ഖത്തരി വനിതാകരുത്ത്
text_fieldsഇന്ന് ലോകവനിതദിനം. ഖത്തർ എന്ന രാജ്യം എല്ലാ തലത്തിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. വലുപ്പത്തിൽ ഏറെ ചെറിയ രാജ്യം വിവിധ തലങ്ങളിൽ ആഗോള തലത്തിൽതന്നെ ശ്രദ്ധാകേന്ദ്രമ ാണിന്ന്. വനിതശാക്തീകരണത്തിലും അവർക്ക് അർഹമായ അംഗീകാരങ്ങൾ നൽകുന്നതിലും രാ ജ്യം മാതൃകയാണ്. മന്ത്രിസഭ മുതൽ ഐക്യരാഷ്ട്രസഭ വരെ ഖത്തർ വനിതകൾ ഉന്നതസ്ഥാനങ്ങ ളിലുണ്ട്. ബിസിനസ് രംഗത്തും കലാകായിക രംഗത്തും അവർ സജീവം. വനിതദിനത്തിൽ രാജ്യത്തെ വ നിതവിശേഷങ്ങൾ വായിക്കാം...
ഗൾഫിലെ ആദ്യ വനിത മന്ത്രി ഖത്തറിൽനിന്ന് ചരിത്രത്തി ൽ ആദ്യമായി വനിത
വിദേശകാര്യ സഹമന്ത്രിയും
ഗൾഫ് ലോകത്ത് ആദ്യമായി ഒരു വനിത യെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ഖത്തർ ആണ്. 2003ല്‍ ശൈഖ അല്മഹ്മൂദിനെ വിദ്യാ ഭ്യാസമന്ത്രിയാക്കിയാണ് ഖത്തർ ചരിത്രം കുറിച്ചത്. തുടര്‍ന്ന് നിരവധി വനി ത മന്ത്രിമാർ രാജ്യത്തുണ്ടായി. 2008ല്‍ ആരോഗ്യ മന്ത്രി വനിതയായിരുന്നു. 2013ല്‍ ക മ്യൂണിക്കേഷന്‍സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയായി ഹെസ അല്ജാബറിനെ നിയമിച്ചു. നിലവിലെ മന്ത്രിസഭയിലാകട്ടെ ഡോ. ഹനാന് അല്‍കുവാരി ആരോഗ്യമന്ത്രിയുമാണ്.
വിദേശകാര്യ മന്ത്രാലയ വക്താവായ ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിനെ വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചത് മാസങ്ങൾക്ക് മുമ്പാണ്. 2019ലെ 56ാം നമ്പർ അമീരി ഉത്തരവിലൂടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയാണ് നിയമനം നടത്തിയത്. രാജ്യചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത വിദേശകാര്യ സഹമന്ത്രിയാകുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവിെൻറ ചുമതലയും ലുൽവ വഹിക്കുന്നുണ്ട്.
തൊഴില്‍സ്ഥലങ്ങളില്‍ 37 ശതമാനം വനിതകൾ
രാജ്യത്തിെൻറ തൊഴില്‍സ്ഥലങ്ങളില്‍ 25 മുതല്‍ 29 വരെ വയസ്സുള്ളവരില്‍ 37 ശതമാനം പേര് വനിതകളാണെന്ന് വികസന ആസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം റിപ്പോര്‍ട്ടിൽ പറയുന്നു. 30 മുതല്‍ 34 വരെ വയസ്സുള്ളവരില്‍ 49 ശതമാനം പേര് വനിത കളാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ വനിതകള്‍ കൂടുതലായി ജോലി ചെയ്യുന്നു. നയരൂപവത്കരണ തസ്തികകളില്‍ മാത്രം വനിതകളുടെ പങ്കാളിത്തം 30 ശതമാനമാണ്.
ഖത്തരി ദേശീയ ദര്‍ശന രേഖ 2030, ജനസംഖ്യ നയം 2017 - 2022 എന്നിവയിലൂടെ ഉന്നത തസ്തികകളിലെ വനിതകളുടെ എണ്ണം ഉയര്‍ത്തുന്നതിനും വനിതകളുടെ രാഷ്ട്രീയ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.
ഔദ്യോഗിക സ്ഥാപനങ്ങളുടെ തലപ്പത്ത് വനിതശക്തി
രാജ്യത്തിെൻറ ഔദ്യോഗിക സ്ഥാപനങ്ങളുടെ തലപ്പത്ത് വനിതകള്‍ നേതൃപരമായ പങ്ക് വഹിക്കുന്നുണ്ട്. ഖത്തര്‍ ഫൗണ്ടേഷന് ചെയർപേഴ്സൻ ശൈഖ മൗസ ബിന്ത് നാസറാണ്.
