Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആംനസ്റ്റി...

ആംനസ്റ്റി റിപ്പോർട്ട് തെറ്റിദ്ധാരണാജനകം –ഖത്തർ

text_fields
bookmark_border
ആംനസ്റ്റി റിപ്പോർട്ട് തെറ്റിദ്ധാരണാജനകം –ഖത്തർ
cancel

ദോഹ: 2022 ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റേഡിയം നിർമ്മാണങ്ങളിലേർപ്പെട്ട വിദേശ തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളമില്ലെന്ന ആംനസ്റ്റി ഇൻറർനാഷണലിെൻറ കണ്ടെത്തൽ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ഖത്തർ. തൊഴിലാളികൾക്ക് ശമ്പളം നൽകുന്നില്ലെന്നത് തൊഴിലുടമയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിൽ സൂചിപ്പിച്ച ‘മെർക്കുറി മിന’ എന്ന കമ്പനി നിയമനടപടി നേരിടുകയാണെന്നും തൊഴിലാളി കൾക്ക് ശമ്പളം നൽകാത്തത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി.

‘മെർക്കുറി മിന’ നിലവിൽ ഖത്തറിൽ പ്രവർത്തിക്കുന്നില്ലെന്നും തൊഴിലാളിക ളുടെ അവകാശങ്ങൾ ഹനിക്കുന്ന ഏത് പ്രശ്നങ്ങളെയും കർശനമായി നേരിടുമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. രാജ്യത്തെ വിദേശതൊഴിലാളികളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഏജൻസികളുമായും സമൂഹവുമായും ചേർന്ന് നിയമ പരിഷ്കരണം നടത്തിവരികയാണ്. ആംനസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുമായി ചേ ർന്നാണ് ഇതെന്നും രാജ്യത്തെത്തുന്ന എൻ ജി ഒകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അനുമതിയും ഖത്തർ നൽകിയിട്ടുണ്ടെന്നും അതിൽ ഇടപെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.തൊഴിലാളികൾക്ക് ശമ്പളം നൽകാത്തത് സംബന്ധിച്ച് ആംനസ്റ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പ്രതികരിച്ചാണ് മന്ത്രാലയം പ്രത്യേക പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ലോകകപ്പിെൻറ ഉദ്ഘാടന, ഫൈനൽ മത്സരങ്ങളുടെ വേദിയായ ലുസൈൽ സ്റ്റേഡിയത്തിലെ 78 തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്ന് ആംനസ്റ്റി ഇൻറർനാഷണൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ ഫിഫയുമായും ഖത്തറുമായും ചേർത്ത് വെച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് വർഷങ്ങളായി ഖത്തർ പ്രവർത്തിച്ചുവരുന്നുണ്ട്. ആംനസ്റ്റി പോലെയുള്ള അന്ത്രാഷ്ട്ര സംഘടനകളും ഖത്തറിനൊപ്പമുണ്ടെന്നും രാജ്യത്തെ തൊഴിൽ നിയമത്തിലെ പരിഷ്കരണങ്ങൾ ഇതിനകം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയതാണെന്നും മന്ത്രാലയം വ്യക്തമാക്കി. എക്സിറ്റ് പെർമിറ്റ് ഒഴിവാക്കുക, സമഗ്രമായ വേതന സംരക്ഷ സംവിധാനം, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഉറപ്പാക്കുന്ന മറ്റു നിയമനിർമ്മാണങ്ങളും നിയമഭേദഗതികളും ഇതിൽ പ്രധാനപ്പെട്ടതാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.

റിപ്പോർട്ട് തള്ളി ഫിഫ
തൊഴിലാളികൾക്ക് തൊഴിലുടമ ശമ്പളം നൽകാത്തത്, ലോകകപ്പുമായി ചേർത്ത് വെച്ചുള്ള ആംനസ്റ്റി ഇൻറർനാഷണലിെൻറ റിപ്പോർട്ട് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ ഫിഫ തള്ളി. റിപ്പോർട്ട് തെറ്റിദ്ധാരണ പരത്തുന്നതാണ്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ട സംഭവത്തെ ഫിഫ ലോകകപ്പുമായി ബന്ധപ്പെടുത്തുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും റിപ്പോർട്ടിനോട് പ്രതികരിച്ച് ഫിഫ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ റിപ്പോർട്ട് തയ്യാറാക്കിയതിൽ ഫിഫ അതൃപ്തി പ്രകടിപ്പിക്കുകയാണെന്നും ഫിഫ വക്താവ് അറിയിച്ചു. 2010ൽ ലോകകപ്പ് സംഘാടനത്തിനുള്ള അവകാശം നേടിയെടുത്തത് മുതൽ ഖത്തറിനെയും ഖത്തറിലെ തൊഴിൽ മേഖലയെയും ചുറ്റിപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര ഏജൻസികൾ തയ്യാറാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story