Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരണ്ടാഴ്ചക്കിടെ...

രണ്ടാഴ്ചക്കിടെ പിടികൂടിയത് 458 നിയമലംഘനങ്ങൾ

text_fields
bookmark_border
രണ്ടാഴ്ചക്കിടെ പിടികൂടിയത് 458 നിയമലംഘനങ്ങൾ
cancel
camera_alt????????? ?????????????? ???????????? ?????????? ???????????

ദോഹ: ദോഹ മേഖലയിൽ ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിെൻറ പരിശോധന ശക്തമായി തുടരുന്നു. മുനിസിപ്പാല ിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറയും ആഭ്യന്തരമന്ത്രാലയത്തിെൻറയും സഹകരണത്തോടെയുള്ള കാമ്പയിനിെൻറ ഭാഗമാ യി തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടാഴ്ചക്കിടെ പിടികൂടിയത് 458 നിയമലംഘനങ്ങൾ. നജ്മ, മൻസൂറ, ബിൻ ദിർഹം, ഓൾഡ് സലത, റിഫ, ഓൾഡ് ഗാനിം, അൽ അസ്മഖ് സ്ട്രീറ്റ്, അബ്ദുല്ല ബിൻ ഥാനി സ്ട്രീറ്റ്, മുശൈരിബ്, ദോഹ, ഫരീജ് അബ്ദുൽ അസീസ്, മുൻതസ തുടങ്ങിയ ദോഹയിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങളിലായിരുന്നു പരിശോധന.

താമസക്കാരുടെ എണ്ണം, ശുചിത്വം, സുരക്ഷ തുടങ്ങി തൊഴിലാളികളുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് പരിശോധന. കുടുംബങ്ങളുടെ പാർപ്പിട മേഖലയിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ നിരോധിക്കുന്ന 2019ലെ 22ാം നമ്പർ നിയമപ്രകാരമാണ് പരിശോധന. നിയമലംഘനം പിടിക്കപ്പെട്ടാൽ പരിശോധനാ തിയ്യതി, ഇൻസ്പെക്ടറുടെ നമ്പർ, ഓരോ ഭവന യൂണിറ്റുകളിലെയും ശേഷി എന്നിവ സംബന്ധിച്ച് വീടുകൾക്ക് പുറത്ത് നോട്ടിസ് പതിക്കും.

പരിശോധനാ തിയ്യതി മുതൽ ഒരാഴ്ചക്കുള്ളിൽ കമ്പനികളും വാടകക്കാരും അധിക താമസക്കാരെ ഇവിടെ നിന്നും ഒഴിപ്പിക്കണം. മന്ത്രാലയം 93 താമസ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 458 നിയമലംഘനങ്ങളാണ് പിടികൂടിയത്. ക്ലീനിങ്, ലിമോസിൻ, റെസ്റ്റോറൻറ്, കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട കമ്പനികളുടേതാണ് താമസകേന്ദ്രങ്ങളിലധികവും. തൊഴിലാളികളുടെ താമസവുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും ബന്ധപ്പെട്ടവർ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story