ഖത്തർ ലോകകപ്പ് ചിഹ്നം പ്രകാശനം സെപ്റ്റംബർ മൂന്നിന്
text_fieldsദോഹ: ഫുട്ബാൾ ലോകം കാത്തിരിക്കുന്ന 2022ലെ ഖത്തർ ലോകകപ്പ് ചാമ്പ ്യൻഷിപ്പിെൻറ ഔദ്യോഗിക എംബ്ലം പ്രകാശനം സെപ്റ്റംബർ മൂന്ന ിന് നടക്കുമെന്ന് ഫിഫ അറിയിച്ചു. ഫിഫയുടെ ഔദ്യോഗിക വെബ്സൈ റ്റിലാണ് എംബ്ലം പുറത്തുവിടുന്നത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മിഡിലീസ്റ്റും അറബ് ലോകവും ഒരു ലോകകപ്പ് ഫുട്ബാളിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്നത്. ഖത്തറിലെ പ്രത്യേക കാലാവസ്ഥ പരിഗണിച്ച് ഫുട്ബാൾ ലോകകപ്പിെൻറ ചരിത്രത്തിലാദ്യമായി നവംബർ, ഡിസംബർ മാസങ്ങളിലായിരിക്കും ചാമ്പ്യൻഷിപ് നടക്കുക. നവംബർ 21ന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിന് ഡിസംബർ 18ന് ഖത്തറിെൻറ ദേശീയദിനത്തിൽ തിരശ്ശീല വീഴും. ഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായിതന്നെ ഈ വർഷത്തെയും അടുത്ത വർഷത്തെയും ഫിഫ ക്ലബ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത് ഖത്തറായിരിക്കും. ഖത്തര്‍ 2022 ഫിഫ ലോകകപ്പ് പദ്ധതികളുടെ പ്രവൃത്തികളിൽ 75 ശതമാനവും ഇതിനകം പൂർത്തിയായിട്ടുണ്ട്. നിർമാണപ്രവൃത്തികൾ ആരംഭിച്ച് വിജയകരമായ 20 കോടി തൊഴില്‍ മണിക്കൂറുകള്‍ പൂര്‍ത്തിയാക്കിയതായി സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
200 മില്യന്‍ (20 കോടി) തൊഴില്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ടൂര്‍ണമെൻറിെൻറ 75 ശതമാനം തയാറെടുപ്പുകളാണ് പൂര്‍ത്തിയായത്. ഖലീഫ ഇൻറര്‍നാഷനല്‍ സ്റ്റേഡിയത്തിെൻറ പുനര്‍നിര്‍മാണം നേരത്തേ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയിരുന്നു. അല്‍ വക്റ സിറ്റിയിലെ അല്‍ ജനൂബ് സ്റ്റേഡിയത്തിെൻറ ജോലികളും പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിക്കഴിഞ്ഞു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ അല്‍ റയ്യാന്‍ സ്റ്റേഡിയവും അല്‍ ബയ്ത്ത് സ്റ്റേഡിയവും പൂര്‍ത്തിയാക്കും. ഭാവിയില്‍ ലോകകപ്പ് മത്സരങ്ങള്‍ നടത്താനൊരുങ്ങുന്ന രാജ്യങ്ങള്‍ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് മാനുഷിക, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ ലോകകപ്പ് പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്‍ നിര്‍വഹിച്ചതെന്ന് സുപ്രീം കമ്മിറ്റി ഓപറേഷന്‍സ് ഓഫിസ് ചെയര്‍മാനും ടെക്നിക്കല്‍ ഡെലിവറി ഓഫിസ് വൈസ് ചെയര്‍മാനുമായ യാസിര്‍ അല്‍ ജമാല്‍ പറയുന്നു.
ലോകകപ്പ് പ്രവര്‍ത്തനങ്ങളുടെ യാത്രയിലെ വിജയമാണ് തങ്ങള്‍ ആഘോഷിക്കുന്നത്. സമയവും പരിശ്രമവും ചെലവഴിച്ചത് കേവലം ഒരു ടൂര്‍ണമെൻറിന് സൗകര്യങ്ങള്‍ ഒരുക്കുക എന്നതിന് മാത്രമല്ല. ഖത്തറിലെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും എല്ലാ തരത്തിലും നേട്ടം കൊയ്യാനാവുന്ന വിധത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ഒരുക്കിയ സൗകര്യങ്ങള്‍ പുതിയ ആകര്‍ഷണവും സന്ദര്‍ശകര്‍ക്കുള്ള കേന്ദ്രങ്ങളുമായി മാറും. അല്‍ ബയ്ത്ത് സ്റ്റേഡിയത്തിന് ചുറ്റുമുള്ള പാര്‍ക്ക് അതിന് ഉദാഹരണമാണെന്നും യാസിര്‍ അല്‍ ജമാല്‍ ചൂണ്ടിക്കാട്ടി. ലോകകപ്പ് 2022ലേക്കുള്ള ദീര്‍ഘ യാത്ര പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ് തങ്ങൾ. വരും വര്‍ഷങ്ങളില്‍ പൂര്ണതയിലേക്കെത്തുമെന്നും ലുസൈല്‍ സ്റ്റേഡിയം പ്രോജക്ട് മാനേജര്‍ തമീം അല്‍ ആബിദ് പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് ഈ നേട്ടങ്ങളെല്ലാം ഉണ്ടാക്കേണ്ടവയായിരുന്നു. എന്നാൽ, ഇപ്പോൾ ഇവയെല്ലാം പൂര്‍ത്തിയാക്കിയ അഭിമാനത്തിലാണ് തങ്ങളെന്ന് സുപ്രീം കമ്മിറ്റിയിലെ ആരോഗ്യ, സുരക്ഷാ മാനേജര്‍ അബ്ദുല്ല അല്‍ ബിശ്റി പറഞ്ഞു. അല്‍ ബയ്ത്ത് സ്റ്റേഡിയവും പൂര്ത്തീകരണപാതയിലാണ്. റാസ് അബൂ അബൂദ് സ്റ്റേഡിയത്തിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നു. അല്‍ തുമാമ ഉള്‍പ്പെടെ ബാക്കി സ്റ്റേഡിയങ്ങളെല്ലാം വേഗത്തില്‍ നിര്‍മാണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.