ലോകകപ്പ് റിക്രൂട്ട്മെൻറ് ഫീസ്: തൊഴിലാളികൾക്ക് 525 ലക്ഷം റിയാൽ മടക്കി നൽകും
text_fieldsദോഹ: ലോകകപ്പ് പദ്ധതികളിലേർപ്പെട്ട തൊഴിലാളികളിൽ നിന്ന് ഇൗടാക്കിയ റിക്രൂട്ട്മെൻറ് ഫീസ് തിരിച്ചുനൽകുന്നത് സംബന്ധിച്ച് പ്രധാന കരാറുകാരുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.
റിക്രൂട്ട്മെൻറ് ഫീസ് ഇനത്തിൽ തൊഴിലാളികൾക്ക് 525 ലക്ഷം റിയാൽ (ഏകദേശം 144 ലക്ഷം ഡോളർ) തിരികെ നൽകും. തെറ്റായ മാർഗത്തിലൂടെയുള്ള റിക്രൂട്ട്മെൻറ് എന്ന ആഗോള പ്രതിസന്ധിയെ പ്രതിരോധിക്കാൻ ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് സഹായകമാകുമെന്ന് സുപ്രീം കമ്മിറ്റി വർക്കേഴ്സ് വെൽഫെയർ എക്സിക്യൂട്ടിവ് ഡയറക്ടർ മഹ്മൂദ് ഖുതുബ് പറഞ്ഞു.
നിരവധി തൊഴിലാളികളാണ് ഖത്തറിലേക്ക് എത്തുന്നതിന് മുമ്പായി നിർബന്ധിതരായി റിക്രൂട്ട്മെൻറ് ഫീസ് ഏജൻസികൾക്ക് നൽകിയിരിക്കുന്നത്. ഖത്തർ ചേംബറും തൊഴിൽമന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച കോൺഫറൻസിെൻറ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിക്രൂട്ട്മെൻറ് ഫീസ് രാജ്യം നിയമം മൂലം നിരോധിച്ചതാണെന്നും ഒരു തൊഴിലാളി പോലും നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കരാറുകാരാണ് ഇത് വഹിക്കേണ്ടതെന്ന് മഹ്മൂദ് ഖുതുബ് വിശദീകരിച്ചു. തൊഴിലാളികളെ സഹായിക്കുന്നതിനായി കോൺട്രാക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തൊഴിലാളികൾക്ക് റിക്രൂട്ട്മെൻറ് ഫീസ് തിരിച്ച് നൽകുന്നതിെൻറ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് പ്രധാന കോൺട്രാക്ടർമാർ റിക്രൂട്ട്മെൻറ് ഫീസ് തിരിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് യോജിപ്പിലെത്തിയതായും വർക്കേഴ്്്സ് വെൽഫെയർ ഡയറക്ടർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാർച്ചിലാണ് ലോകകപ്പ് പദ്ധതികളിലേർപ്പെട്ട തൊഴിലാളികൾക്ക് റിക്രൂട്ട്മെൻറ് ഫീസ് തിരിച്ച് നൽകുന്നത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി തീരുമാനം വ്യക്തമാക്കിയത്.
സുപ്രീം കമ്മിറ്റിയുടെ നടപടിയെ അന്താരാഷ്ട്ര േട്രഡ് യൂണിയൻ കോൺഫെഡറേഷൻ സ്വാഗതം ചെയ്തു.
30000ലധികം തൊഴിലാളികളാണ് ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ ജോലിയിലേർപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.