Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ വിസ...

ഖത്തർ വിസ സെൻറർ മുംബൈയിലും തുറന്നു

text_fields
bookmark_border
ഖത്തർ വിസ സെൻറർ മുംബൈയിലും തുറന്നു
cancel
camera_alt????????? ??????? ????? ????????? ????????? ??????????

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിെൻറ നിര്‍ദ്ദേശപ്രകാരമുള്ള ഖത് തർ വിസ സെൻറർ മുംബൈയില്‍ പ്രവർത്തനം തുടങ്ങി. ഖത്തര്‍ കോണ്‍സുലേറ്റ് ജനറല ിലെ കോണ്‍സല്‍ ജനറല്‍ സെയ്ഫ് ബിന്‍ അലി അല്‍ മു ഹന്നദി ഉദ്ഘാടനം ചെയ്തു. തി ങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ എട്ടര മുതല്‍ വൈകിട്ട് നാലര വ  രെയാണ് വിസ സെൻറര്‍ പ്രവര്‍ത്തിക്കുക. നേരത്തെ ന്യൂഡല്‍ഹിയില്‍ സെൻറര്‍ ആരംഭിച്ചിരുന്നു. ഇതുകൂടാതെ കൊച്ചി, ഹൈദരബാദ്, ലക്നൗ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഉടന്‍ സെൻററുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഖത്തറിലേക്കുള്ള മെഡിക്കല്‍ പരിശോധനക്ക് പുറമെ തൊഴില്‍കരാര്‍ ഒപ്പുവെക്കൽ, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തൽ എന്നിവയും ഇൗ കേന്ദ്രം വഴി നാട്ടിൽ നിന്ന് തന്നെ ചെയ്യാനാകും. ഇതുസംബന്ധിച്ച കരാറില്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ആൻറ് മെഡിക്കല്‍ ചെക്കപ്പ് സര്‍വീസും ബയോമെറ്റും തമ്മില്‍ നേരത്തേ തന്നെ ധാരണാ പത്രം ഒപ്പുവെച്ചിരുന്നു.


നിലവിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് തൊഴിൽ വിസയിലെത്തുന്നവർ ഖത്തറിൽ നിന്നാണ് മെഡിക്കൽ അടക്കം എടുക്കേണ്ടത്. തൊഴിൽ വിസക്കാർക്ക് ഇഖാമ അടിക്കൽ, വിസിറ്റിങ് വിസ പുതുക്കൽ എന്നിവക്ക് ഖത്തറിൽ എത്തി ഒരു മാസത്തിനകം നിലവിൽ മെഡിക്കൽ എടുക്കണം.
ചിലയാളുകൾ മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ട് നാട്ടിലേക്ക് തന്നെ മടങ്ങിപ്പോകേണ്ട സ്ഥിതിയുമുണ്ട്. വിമാനടിക്കറ്റ്, വിസ, താമസം അടക്കം ആളുകൾക്ക് വൻസാമ്പത്തിക ബാധ്യതക്ക് ഇത് ഇടയാക്കുന്നുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നാട്ടിൽ നിന്ന് തന്നെ മെഡിക്കൽ പരിശോധന നടത്തി അയോഗ്യനാണെങ്കിൽ യാത്ര ഒഴിവാക്കാനാകും.


ഇടനിലക്കാരില്ലാതെ നേരിട്ടുതന്നെ വിസാനടപടികൾ പുതിയ കേന്ദ്രത്തിലൂടെ നാട്ടിൽ നിന്ന് തന്നെ നടത്താനാകും. തൊഴിൽ കരാർ അടക്കമുള്ള കാര്യങ്ങളിലും നേരത്തേ തെന്ന തീരുമാനമുണ്ടാകും. ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധ്യമാകുമെന്നാണ് പ്രതീക്ഷ.
ഉടൻ തന്നെ ഇടപ്പള്ളി മെട്രോസ്റ്റേഷന് ചേർന്നുള്ള നാഷനൽ പേൾ സ്റ്റാർ ബിൽഡിങ്ങിൽ കൊച്ചിയിലെ  ഖത്തറിെൻറ വിസാകേന്ദ്രം തുറക്കും. ഇൗ കെട്ടിടത്തിലെ ഡോർ നമ്പർ 35ലാണ് കേന്ദ്രം പ്രവർത്തിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsqatar visa center
News Summary - qatar visa center-qatar-qatar news
Next Story