടവേളകളിലും ചെലവഴിക്കാനുള്ള സുരക്ഷിത ഇടങ്ങളായാണ് സെൻസറി റൂം രൂപ കൽപന ചെയ്തിരിക്കുന്നത്. ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് സെൻസറി റൂമുകളുടെ നിർമാണം. ലോകകപ്പിനായി ഉദ്ഘാടനം ചെയ്ത ആദ്യ സ്റ്റേഡിയമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും സമാനമായ സെൻസറി റൂം നിർമിച്ചിരുന്നു. മേയ് മാസത്തിൽ നടന്ന അമീർ കപ്പ് കലാശപ്പോരാട്ടം കാണുന്നതിനായി ഖത്തർ ഫൗണ്ടേഷൻ ഡിസബിലിറ്റി േപ്രാഗ്രാമിലെയും ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഓട്ടിസം ബാധിതരായ 22 കുട്ടികൾ അൽ ജനൂബ് സ്റ്റേഡിയത്തിലെത്തുകയും സെൻസറി റൂം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.