റിസർവേഷൻ ഫീസ് പിരിക്കാൻ സ്വകാര്യ സ്കൂളുകൾക്ക് അനുമതി
text_fieldsദോഹ: 2020–’21 അധ്യായന വർഷത്തേക്കുള്ള സീറ്റ് റിസർവേഷൻ ഫീസ് പിരിക്കാൻ രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും അനുമതി. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ൈപ്രവറ്റ് സ്കൂൾ ലൈസൻസിംഗ് വിഭാഗമാണ് ഫീസ് പിരിക്കാൻ സ്വകാര്യ സ്കൂളുകൾക്ക് അനുമതി നൽകി സർക്കുലർ പുറത്തുവിട്ടിരിക്കുന്നത്.
അടുത്ത അധ്യായന വർഷത്തിലും വിദ്യാർഥി സ്ഥാപനത്തിൽ തുടരുമെന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് സ് കൂളുകൾക്ക് റിസർവേഷൻ ഫീസ് പിരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ആദ്യ സെമസ്റ്റർ ഫീസിൽ നിന്നും റിസർവേഷൻ ഫീസ് കുറക്കണമെന്നും ഒരു കാരണവശാലും റിസർവേഷൻ ഫീസ് രക്ഷിതാക്കളിൽ നിന്നും പ്രത്യേകമായി ഈടാക്കാൻ പാടില്ലെന്നും മന്ത്രാലയം പുറത്തുവിട്ട സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
റിസർവേഷൻ ഫീസ് അടക്കാൻ വൈകുന്ന സാഹചര്യത്തിൽ വെയിറ്റിംഗ് ലിസ്റ്റിലെ വിദ്യാർഥിക്ക് സീറ്റ് നൽകാമെന്നും എന്നാൽ ഇക്കാര്യം ഫീസ് അടക്കാൻ വൈകുന്ന രക്ഷിതാവിനെ രേഖാമൂലം അറിയിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. വിദ്യാർഥിക്ക് മറ്റ് സ്കൂളുകളിൽ പ്രവേശനം കണ്ടെത്താൻ ഇത് സഹായിക്കും. ആദ്യ സെമസ്റ്ററിലെ ഫീസ് പൂർണമായും രക്ഷിതാക്കളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്നും റിസർവേഷൻ ഫീസ് മാത്രമായിരിക്കണം പിരിക്കേണ്ടതെന്നും മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.