ഖത്തർ–അമേരിക്ക നയതന്ത്ര ബന്ധം ശക്തിയാർജിക്കുന്നു
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഭരണത്തിന് കീഴിൽ ഖത്തറിനും അമേരിക്കക്കും ഇടയിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നുവെന്ന് വിലയിരുത്തൽ.
ഇതിെൻറ ഭാഗമാണ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മിലുള്ള തന്ത്രപ്രധാനമായ കൂടിക്കാഴ്ചയെന്നും പ്രാദേശിക പത്രങ്ങൾ എഡിറ്റോറിയലുകളെഴുതി. ആഗോള തലത്തിൽ തന്നെ രാഷ്ട്രീയപരമായും നയതന്ത്രപരമായും കൂടുതൽ സ്വാധീനമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ടെന്നും പത്രങ്ങൾ പറയുന്നു.
മേഖലയിലും അന്തർദേശീയ തലത്തിലുമായി വ്യത്യസ്തമായ വിഷയങ്ങളിലും പ്രതിസന്ധികളിലു ം വൻശക്തികളുമായി തന്ത്രപ്രധാനമായ കരാറുകളിലെത്താനും അത് വഴി സമാധാനം പുനസ്ഥാപിക്കാനും ഖത്തറിന് സാധിച്ചിട്ടുണ്ടെന്നും ഖത്തറിെൻറ വിദേശകാര്യനയത്തിലെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണിതെന്നും പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഖത്തർ–അമേരിക്കൻ വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ച ഏറെ പ്രധാനപ്പെട്ടതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും എഡിറ്റോറിയലുകൾ വ്യക്തമാക്കുന്നു. വ്യത്യസ്തമായ മേഖലാ–അന്തർദേശീയ വിഷയങ്ങളിൽ ഖത്തറിനും അമേരിക്കക്കും ഒരേ നിലപാടുകളാണ്. ഭീകരതക്കെതിരായ പോരാട്ടത്തിൽ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് ഖത്തറെന്നും ‘അൽ റായ’ പത്രം പറയുന്നു. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള സഹകരണവും നയതന്ത്രബന്ധവും ഉൗട്ടിയുറപ്പിക്കുന്നതായിരുന്നു വിദേശകാര്യ നേതാക്കളുടെ കൂടിക്കാഴ്ചയെന്നും പത്രം സൂചിപ്പിച്ചു.
ജി സി സി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഏറെ ആശങ്കയുള്ള രാജ്യമാണ് അമേരിക്ക. പ്രശ്ന പരിഹാരത്തിന് വാഷിംഗ്ടൺ ശ്രമിക്കുന്നുണ്ടെന്നും റായ വ്യക്തമാക്കി. സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെ ഖത്തറിെൻറ നേട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽ വൻരാഷ്ട്രങ്ങളുമായി കരാറുകളിലെത്താനും ചർച്ചകൾ നടത്താനും സഹായിച്ചിട്ടുണ്ടെന്നും പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ നിർണായക സാന്നിദ്ധ്യമാണ് ഖത്തറെന്നും ‘അൽ വതൻ’ പത്രം എഴുതി.ഖത്തറിനും അമേരിക്കക്കും ഇടയിലെ ബന്ധം അതിെൻറ ഏറ്റവും ഉന്നതിയിലാണ് എത്തിനിൽക്കുന്നതെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തമ നേതൃത്വമാണ് ഇതിെൻറ പിന്നിലെന്നും ‘അൽ ശർഖ്’ ദിനപത്രം വ്യക്തമാക്കുന്നു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരുരാജ്യങ്ങളുടെയും നയനിലപാടുകൾ ഏറെ നിർണായകമായിട്ടുണ്ടെന്നും ഖത്തരി–അമേരിക്കൻ ബന്ധത്തിെൻറ വർഷമായാണ് 2018 അറിയപ്പെടു കയെന്നും ‘അൽ ശർഖ്’ എഡിറ്റോറിയലെഴുതി. ഗൾഫ് പ്രതിസന്ധിയിൽ ഖത്തർ അതിെൻറ നിലപാടുകൾ ഇതിനകം വ്യക്തമാക്കിയതാണെന്നും ഈ വർഷം അവസാനത്തിലോ അടുത്ത വർഷം ആദ്യത്തിലോ വാഷിംഗ്ടണിൽ ഗൾഫ്–യു എസ് ഉച്ചകോടിക്ക് കളമൊരുങ്ങിയേക്കാൻ സാധ്യതയുണ്ടെന്നും അൽ ശർഖ് വ്യക്തമാക്കി.
യു.എസ്–ഗള്‍ഫ് ഉച്ചകോടി വര്‍ഷാവസാനം?
ദോഹ: ഖത്തറിനെതിരെ അയൽരാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധം മൂലമുണ്ടായ ഗള്‍ഫ് പ്രതിസന്ധി പരിഹരി ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള യു.എസ് ഗള്‍ഫ് ഉച്ചകോടി വര്‍ഷാവസാനം ചേരാൻ സാധ്യത. ഡിസംബ റിലോ ജനുവരിയിലോ ഉച്ചകോടി നടക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി അമേരി ക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഉച്ചകോടി യെക്കുറിച്ച് ഇതിൽ ചര്‍ച്ചയായതായി മാധ്യമങ്ങള്‍ പറയുന്നു. വരുന്ന ശരത്കാലത്തില്‍ ഉച്ചകോടി വിളിച്ചു ചേര്‍ക്കാന്‍ അമേരിക്കന്‍ ഭരണകൂടം ശ്രമങ്ങള്‍ നടത്തുന്നതായി ‘ദി ഗാര്ഡിയന്’ നേരത്തെ വാർത്ത നൽകിയിരുന്നു. ഉപരോധ രാജ്യങ്ങളില്‍ നിന്നും ഉന്നതതല പ്രതിനിധിസംഘങ്ങള്‍ തന്നെ ഉച്ചകോടിയില്‍ പങ്കെ ടുക്കുമെന്നാണ് സൂചനകൾ. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് കഴി ഞ്ഞവര്‍ഷം ജൂണ്‍ അഞ്ച് മുതല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.