ഖത്തര്‍ മ്യൂസിയംസ്, ഖത്തര്‍ സോഷ്യല്‍വര്‍ക്ക് ഫൗണ്ടേഷന്, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഹമദ് മെഡിക്കല്‍ കോർപറേഷന്, പ്രൈമറി ഹെല്‍ത്ത്കെയര്‍ കോർപറേഷന്, നാഷനല്‍ കമീഷന് ഫോര്‍ എജുക്കേഷന്‍ കള്‍ച്ചര്‍ സയന്‍സ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെയും തലപ്പത്ത് വനിതകളാണ്. വിവിധ രാജ്യാന്തര ഫോറങ്ങളിലും ഖത്തരി വനിതകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ആഗോള മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിലൊരാളാണ് ശൈഖ മൗസ ബിന്ത് നാസര്‍. സിലാടെക്, എജുക്കേഷന്‍ എബൗവ് ഓള് എന്നിവയുടെയെല്ലാം നേതൃസ്ഥാനത്ത് ശൈഖ മൗസയാണ്.
2003ല്‍ യു.എന്നിെൻറ അംഗപരിമിതര്‍ക്കായുള്ള സ്പെഷല്‍ റിപ്പോര്‍ട്ടറായി ശൈഖ ഹെസ്സ ബിന്ത് ഖലീഫ ബിന്‍ അഹ്മദ് ആൽ ഥാനിയെ നിയമിച്ചിരുന്നു. ലോകത്തുതന്നെ ഈ പദവി വഹിക്കുന്ന ആദ്യത്തെ വനിതയെന്ന ഖ്യാതിയാണ് ശൈഖ ഹെസ്സ സ്വന്തമാക്കിയത്. യു.എന്നിെൻറ ജനീവയിലെ ഖത്തറിെൻറ ആദ്യ അംബാസഡറായി ശൈഖ ഉൽയാ അഹ്മദ് ബിന്‍ സെയ്ഫ് ആൽ ഥാനിയെ നിയമിച്ചിരുന്നു. നിലവില്‍ ഖത്തറിെൻറ യു.എന്നിലെ സ്ഥിരം പ്രതിനിധിയാണ് ഇവർ. വിദേശകാര്യ മന്ത്രാലയത്തിെൻറ ഔദ്യോഗിക വക്താവാണ് വിദേശകാര്യ സഹമന്ത്രിയായി നിയമിക്കെപ്പട്ട ലുൽവ റാശിദ് അല്‍ഖാതിർ. ഈ തസ്തികയിലെത്തുന്ന ആദ്യ ഖത്തരി വനിതയാണിവർ.
നയതന്ത്രപദവിയിൽ വനിതകൾ
വിദേശകാര്യ മന്ത്രാലയത്തിെൻറ കണക്കുകള്‍ പ്രകാരം നയതന്ത്രപദവികളിലുള്ള വനിതകളുടെ എണ്ണം 22 ആണ്. 10 വര്‍ഷം മുമ്പ് ഇത് മൂന്നുപേര്‍ മാത്രമായിരുന്നു. 2017 നവംബറില്‍ ഉപദേശക കൗണ്‍സിലില്‍ ആദ്യമായി വനിതകള്‍ അംഗങ്ങളായി. നാലു വനിതകളെയാണ് ശൂറയിലേക്ക് അമീര്‍ നിയോഗിച്ചത്.
സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വനിതകള്‍ മത്സരിക്കുകയും വോട്ടെടുപ്പില്‍ പങ്കാളികളാകുകയും ചെയ്യുന്നുണ്ട്. കൗണ്‍സിലില്‍ നിലവിൽ വനിതകളുണ്ട്. വ്യവസായ മേഖലകളിലും വിദ്യാഭ്യാസ മേഖലയിലുമടക്കം എല്ലായിടത്തും ഖത്തരി വനിതകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
ബിരുദം: പെൺകുട്ടികൾ ഏറെ മുന്നിൽ
രാജ്യത്ത് യൂനിവേഴ്സിറ്റി ബിരുദം നേടുന്നവരിൽ മുൻപന്തിയിൽ വനിതകളാണ്. ആണ്‍കുട്ടികള്‍ നേരത്തേതന്നെ തൊഴില്‍വിപണിയിലേക്ക് പ്രവേശിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ യൂനിവേഴ്സിറ്റി ബിരുദപഠനം പൂര്‍ത്തീകരിക്കാന്‍ താല്പര്യപ്പെടുന്നുവെന്ന് ആസൂത്രണ സ്ഥിതി വിവരക്കണക്ക് മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൈമറി തലം മുതല്‍ യൂനിവേഴ്സിറ്റി തലം വരെ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും പെൺകുട്ടികൾ ഏറെയാണ്. 2016 - 17 കാലയളവില്‍ 1.46 ലക്ഷം പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഇതില്‍ 51.2 ശതമാനം പേര് ആണ്‍കുട്ടികളും 48.8 ശതമാനം പേര് പെണ്‍കുട്ടികളുമാണ്.
