Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

സഹോദരങ്ങളുടെ അനൈക്യം ഇനിയെത്ര നാൾ?

text_fields
bookmark_border
സഹോദരങ്ങളുടെ അനൈക്യം ഇനിയെത്ര നാൾ?
cancel

ദോഹ: കഴിഞ്ഞ വർഷം ജൂൺ അഞ്ച് പുലർച്ചെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ യു.എ.ഇ, ബഹ്റൈൻ,  ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് ഒരു വർഷം പൂർത്തിയായി. കര മാർഗമുള്ള ഏക അതിർത്തിയും കടൽ–വ്യോമ അതിർത്തികളുമെല്ലാം പൂർണമായി അടച്ചുപൂട്ടിയുള്ള ഉപരോധം  അറബ് ഇസ്ലാമിക ലോകം ഏറെ ദുഖത്തോടെയാണ് കേട്ടത്. 
പരിശുദ്ധ റമദാനിെൻറ പുണ്യ ദിനത്തിൽ തന്നെ  സഹോദരങ്ങൾക്കിടയിൽ ഉടലെടുത്ത അനൈക്യം എല്ലാ അതിർവരമ്പുകളും പിന്നിട്ട് ഒരു വർഷം പൂർത്തിയാ കുേമ്പാഴും പരിഹാരം അകലെയാണ്. പുണ്യ ഗേഹങ്ങളുടെ സൂക്ഷിപ്പുകാരടക്കമുള്ളവർ തന്നെ ഇത്തരമൊരു  കൊടും ക്രൂരതക്ക് പിന്നിൽ പ്രവർത്തിച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 
കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹ് മുന്നിട്ടിറങ്ങി നടത്തി വന്ന മാധ്യസ്ഥ ശ്രമങ്ങൾ  ഇത് വരെ ഫലം കണ്ടിട്ടില്ല. 
മാധ്യസ്ഥ ശ്രമങ്ങൾ ഇപ്പോൾ ഏതാണ്ട് നിലച്ച മട്ടാണ്. ലോക രാജ്യങ്ങൾ ഒന്നടങ്കം  പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യോജിച്ച പരിഹാര ഫോർമുലയിലേക്ക് എത്താൻ സാധിക്കാത്തതിനാൽ ച ർച്ചകൾ പോലും വഴിമുട്ടി. 
രാജ്യത്തിെൻറ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്യുന്ന ഉപാധികൾ ഖത്തർ ഭ ണകൂടം പൂർണമായി തള്ളിക്കളഞ്ഞിരുന്നു. അൽജസീറ ചാനൽ അടച്ച് പൂട്ടുക, ഖത്തറിലുള്ള തുർക്കി സൈ ന്യത്തെ പുറത്താക്കുക, ഖത്തറിലെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ  ഉപാധികളാണ് ഈ രാജ്യങ്ങൾ മുന്നോട്ടു വെച്ചിരുന്നത്.

സംയമനം; നയതന്ത്രവഴിയേ ഖത്തർ
ഖത്തർ പ്രകോപനപരമായ പ്രസ്താവനകളോ നടപടികളോ സ്വീകരിക്കാതെ നയതന്ത്ര തലത്തിൽ പ്രതിസന്ധി  കൈകാര്യം ചെയ്തു. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി രാജ്യങ്ങളിൽ നിന്ന്  രാജ്യങ്ങളിലേക്ക് നടത്തിയ പര്യടനം പല രാജ്യങ്ങളെയും കൂടെ നിർത്താൻ സഹായിച്ചു. ഐക്യ രാഷ്ട്ര സഭ യിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രസംഗം തന്നെ രാജ്യം സ്വീകരിക്കുന്ന നി ലപാട് വ്യക്തമാക്കുന്നതായിരുന്നു. 

