ബൂനജാഹിന് ഏഴ് ഗോൾ; അറബിയെ 10 ഗോളിന് മുക്കി അൽ സദ്ദ്
text_fieldsദോഹ: ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം അക്ഷരാർഥത്തിൽ ഗോൾ മഴയായിരുന്നു. ഖത്തർ സ്റ്റാർസ് ലീഗിൽ അൽ അറബിയെ ഒന്നിനെതിരെ പത്ത് ഗോളിനാണ് അൽ സദ്ദ് തകർത്തുവിട്ടത്. ബാഗ്ദാദ് ബുനജാഹിെൻറ ഏഴ് ഗോളാണ് സദ്ദിന് വമ്പൻ ജയം സമ്മാനിച്ചത്. 43,47,50,62,64,72 മിനുട്ടുകളിലായിരുന്നു റെക്കോർഡിലേക്ക് കു തിച്ചു കൊണ്ടുള്ള ബൂനജാഹിെൻറ ഏഴ് ഗോളുകൾ പിറന്നത്. ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും കൂ ടുതൽ ഗോൾ സ്കോർ ചെയ്യുന്ന കളിക്കാരനെന്ന റെക്കോർഡാണ് ബൂനജാഹിനെ തേടിയെത്തിയിരിക്കുന്നത്.
അൽ അറബിക്കെതിരെ തന്നെ കഴിഞ്ഞ സീസണിൽ ബുനജാഹ് നേടിയ അഞ്ച് ഗോളെന്ന സ്വന്തം റെക്കോർഡ് തന്നെയാണ് ബുനജാഹ് തിരുത്തിയിരിക്കുന്നത്. ജയത്തോടെ ഗോൾ ശരാശരിയിൽ പോയൻറ് പട്ടികയിൽ മുന്നിലാണ് അൽ സദ്ദ്. സദ്ദിനായി അക്രം അഫീഫ് രണ്ട് ഗോൾ നേടിയപ്പോൾ ഒരുഗോൾ അൽ അറബി താരം മുസ്തഫഅബ്ദുല്ലയുടെ വക ദാനമായിരുന്നു. ബാഗ്ദാദ് ബൂനജാഹിെൻറ മൂന്ന് ഗോളുകൾക്ക് പിന്നിലും അക്രം അഫീഫിെൻറ കാൽ സ്പർശമുണ്ടായിരുന്നു. മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിന് അൽ ശഹാനിയ അൽ ഖർതിയ്യാത്തിനെ പരാജയപ്പെടുത്തി. 2012 മുതൽ സദ്ദിനെ തകർക്കാൻ അൽ അറബിക്കായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
