ഖത്തര്‍ യൂണിവേഴ്സിറ്റിക്ക് ഏഷ്യയിൽ 52ാം സ്ഥാനം
text_fieldsദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റിക്ക് ഏഷ്യയിൽ 52ാം സ്ഥാനം. ടൈംസ് ഹയര്‍ എജ്യൂക്കേഷെൻറ (ടിഎച്ച്ഇ) ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്സ് 2018ലാണ് ഖത്തര്‍ യൂണിവേഴ്സിറ്റി മികച്ച നേട്ടം കരസ്ഥമാക്കിയത്. ഏഷ്യ യിലെ 25 രാജ്യങ്ങളില്‍ നിന്നുള്ള 350 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ യൂണി വേഴ്സിറ്റി ഇടംനേടിയിരിക്കുന്നത്. അറബ് ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാ നവും നേടാനായിട്ടുണ്ട്. സുപ്രധാനമായ നേട്ടമാണിതെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി വാര്‍ത്താക്കുറിപ്പില്‍ പറ ഞ്ഞു.
13 പ്രകടന സൂചകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിങ് നിര്‍ണയിച്ചിരിക്കുന്നത്. വിജ്ഞാനാന്ത രീക്ഷം(25%), തോത്, വരുമാനം, ബഹുമാന്യത(30%), ഗവേഷണ സ്വാധീനം(30%) രാജ്യാന്തര വീക്ഷണം ജീവ നക്കാര്‍, അധ്യാപകര്‍, ഗവേഷണം(7.5%), വ്യവസായ വരുമാനം(7.5%) എന്നീ അഞ്ചു മേഖലകളായി പ്രകടന സൂചികകളെ തിരിച്ച് വിലയിരുത്തിയാണ് റാങ്കിങ് നല്‍കുന്നത്. 2017ല്‍ 77ാം സ്ഥാനത്തായിരുന്നു ഖത്തര്‍ യൂ ണിവേഴ്സിറ്റി. അവിടെനിന്നാണ് 52ാം സ്ഥാനത്തേക്കെത്തിയത്. ഈ നേട്ടം സ്വായത്തമാക്കാനായതില് അഭിമാനമുണ്ടെന്ന് ഖത്തര്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഹസന് ബിന്‍ റാഷിദ് അല്ദെര്ഹം പറഞ്ഞു. യൂണി വേഴ്സിറ്റിയുടെ പുരോഗതിയും വളര്‍ച്ചയുമാണ് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.