Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ...

ഖത്തർ ലോകകപ്പ് മനോഹരവിരുന്നാകുമെന്ന് യുവൻറസ് വനിതതാരങ്ങൾ

text_fields
bookmark_border
ഖത്തർ ലോകകപ്പ് മനോഹരവിരുന്നാകുമെന്ന് യുവൻറസ് വനിതതാരങ്ങൾ
cancel
camera_alt???????????????????? ??????????????????????????? ???????? ???????????????????????????? ?????????? ?????????????????? ?????????????????????????????

ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ മാമാങ്കം കളിയാരാധകർ ക്കും ടീമംഗങ്ങൾക്കും വിസ്മയമാകുമെന്ന് യുവൻറസ് വനിതതാര ങ്ങളായ ലിയാൻ സാൻഡേഴ്സണും ആഷ്ലി നിക്കും. ആദ്യമായി ഖത്ത റിലെത്തിയ താരങ്ങൾ ലോകകപ്പ് തയാറെടുപ്പുകളിൽ അമ്പരപ്പ് പ്രകടിപ്പിക്കുകയും ഖത്തറിനെയും ജനതയെയും സംബന്ധിച്ച് മതിപ്പ് രേഖപ്പെടുത്തി. ഫ്രാൻസിൽ സമാപിച്ച ഫിഫ വനിത ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് ബീൻ സ്പോർട്സിൽ മത്സര വിശകലനത്തിനെത്തിയതായിരുന്നു താരങ്ങളായ ലിയാനും നിക്കും.


ഒരു മാസം നീണ്ട ഖത്തർ വാസത്തിനിടയിൽ ലോകകപ്പ് തയാറെടുപ്പുകൾ കാണാനും പരിചയപ്പെടാനും ഏറെസമയം കണ്ടെത്തി. വീണ്ടും വരുമെന്നും ഖത്തർ അത്രമേൽ പ്രിയപ്പെട്ടതായിരിക്കുെന്നന്നും ഇവിടെയുള്ള ഓരോ നിമിഷവും ആസ്വദിക്കുകയായിരുെന്നന്നും ലിയാൻ സാൻഡേഴ്സൺ സുപ്രീം കമ്മിറ്റിക്ക് മുമ്പാകെ മനസ്സ് തുറന്നു. ഏറ്റവും മികച്ച ലോകകപ്പായിരിക്കും നടക്കാനിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. ഖത്തറിലെത്തുന്നതോടെ കളിേപ്രമികളുടെ സങ്കൽപങ്ങളെല്ലാം മാറിമറിയുമെന്നും അവർ കൂട്ടിച്ചേർത്തു. സുപ്രീം കമ്മിറ്റി ആസ്ഥാനത്തെത്തിയ അവർ ലോകകപ്പുമായി ബന്ധപ്പെട്ട ലെഗസി പദ്ധതികൾ വിലയിരുത്തി. രാജ്യത്തിെൻറ ആതിഥ്യമര്യാദയും സ്വീകരണവും സംബന്ധിച്ചായിരുന്നു നിക്കിന് പറയാനുണ്ടായിരുന്നത്. തെറ്റായ സങ്കൽപങ്ങൾ ജനങ്ങളെ മേഖലയിൽനിന്ന് അകറ്റി നിർത്തുന്നുണ്ട്. ഇവിടം സന്ദർശിക്കുന്നതോടെ അതെല്ലാം മാറും.


സൗന്ദര്യവും വൃത്തിയും സുരക്ഷിതത്വവുമാണ് ഖത്തറിെൻറ മുഖമുദ്ര. കൂട്ടുകാർക്കെല്ലാം ഇവിടെ സന്ദർശിക്കാനാവശ്യപ്പെട്ട് സന്ദേശമയച്ചതായും നിക്ക് വ്യക്തമാക്കി. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയ ഇരുതാരവും ജനറേഷൻ അമേസിങ്ങിെൻറ പരിശീലന പരിപാടികളിൽ പങ്കെടുക്കുകയും ഖത്തർ യുവ വനിതതാരങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsqatar world cup
News Summary - qatar world cup-qatar-gulf news
Next Story