പ്രസാധനം, മാധ്യമപ്രവര്‍ത്തനം, കല: കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsദോഹ: പ്രസിദ്ധീകരണങ്ങള്‍, പ്രസാധനം, മാധ്യമപ്രവര്‍ത്തനം, കല എന്നിവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിയമനിര്‍മാണങ്ങളുടെ ആധുനികവത്കരണമെന്ന ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് കരട് നിയമം തയാറാക്കിയിരിക്കുന്നത്. പ്രസിദ്ധീകരണങ്ങള്‍, പ്രസാധനം, മാധ്യമപ്രവര്‍ത്തനങ്ങള്‍, കല തുടങ്ങിയ മേഖലകളില്‍ സാങ്കേതിക, സാങ്കേതികവിദ്യാ വികസനത്തില്‍ ഒപ്പത്തിനൊപ്പം നിലകൊള്ളുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൂടിയാണ് കരട് നിയമം. അഭിപ്രായസ്വാതന്ത്ര്യം, പ്രകടന സ്വാതന്ത്ര്യം, ഖത്തറിലെ മാധ്യമ മേഖലയുടെ സ്വാതന്ത്ര്യം എന്നിവയെ പിന്തുണക്കുകയെന്നതും കരട് നിയമം ലക്ഷ്യംവെക്കുന്നു.
പ്രസ്സുകള്‍, പ്രിൻറിങ് സ്ഥാപനങ്ങള്‍ എന്നിവയുടെ സംഘാടനം, പ്രസിദ്ധീകരണങ്ങളുടെ വിതരണം, പ്രസാധകര്, സിനിമകള്‍ തിേയറ്ററുകള്‍ എന്നിവ സ്ഥാപിക്കലും നിയന്ത്രണവും, കലാ, സിനിമാ നിര്‍മാണം, റേഡിയോ ടെലിവിഷന്‍ സംപ്രേഷണം, പരസ്യം, മാധ്യമ സേവനങ്ങള്‍, പബ്ലിക് റിലേഷന്‍സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ സംഘാടനം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും കരട് നിയമത്തിലുണ്ട്്. ക്യാമറകളും സുരക്ഷാ നിരീഷണ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ തിരിച്ചറിയുന്നതുസംബന്ധിച്ച കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്കി.
കുവൈത്ത്, ഫലസ്തീന്, റുമാനിയ, സുഡാന് രാജ്യങ്ങളുമായി ഒപ്പുവച്ച വിവിധ കരട് കരാറുകള്‍ക്കും ധാരണാപത്രങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ.ഹസന് ബിന്‍ ലഹ്ദന് അല്ഹസന് അല്‍മുഹന്നദി അജണ്ട വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.