ഓഡിറ്റിങ് പ്രൊഫഷനെ നിയന്ത്രിക്കൽ: കരട് നിയമത്തിന് മന്ത്രിസഭാഅംഗീകാരം
text_fieldsദോഹ: ഓഡിറ്റിങ് പ്രൊഫഷനെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് മന്ത ്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസ ര്‍ ബിന്‍ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയില്‍ അമീരിദിവാനില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.
നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. ഇസ്സ ബിന്‍ സആദ് അല്‍ജഫാലി അല്‍നുഐമി അജണ്ട വിശദീകരിച്ചു. ഓഡിറ്റിങുമായി ബന്ധപ്പെട്ട 2004ലെ 30ാം നമ്പര്‍ നിയമത്തിന് പകരമാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നവീകരിക്കപ്പെട്ട നിയമനിര്‍മാണങ്ങളുടെ ചട്ടക്കൂടുകള്ക്കുള്ളില്നിന്നുകൊണ്ട് ഓഡിറ്റിങ് പ്രൊഫഷനുമായി ബന്ധെപ്പട്ട വികസനങ്ങളുടെയും ആധുനികതയുടെയും ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഓഡിറ്റര്‍മാരുടെ റെക്കോര്‍ഡ്, വ്യവസ്ഥകള്‍, രജിസ്ട്രേഷനുള്ള നടപടിക്രമങ്ങള്‍, ഓഡിറ്റര്‍മാരുടെ അവകാശങ്ങള്‍, ചുമതലകള്‍ എന്നിവയെല്ലാം കരട് നിയമത്തില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
കരട് നിയമത്തിെൻറ പരിധിയില്‍വരുന്ന ഓഡിറ്റര്മാര്നിയമം പ്രാബല്യത്തിലായി ആറു മാസത്തിനുള്ളില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിധേയമായി തങ്ങളുടെ പദവി ക്രമപ്പെടുത്തണം. തീരുമാനപ്രകാരം ഇതിനായുള്ള കാലാവധി വീണ്ടും നീട്ടാനാകും. അക്കൗണ്ടിങ് കമ്പനികളിലെ നോണ്‍ ഓഡിറ്റര്‍മാരെ ക്രമപ്പെടുത്തലില്നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിയമത്തിെൻറ കരട് ശൂറാകൗണ്സിലിെൻറ പരിഗണനക്ക് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.