Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിമതപ്രവർത്തനം:...

വിമതപ്രവർത്തനം: നടപടി ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് കത്ത് നല്‍കി –സമീർ ഏറാമല

text_fields
bookmark_border

ദോഹ: ഇൻകാസിലെ ചിലർ ചേർന്ന് സമാന്തരകമ്മിറ്റിയുണ്ടാക്കിയെന്നത് സംഘടനാവിരുദ്ധ പ്രവര്‍ത്തനമാണെന്നും അവരുടെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇന്‍കാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീര്‍ ഏറാമല പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അച്ചടക്ക ലംഘനം നടത്തിയ അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് കത്തുനല്‍കിയിട്ടുണ്ട്. നേതൃത്വം വൈകാതെ ഇതില്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

എന്ത് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അത് ഇന്‍കാസിെൻറ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ചര്‍ച്ച ചെയ്യേണ്ടത്. ഇതുവരെ അത്തരത്തിൽ ആരും പ്രശ്നം ഉന്നയിച്ചിട്ടില്ല. വിമതപ്രവർത്തനം നടത്തിയവർ വാർത്താസമ്മേളനത്തിൽ കൊണ്ടുവന്ന പല ജില്ലാകമ്മിറ്റി ഭാരവാഹികളും നിലവിൽ ചുമതലയിൽ ഇല്ലാത്തവരാണ്. നിലവിൽ കമ്മിറ്റി ഇല്ലാത്ത ജില്ലകളുടേത് എന്ന് പറഞ്ഞിട്ട് പോലും ആളുകളെ കാണിച്ചു. ഖത്തറില്‍ കെ.പി.സി.സിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി മാത്രമേ നിലവിലുള്ളൂ. ചിലര്‍ പുതിയ കമ്മിറ്റി ഉണ്ടാക്കി എന്നു പറഞ്ഞു രംഗത്ത് വന്നത് വ്യക്തി താത്പര്യത്തിെൻറ ഭാഗമായാണ്. സാധാരണനിലയില്‍ കെ.പി.സി.സി പ്രതിനിധി ഖത്തറിലെത്തിയാണ് ഇന്‍കാസ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കുന്നത്. താന്‍ പ്രസിഡൻറാണെന്ന് പറഞ്ഞ് ഒരാൾ സ്വയം രംഗത്തുവരുന്നത് രസകരമാണ്. ആര്‍ക്ക് വേണമെങ്കിലും അത്തരം അവകാശവാദമുന്നയിക്കാം.

എന്നാല്‍ അച്ചടക്കമുള്ള സംഘടനാ പ്രവര്‍ത്തകര്‍ അതിനു മുതിരില്ല. ഉത്തരവാദപ്പെട്ട സംസ്ഥാന നേതാവ് ഖത്തറിലെത്തി പ്രശ്നത്തില്‍ ഇടപെടുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. വീക്ഷണം പത്രത്തില്‍ ഇന്‍കാസ് ഖത്തര്‍ പ്രസിഡൻറായി വിമത നേതാവിെൻറ പേര് വന്നതിനെ കുറിച്ച് അറിയില്ല. ഇതിന് തിരുത്ത് നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. നേരത്തെ ഇന്‍കാസിെൻറ ലോക്സഭാ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്ന് വീക്ഷണത്തില്‍ തെറ്റായ വാര്‍ത്ത വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar news
News Summary - qatar-qatar news
Next Story