സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ സന്നദ്ധമെന്ന് ഖത്തർ
text_fieldsദോഹ: സമാധാന മാർഗങ്ങളിലൂടെ സംഘർഷങ്ങളും അഭിപ്രായ ഭിന്നതകളും അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ. സമാധാനം നിലനിർത്തുന്നതിനും അതിന് പിന്തുണ നൽകുന്നതിനും സന്നദ്ധമാണെന്നും ഖത്തർ അറിയിച്ചു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംബന്ധിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി സംഘടിപ്പിച്ച ചർച്ചയിൽ ഖത്തർ യു എൻ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ ആലിയ അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഖത്തറിെൻറ നിലപാട് വ്യക്തമാക്കിയത്. മേഖലാ^അന്തർദേശീയ തലങ്ങളിലെ വെല്ലുവിളികൾ നേരിടുന്നതിൽ ഖത്തർ അന്താരാഷ്ട്ര സമൂഹത്തിെൻറ മികച്ച പങ്കാളിയായാണ് പ്രവർത്തിക്കുന്നത്.
ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ കടുത്ത രാഷ്ട്രീയ, സാമ്പത്തിക ഉപരോധം തുടരുന്നതിനിടയിലും ഐക്യരാഷ്ട്രസഭയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഖത്തർ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും ശൈഖ ആലിയ ആൽഥാനി പറഞ്ഞു. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് നിതാന്ത പരിശ്രമം നടത്തുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ ആൽ സബാഹിന് നന്ദി അറിയിക്കാനും സംസാരത്തിനിടെ ശൈഖ ആലിയ മറന്നില്ല. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും സമാധാനത്തിനും കുവൈത്ത് അമീറിെൻറ ശ്രമങ്ങൾ ഏറെ പ്രയോജനം ചെയ്യുമെന്നും ഖത്തർ സ്ഥിരം പ്രതിനിധി ഓർമിപ്പിച്ചു.
നയതന്ത്രത്തിെൻറയും സംഘർഷം നിർത്തലാക്കുന്നതിെൻറയും ചർച്ചയുടെയും അഭിപ്രായ ഭിന്നതകൾ നീക്കുന്നതിെൻറയും അവിഭാജ്യ ഘടകമാണ് മധ്യസ്ഥത. തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടി. അറബ്, ഇസ്ലാമിക ലോകത്തടക്കം മധ്യസ്ഥതയിൽ ഖത്തറിന് പ്രധാന സ്ഥാനമാണുള്ളത്. വിജയകരമായ റെക്കോർഡാണ് ഖത്തറിെൻറ ഇടപെടലുകളുടെ ഫലമായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും അംബാസഡർ ശൈഖ ആലിയ വ്യക്തമാക്കി. ഭാവിയിലും മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തർ മുൻനിരയിലുണ്ടാകും. അന്താരാഷ്ട്ര സമൂഹത്തിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള രക്ഷാസമിതിയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.