Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമനുഷ്യാവകാശ...

മനുഷ്യാവകാശ സഖ്യം: ഖത്തറിന് നാല് പ്രധാന പദവികൾ

text_fields
bookmark_border
മനുഷ്യാവകാശ സഖ്യം: ഖത്തറിന് നാല് പ്രധാന പദവികൾ
cancel

ദോഹ: ദേശീയ മനുഷ്യാവകാശ സമിതികളുടെ ആഗോള സഖ്യത്തിൽ ഖത്തറിന് നാല് പ്രധാന പദവികൾ.
കഴിഞ്ഞ ദിവസം സമാപിച്ച ഏഷ്യാ പസിഫിക് ഫോറത്തിെൻറ 23ാമത് യോഗത്തിൽ ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി ചെയർമാനായ ഡോ. അലി ബിൻ സിമൈഖ് അൽ മർരിയെ ഗ്ലോബൽ അലയൻസ് ഫോർ നാഷണൽ ഹ്യൂമൻറൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. കൂടാതെ സഖ്യത്തിെൻറ സെക്രട്ടറിയായും എക്സിക്യൂട്ടീവ് ഓഫീസ് അംഗമായും ഡോ. അലി ബിൻ സിമൈഖ് അൽ മർരിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഏഷ്യാ പസിഫിക് ഫോറം അംഗമായി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ കുവാരിയും ഫോറത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. മേഖലാതലത്തിലും അന്തർദേശീയ തലത്തിലുമായി മനുഷ്യാവകാശ മേഖലയിൽ ഖത്തർ എൻ എച്ച് ആർ സിയുടെ സംഭാവനയും സ്ഥാനവുമാണ് ചരിത്രവിജയം സാക്ഷ്യപ്പെടുത്തുന്നത്.

ലോകത്തുടനീളമുള്ള 110 ലധികം ദേശീയ മനുഷ്യാവകാശ സമിതികളും സ്ഥാപനങ്ങളുമാണ് ആഗോള സഖ്യത്തിൽ അണിനിരന്നിരിക്കുന്നത്. ഉപരോധരാജ്യങ്ങൾ ഖത്തറിനെതിരെ നൽകിയ നിരവധി അപ്പീലുകളും അപേക്ഷകളും സഖ്യം ഇതിനകം അവഗണിക്കുകയും നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ സമിതിയുടെ േഗ്രഡ് എ യിൽ നിന്നും തരം താഴ്ത്തുന്നതടക്കമുള്ള അപേക്ഷകളാണ് സഖ്യം നേരത്തെ തള്ളിയത്. ദേശീയ മനുഷ്യാവകാശ സമിതിക്ക് ഏഷ്യാ പസിഫിക് ഫോറത്തിെൻറ പിന്തുണയുണ്ടെന്നും ഉപരോധരാജ്യങ്ങളുടെ അപേക്ഷ തള്ളിക്കളഞ്ഞതിൽ അഭിനന്ദിക്കുന്നുവെന്നും ഫോറം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ യു എൻ അംഗീകാരം ലഭിച്ച സ്ഥാപനമാണ് എൻ എച്ച് ആർ സിയെന്നും ഫോറം സൂചിപ്പിച്ചു. ഏഷ്യയിൽ നിന്നുള്ള 24 ദേശീയ മനുഷ്യാവകാശ സമിതികളുടെ വേദിയാണ് ഏഷ്യാ പസിഫിക് ഫോറം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story