ഖത്തർ വിഷയത്തിൽ ഉപാധികളിലുറച്ച് സൗദി
text_fieldsമക്ക: ഖത്തര്‍ വിഷയം പരിഹരിക്കാന്‍ ഉപാധികള്‍ പാലിക്കണമെന്ന് സൗദി ആവര്‍ത്തിച്ചു. ഉപാധികള്‍ പാലിക്കാതെ ഖത്തര്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ലെന്ന് സൗദി വിദേശ കാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് വ്യക്തമാക്കി. മക്ക ഉച്ചകോടികളിൽ ഖത്തര്‍ പ്രശ്നപരിഹാരം ഗൗരവപ്പെട്ട ചർച്ചയായില്ലെന്നാണ് റിപ്പോർട്ട്. ഖത്തർ പ്രധാനമന്ത്രിയാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. സൗദി ഉൾപെടെ രാജ്യങ്ങൾ രണ്ട് വർഷമായി തുടരുന്ന ഉപരോധം നീങ്ങിയേക്കുമെന്ന പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി.പശ്ചിമേഷ്യയുടെ സമാധാനം തിരിച്ചുപിടിക്കാൻ ഒരുമിച്ചുനിൽക്കാൻ ഉച്ചകോടികൾ തീരുമാനിച്ചു.
മേഖലയുടെ അസ്ഥിരത തകര്‍ക്കുന്ന ഇറാനെ ഒറ്റപ്പെടുത്തും. കൂട്ടായ്മയിലെ അമ്പത്തിയാറ് രാജ്യങ്ങള്‍ ഒരുമിച്ചിരുന്നത് മേഖലയുടെ സ്വസ്ഥത തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് ഒ.െഎ.സി വ്യക്തമാക്കി.ഇറാനുയര്‍ത്തുന്ന ഭീഷണി നേരിടാനായാണ് അടിയന്തിര അറബ് -ജി സി സി ഉച്ചകോടി മക്കയിൽ ചേര്‍ന്നത്. ഇതിന് പിന്നാലെയായിരുന്നു ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ സമ്മേളനം. സമ്മേളനത്തെ അഭിസംബോധന ചെയ്ത സല്‍മാന്‍ രാജാവ് ഹൂതികള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് ആവര്‍ത്തിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ 56 രാഷ്ട്രങ്ങളുടെ കൂട്ടായ്മ മേഖലയിലെ പ്രശ്ന പരിഹാരത്തിന് ഒന്നിച്ച് നീങ്ങുമെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.