ഭീകരവാദത്തെ സഹായിക്കുന്നുവെന്ന ഖത്തറിനെതിരിൽ ഈ രാജ്യങ്ങൾ  ഉന്നയിക്കുന്ന ആരോപണത്തെ പൂർണമായി തള്ളിക്കളഞ്ഞ അമീർ ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങളേക്കാൾ ഭീരവാ ദത്തെ എതിർക്കുന്നതിൽ ഖത്തർ മുൻപന്തിയിലാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ജർമനി, ഫ്രാൻസ്, തു ടങ്ങിയ യൂറോപ്യൻ യൂനിയനിലെ പ്രമുഖ രാജ്യങ്ങളുടെ ശക്തമായ പിന്തുണ നേടിയെടുക്കാനും രാജ്യത്തിന് ക ഴിഞ്ഞു. തുർക്കി നൽകി വരുന്ന പൂർണ പിന്തുണയാണ് ഖത്തറിെൻറ ശക്തിയെന്നത് പൊതുവെ പറയപ്പെടുന്ന  വസ്തുതയാണ്.

പല ഭാഗങ്ങളിൽ നിന്ന് പ്രകോപനങ്ങൾ ഉണ്ടായപ്പോഴെല്ലാം തങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ  ഖത്തർ പ്രത്യേകം ശ്രമിക്കുന്നു. ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മാത്രമാണ്  ഈ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുന്ന തീരുമാനം ഖത്തർ ഭരണകൂടം സ്വീകരി ച്ചത്. എന്നാൽ യു.എ.ഇക്ക് നൽകി വരുന്ന പ്രകൃതി വാതകത്തിെൻറ അളവിൽ കുറവൊന്നും ഇല്ലാതെ കരാർ  പാലിക്കുമെന്ന ഉറപ്പ് ഖത്തർ വീണ്ടും നൽകിയിട്ടുമുണ്ട്. 

ലോക രാജ്യങ്ങൾക്ക് മുന്നിൽ തങ്ങൾക്കെതിരിൽ ഉന്നയിച്ച ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നുകാ ട്ടുന്നതിനാണ് രാജ്യം മുൻഗണന നൽകിയത്. അമീർ ശൈഖ് തമീമിെൻറ നിർദേശപ്രകാരം വിദേശകാര്യ മന്ത്രി  ജൂൺ ആറിന് തന്നെ തെൻറ ദൗത്യവുമായി ഇറങ്ങുകയായിരുന്നു. ജർമനിയിലേക്കാണ് ആദ്യമായി അദ്ദേഹം  പോയത്. ജർമൻ വിദേശകാര്യ മന്ത്രി സേഗ്മാർ ഗേബ്രലുമായാണ് ആദ്യ ചർച്ച നടത്തിയത്. ജർമൻ വിദേശകാര്യ  മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ജർമനി തങ്ങളുടെ നിലപാട് വാർത്താസമ്മേളനത്തിൽ തന്നെ അ റിയിച്ചു. 

ഉപരോധം എത്രയും വേഗം പിൻവലിച്ച് ചർച്ചക്ക് തയ്യാറാകണമെന്ന ഖത്തർ മുന്നോട്ട് വെച്ച നിലപാട്  തന്നെയാണ് ജർമനിയും സ്വീകരിച്ചത്. ഖത്തറുമായി ബന്ധം വിഛേദിക്കാൻ തങ്ങൾ ഒരുക്കമല്ലെന്നും ജർമനി  വ്യക്തമാക്കി. തുടർന്ന് ഫ്രഞ്ച് സർക്കാറും ഇതേ നിലപാട് സ്വീകരിച്ചു. പിന്നീട് തുർക്കി, ബൽജിയം, അമേരിക്ക,  ഇറ്റലി, ബ്രിട്ടൻ, ഒമാൻ, കുവൈത്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ, ചൈന, ബ്രസീൽ, സ്വിറ്റ്സെർലൻറ്,  ജോർദാൻ, അൾജീരിയ, ശ്രീലങ്ക, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഘാന, ഐവറി കോസ്റ്റ്, ബൂർകിനോ ഫാസോ തുടങ്ങിയ 50ലധികം രാജ്യങ്ങളാണ് ഇക്കാലയളവിൽ വിദേശകാര്യ മന്ത്രി സന്ദർശിച്ചത്. ഐക്യരാഷ്ട്ര  സഭയുടെ വിവിധ വേദികളിൽ ഈ മാസങ്ങളിൽ നിറഞ്ഞുനിൽക്കാനും അദ്ദേഹത്തിന് സാധിച്ചു.

