Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിമാനടിക്കറ്റ്...

വിമാനടിക്കറ്റ് തട്ടിപ്പ്: മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
വിമാനടിക്കറ്റ് തട്ടിപ്പ്: മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ
cancel

ദോഹ: കണ്ണൂർ ചെറുപുഴയിലെ ട്രാവൽ ഏജൻസി കേന്ദ്രീകരിച്ച് നടന്ന വിമാനടിക്കറ്റ് തട്ടിപ്പ് കേസിൽ ഒളിവിലായിരുന ്ന മുഖ്യപ്രതി നാട്ടിൽ പൊലീസ് കസ്റ്റഡിയിൽ. ഖത്തർ എയർവേയ്സിെൻറ ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യുേമ്പാൾ നിരക്ക് കുറച്ച് കിട്ടുമെന്നും ഇത്തരത്തിൽ കുറഞ്ഞനിരക്കിൽ ടിക്കറ്റ് നൽകാമെന്നും പറഞ്ഞാണ് കണ്ണൂർ ചെറുപുഴ അരിയിരുത്തിയിലെ അലവേലിൽ ഷമീർ മുഹമ്മദ് ഖത്തറിൽ തട്ടിപ്പ് നടത്തി മുങ്ങിയിരുന്നത്. പയ്യോളി സ്വദേശികളായ പാലക്കുനി യൂനുസ്, നജീബ് എന്നിവർ നൽകിയ പരാതിയിൽ ചെറുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ദുബൈയിലേക്ക് കടന്നിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തി കോടതിയിൽ കീഴടങ്ങിയത്. കോടതി ഇയാളെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഷമീർ മുഹമ്മദിെൻറ സഹോദരനും മറ്റൊരു പ്രതിയുമായ ഷമീം മുഹമ്മദിനെ ചെറുപുഴ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ കണ്ണൂർ സ്പെഷ്യൽ സബ്ജയിലിലാണ്. മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ ഭാര്യയുമായ ആൾ ഒളിവിലാണ്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇൗ മാസം 26ലേക്ക് മാറ്റിയിട്ടുണ്ട്. നാലാംപ്രതിയും ചെറുപുഴയിലെ കോസ്മോ ട്രാവൽസിെൻറ ഉടമയുമായ ഷിജാദും ഒളിവിലാണ്.

നാല് വർഷത്തോളം ഖത്തറിലെ സ്വകാര്യ കമ്പനിയുടെ ഗതാഗത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഷമീർ മുഹമ്മദാണ് ആളുകളുമായി വ്യക്തിബന്ധം സ്ഥാപിച്ച് തന്ത്രപരമായി തട്ടിപ്പിന് അരങ്ങൊരുക്കിയത്. 600ഒാളം മലയാളികളിൽ നിന്നായി ഒന്നരക്കോടിയോളം രൂപയാണ് ഇയാളും കൂട്ടാളികളും തട്ടിയത്. എറണാകുളം കേന്ദ്രമായുള്ള ട്രാവൽ ഏജൻസിയുടെ വെബ്സൈറ്റിൽ ഇയാൾ ഖത്തറിൽ വിമാനയാത്രക്കാർക്ക് ബന്ധപ്പെടാനായി ഫോൺ നമ്പറടക്കം നൽകിയിരുന്നു. ഇതായിരുന്നു തട്ടിപ്പിെൻറ തുടക്കം. വിളിക്കുന്നവരോട് ഖത്തർ എയർവേയ്സിെൻറ ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ആദ്യമൊക്കെ കുറഞ്ഞ നിരക്കിൽ തന്നെ ഇയാൾ മുഖേന പണം നൽകിയവർക്ക് യാത്ര ചെയ്യാനായി.

1900 റിയാൽ ടിക്കറ്റ് നിരക്കുണ്ടായ സമയത്ത് 1380 രൂപക്ക് ഇയാൾ ടിക്കറ്റ് നൽകിയിരുന്നുവെന്നും ഇതിൽ ആളുകൾ യാത്രചെയ്തിരുന്നുവെന്നും പറയുന്നു. ചെറുപുഴയിലെ കോസ്മോസ് എന്ന പേരിലുള്ള ട്രാവൽ ഏജൻസിയുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നവർക്ക് വിമാനടിക്കറ്റിെൻറ കോപ്പി മെയിൽ ചെയ്ത് കൊടുത്തിരുന്നു. പലരും മെയിൽ തുറക്കാനോ ഇത് ഒറിജിനൽ ആേണാ എന്ന് പരിശോധിക്കാനോ മെനക്കെട്ടില്ല. പണമടച്ചവർക്ക് കഴിഞ്ഞ ജൂൺ 30 വരെ വിമാനയാത്ര ചെയ്യാനുമായി. എന്നാൽ പിന്നീട് പല യാത്രക്കാരും വിമാനത്താവളത്തിൽ എത്തിയപ്പോൾ ടിക്കറ്റ് വ്യാജമാണെന്ന് അറിയാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള ടിക്കറ്റുകൾ തങ്ങൾ നൽകിയിട്ടില്ലെന്ന് വിമാനകമ്പനി അധികൃതരും വെളിപ്പെടുത്തി.

ഇതോടെയാണ് തട്ടിപ്പ് പൊളിയുന്നത്. ഇയാളുടെ വാക്ക് വിശ്വസിച്ച് പല മലയാളികളും പണം മുൻകൂറായി നൽകി തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമടക്കം ടിക്കറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. ചിലർ ടിക്കറ്റുകൾ മറിച്ചുവിൽക്കുകയും ചെയ്തു. എന്നാൽ യാത്രയുടെ സമയമായതോടെ തട്ടിപ്പിനിരയായവർ സ്വന്തം ൈകയിൽ നിന്ന് പണം മുടക്കി വാഗ്ദാനം നൽകിയവർക്ക് പുതിയ ടിക്കറ്റ് നൽകേണ്ടിവന്നു. ഇതിനകം ഷമീർ മുഹമ്മദ് നാട്ടിലേക്ക് പോയിരുന്നു. ചില പ്രതിസന്ധികൾ ഉണ്ടെന്നും കാര്യങ്ങൾ ഉടൻ തന്നെ ശരിയാക്കി നൽകാമെന്നും തുടർന്നും ഇയാൾ പണം നൽകിയവരെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇയാളുടെ ഫോൺ സ്വിച്ച് ഒാഫ് ആവുകയായിരുന്നു. കബളിപ്പിക്കപ്പെട്ടവർ നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഖത്തറിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെട്ട കൂട്ടായ്മയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ഷമീർ മുഹമ്മദ്. 2017 നവംബർ മുതൽ മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news
Next Story