Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅപകടരഹിതമായ...

അപകടരഹിതമായ കാലത്തിനായി ഒരുമിക്കാം

text_fields
bookmark_border

ദോഹ: ‘അപകടരഹിതമായ കാലത്തിനായി ഒരുമിക്കാം’ എന്ന മുദ്രാവാക്യവുമായി പുതുവർഷത്തെ ഗതാഗത ബോധവത്കരണ പദ്ധതി.2019 വർഷത്തെ പദ്ധതി ട്രാഫിക്ക് ജനറൽ ഡയറക്ടറേറ്റ് ആണ് പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച 2018ലെ പദ്ധതി വിജയകരമായിരുന്നു. ഇതിെൻറ ഫലമായി അപകടങ്ങളിലെ മരണനിരക്ക് കുറക്കാനായിട്ടുണ്ട്.


മീഡിയ–ഗതാഗത ബോധവത്കരണ വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജ്രിയാണ് ഇക്കാര്യം പറഞ്ഞത്. സുരക്ഷിതമായി വാഹനമോടിക്കൽ, വിവിധ കമ്മ്യൂണിറ്റികളെ പെങ്കടുപ്പിച്ചുകൊണ്ടുള്ള ബോധവത്കരണ പരിപാടികൾ, വാഹനം ഒാടിക്കുേമ്പാൾ മൊൈബൽ ഫോൺ ഉപയോഗിക്കുേമ്പാൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ചുള്ള ബോധവത്കരണ പരിപാടികൾ പുതിയ പദ്ധതിയുടെ ഭാഗമായി നടക്കും. പൊതുജനങ്ങൾ റോഡിൽ പാലിക്കേണ്ട ശ്രദ്ധയും കാര്യങ്ങളും സംബന്ധിച്ചും ബോധവത്കരണം നടക്കും. ഇത് സംബന്ധിച്ച് മാധ്യമങ്ങളെ പെങ്കടുപ്പിച്ചുള്ള യോഗം കഴിഞ്ഞ ദിവസം നടന്നു. വിവിധ കമ്മ്യൂണിറ്റികളെ പെങ്കടുപ്പിച്ചുള്ള പരിപാടികളുടെ പ്രാധാന്യം യോഗത്തിൽ വിശദീകരിച്ചു.


അപകടരഹിതമായ ഗതാഗതം എന്ന സന്ദേശം വ്യാപിപ്പിക്കാൻ വിവിധ കമ്മ്യൂണിറ്റികൾ വഹിക്കുന്ന പങ്ക് വലുതാണ്. മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്. പുതുതായി ലൈസൻസ് ലഭിക്കുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധയോടെ വാഹനം ഒാടിക്കണം. പുതുതായി ലൈസൻസ് ലഭിക്കുന്നവർ അപകടമുണ്ടാക്കുന്നത് കൂടുകയാണ്. വാഹനം ഒാടിക്കുേമ്പാൾ മൊൈബൽ ഫോണുകൾ പോലുള്ളവ ഉപയോഗിക്കുന്നതാണ് വാഹനാപകടങ്ങളുെട മുഖ്യകാരണം. യുവാക്കളിലേക്ക് പുതിയ ഗതാഗത പദ്ധതിയുടെ സന്ദേശം എത്തിക്കാൻ മുൻഗണന നൽകും. സ്കൂളുകളിലും മാളുകളിലും ഇതിനായി പ്രത്യേക പരിപാടികൾ നടത്തും.


ഫസ്റ്റ് ലെഫ്റ്റനൻറ് അബ്ദുൽ വാഹിദ് അൽ അൻസി പുതിയ പദ്ധതിയിൽ നടക്കുന്ന വിവിധ ശിൽപശാലകൾ, ബോധവത്കരണം എന്നിവ സംബന്ധിച്ച് വിശദീകരിച്ചു. അപകടം കുറക്കുക എന്നത് മന്ത്രാലയത്തിെൻറ മാത്രം ഉത്തരവാദിത്തമല്ല. ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar news
News Summary - qatar-qatar news
Next Story