അധ്യാപകരിൽ 81.1 ശതമാനം വനിതകൾ
രാജ്യത്തെ ആകെ അധ്യാപകരുടെ എണ്ണം 12,425 ആണ്. ഇതില്‍ 81.1 ശതമാനം പേരും വനിതകളാണ്. പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളില്‍ അധ്യാപകരുടെ എണ്ണം 9893. ഇതില്‍ 53.3 ശതമാനം പേരും വനിതകള്‍. ഇതേ അധ്യയനവര്‍ഷം സര്‍വകലാശാല ബിരുദധാരികളുടെ എണ്ണം 5521 ആയിരുന്നു. ഇതിലാകട്ടെ 66.4 ശതമാനം പേര് പെണ്‍കുട്ടികളായിരുന്നു. ഖത്തറിലെ ട്രെയ്നിങ് സെൻററുകളിൽ ആകെ 2.78 ലക്ഷം ട്രെയ്നികളാണുള്ളത്. ഇതില്‍ 33 ശതമാനം പേര് വനിതകൾ.
എന്തെളുപ്പം, അപ്പാഷെ ഹെലികോപ്ടർ വിൽപന
െെലഫ്റ്റനൻറ് മറിയം യൂസുഫ്
ആദ്യ വിദേശ ലെയ്സൺ ഒാഫിസർ
ഖത്തർ അമീരി എയർഫോഴ്സിലെ െലഫ്റ്റനൻറായ മറിയം യൂസുഫ് പ്രത്യേക ശ്രദ്ധനേടുന്നത് അവർ ഏറ്റെടുത്ത ജോലിയുടെ വ്യത്യസ്തത കൊണ്ടുകൂടിയാണ്. ആകാശത്തോളം ഉയരത്തിൽ വിജയക്കൊടി നാട്ടുകയാണിവർ. യു.എസ് ആർമിയുടെ സുപ്രധാന കേന്ദ്രമായ റെഡ്സ്റ്റോൺ ആഴ്സനലിൽ ചുമതലയേറ്റ ഖത്തറിൽ നിന്നുള്ള ആദ്യ വിദേശ ലെയ്സൺ ഒാഫിസർ ആണിവർ. അലബാമയിലെ മാഡിസൺ കൺട്രിയിലെ ഹൻറ്സ്വില്ലിക്ക് അടുത്തുള്ള യു.എസ് സൈന്യത്തിെൻറ ഇൗ സൈനികകേന്ദ്രത്തിലെ അപ്പാഷെ ഹെലികോപ്ടറുകളുടെ സൈനിക കച്ചവടവുമായി ബന്ധെപ്പട്ട എല്ലാ ചുമതലയും െലഫ്റ്റനൻറ് മറിയം യൂസുഫിനാണ്. അപ്പാഷെ പ്രോജക്ട് ഒാഫിസിലെ പ്രോഗ്രാം എക്സിക്യൂട്ടിവ് ഒാഫിസർ ഏവിയേഷൻ എന്നതാണ് പദവി. അമേരിക്കയിലെ ജോലി ഏറെ ആസ്വാദ്യകരമാണെന്നും ജീവിതത്തിലെ നല്ല മുഹൂർത്തമാണെന്നും മറിയം പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇവരുടെ നിയമനം. സൈനിക ആവശ്യങ്ങൾക്കുള്ള സുപ്രധാന ഉപകരണങ്ങൾ, അപ്പാഷെ ഹെലികോപ്ടറുകളുടെ വാങ്ങൽ, വിൽപന തുടങ്ങിയ കാര്യങ്ങളിലൊക്കെ ഖത്തറിനായി കൈയൊപ്പ് ചാർത്തുന്ന ഒാഫിസർ ആണ് ഇവർ. സുരക്ഷയുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള നടപടികളുടെ നിർണായക ചുമതലയും ഇവർക്കാണ്. വ്യോമയാന - മിസൈൽ കമാൻറ്, സെക്യൂരിറ്റി അസി. മാനേജ്മെൻറ് ഡയറക്ടറേറ്റ്, ഖത്തർ അപ്പാഷേ സംഘത്തിെൻറ അറ്റാക്ക് സിസ്റ്റം ഡിവിഷൻ, അപ്പാഷേ സംഘത്തിെൻറ സെക്യൂരിറ്റി അസി. കമാൻറ് തുടങ്ങിയവയുടെയും ചുമതല ഇവർക്കുണ്ട്.
ദോഹ ഗൾഫ് ഹെലിേകാപ്ടേഴ്സ് കമ്പനിയിൽ ആണ് മറിയം തെൻറ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഹെലികോപ്ടർ മെയിൻറനൻസ് വിഭാഗത്തിൽ ലൈസൻസ്ഡ് എൻജിനീയർ ആയി നിയമിക്കെപ്പട്ടു. പിന്നീട് അഗസ്റ്റ വെസ്റ്റ്ലൻഡ് എ.ഡബ്ല്യു. 139 ഹെലികോപ്ടറുമായി ബന്ധപ്പെട്ട് നിയമിതയായി. പരിശീലന വിഭാഗത്തിൽ എൻജിനീയറിങ് ടെക്നിക്കൽ ഇൻസ്ട്രക്ടർ ആയി സ്ഥാനക്കയറ്റം കിട്ടി. രണ്ട് വർഷക്കാലം കമ്പനിയുടെ ട്രെയ്നിങ് വിഭാഗത്തിെൻറ ഡെപ്യൂട്ടി മാനേജർ ആയും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.