 

സ്വയംപര്യാപ്തയിൽ
രാജ്യത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയത് പ്രദേശിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്  വലിയ തോതിൽ സഹായമായതായി വാണിജ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. ഹമദ് രാജ്യാന്തര തുറമുഖം പ്രവർ ത്തനം ആരംഭിച്ചതോടെ 150 രാജ്യങ്ങളിൽ നിന്ന് നേരിട്ട് കപ്പലുകൾ എത്തുന്നതിനുള്ള സൗകര്യമാണ് കൈവ ന്നിരിക്കുന്നത്. ഇതിനകം തന്നെ ഒമാൻ, കുവൈത്ത്, പാക്കിസ്ഥാൻ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ  നിന്ന് കപ്പലുകൾ നേരിട്ടുള്ള സർവീസ് ആരംഭിച്ചുകഴിഞ്ഞു. കൂടുതൽ കപ്പലുകൾ എത്തുന്നതോടെ അവശ്യ  സാധനങ്ങൾ നേരത്തെ ലഭിച്ചിരുന്നതിലും കുറഞ്ഞ നിരക്കിൽ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടു ന്നത്. 

തീരാവേദന, കുടുംബ ബന്ധങ്ങളിൽ
ഉപരോധം ഈ രാജ്യങ്ങളിൽ പരന്ന് കിടക്കുന്ന കുടുംബ ബന്ധങ്ങളെ വലിയ തോതിൽ ബാധിച്ചു. ജി.സി.സി  അംഗ രാജ്യങ്ങളിലെ ജനങ്ങൾ പരസ്പരം പല നിലക്കും ബന്ധമുള്ളവരാണ്. രക്ത ബന്ധമുള്ളവരും വിവാഹ  ബന്ധമുള്ളവരും പതിറ്റാണ്ടുകളായി അയൽപക്കങ്ങളിൽ ജീവിച്ചവരും എല്ലാറ്റിനുമുപരി പരസ്പരം ഏറെ സ് നേഹിക്കുന്നവരുമാണ് ഈ രാജ്യങ്ങളിൽ ജീവിക്കുന്നത്. കഴിഞ്ഞ ഒരു വർഷക്കാലം പരസ്പരം കാണാനോ  പ്രത്യേക സന്ദർഭങ്ങളിൽ ഒരുമിച്ച് കൂടാനോ കഴിയാതെ പല കുടുംബങ്ങളും വല്ലാത്ത സമ്മർദ്ദമാണ് അനുഭ വിക്കുന്നത്. ഖത്തറും സൗദി അറേബ്യയും ബഹ്റൈനും പ്രത്യേകിച്ച് വളരെ അടുത്ത ബന്ധമുള്ളവരാണ്. ഈ  ബന്ധങ്ങളെയാണ് ഉപരോധം എന്ന കടുത്ത തീരുമാനം വഴി മുറിച്ച് കളയുന്നത്. ഖത്തറിനെ ഒറ്റപ്പെടുത്താൻ ഏതോ ഭാഗത്ത് നിന്ന് ആസൂത്രിതമായ നീക്കം നടക്കുന്നതായി ഖത്തർ ഭരണകൂടവും  ജനങ്ങളും വിശ്വസിക്കുന്നു. ഉപരോധം വരുത്തി വെച്ച പ്രതിസന്ധിയെ അതീജീവിക്കു മ്പോഴും രമ്യമായ പരിഹാരം ഉണ്ടാകണമെന്ന ആഗ്രഹമാണ് ഖത്തറിനുള്ളത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsqatar sanctions
News Summary - qatar sanctions-qatar-gulf news
Next Story