Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലയാളി...

മലയാളി സന്നദ്ധപ്രവർത്തകർ മുൻൈകയെടുത്തു: നാട്ടിലേക്ക് മൃതദേഹങ്ങളെത്തിക്കുന്നു

text_fields
bookmark_border
മലയാളി സന്നദ്ധപ്രവർത്തകർ മുൻൈകയെടുത്തു: നാട്ടിലേക്ക് മൃതദേഹങ്ങളെത്തിക്കുന്നു
cancel
camera_alt??????? ?????? ?????????? ????

ദോഹ: കോവിഡ് പ്രതിസന്ധിയിൽ മടങ്ങണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികളെ തിരികെയെത്തിക്കാൻ നിലവിൽ കഴിയ ില്ലെന്നതാണ് കേന്ദ്രസർക്കാർ നിലപാട്. അപ്പോഴും വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഒരു നോക്കുക ാണാൻ ആഗ്രഹിക്കുന്ന ഉറ്റവരുടെ ആഗ്രഹം പൂർത്തീകരിക്കാൻ നാടോ ജാതിയോ നോക്കാതെ പ്രവർത്തിക്കുകയാണ് ഗൾഫിലെ മല യാളി സന്നദ്ധപ്രവർത്തകർ. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഖത്തറിൽ നിന്ന് രണ്ടാമത്തെ മൃതദേഹവും കഴിഞ്ഞ ദിവസം ഇ ത്തരത്തിൽ ഇന്ത്യയിലെത്തി. കേരളത്തിലേക്ക് മൃതദേഹം എത്തിക്കാനുള്ള ശ്രമം കൂടിയാണ് വിജയം കണ്ടത്. അങ്കമാലി മറ ്റത്തിൽ ഇട്ടിയച്ചൻ പോളിൻെറ (65) മൃതദേഹമാണ് ഏപ്രിൽ14ന് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചത്. കെ.എം.സി.സി അൽഇഹ് സാൻ മയ്യിത്ത് പരിപാലനകമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.

അർബുദ ബാധിതനായ ഇട്ടിയച്ചൻ പോൾ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ അർബുദചികിൽസാകേന്ദ്രത്തിൽ ചികിൽസയിലായിരുന്നു. ഭാര്യ: പരേതയായ മേരി പോൾ. മക്കൾ: അനു റ്റാൻസി (കാനഡ), അശ്വതി പോൾ (ഖത്തർ പ്രൈമറി ഹെൽത് കെയർ കോർപറേഷനിൽ ഫിസിയോതെറാപിസ്റ്റ്). മരുമക്കൾ: റ്റാൻസി ഫ്രാൻസിസ് (ഖത്തർ പ്രൈമറി ഹെൽത് കെയർ കോർപറേഷനിൽ ഫിസിയോതെറാപിസ്റ്റ്), തോമസ് ചെറിയാൻ. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഖത്തർ എയർവേസ് കേരളത്തിലെ വിമാനത്താവളത്തിേലക്കും ചരക്കുസർവീസ് തുടങ്ങിയതോടെ മലയാളികളുടെ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ സാധ്യത തെളിഞ്ഞത് സംബന്ധിച്ച് ‘ഗൾഫ്മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.


ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ച കോയമ്പത്തൂർ സ്വദേശി വിനോദ് അയ്യൻ ദുരൈ(29)യുടെ മൃതദേഹം കഴിഞ്ഞയാഴ്ച ചെന്നെയിലേക്ക് ചരക്കുവിമാനത്തിൽ അയക്കാൻപറ്റിയിരുന്നു. ഖത്തറിലെ മലയാളി സന്നദ്ധപ്രവർത്തകനായ അബ് ദുൽസലാമിൻെറ നേതൃത്വത്തിലാണ് ഇത് സാധ്യമായത്. കൾച്ചറൽ ഫോറം ജനസേവന വിഭാഗവും ഈ മേഖലയിൽ സജീവമാണ്.നിലവിൽ യാത്രാ വിമാനങ്ങളുപയോഗിച്ച് ഇന്ത്യയിലേക്കുള്ള കാർഗോ സേവനങ്ങൾ അധികമാക്കാൻ ഖത്തർ എയർവേസ് തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ 19 അധിക സർവീസുകളാണ് നടത്തുന്നത്. ഡൽഹിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളും ഹൈദരാബാദിലേക്ക് ആഴ്ചയിൽ രണ്ടും ബംഗളൂരുവിലേക്ക് മൂന്നും ചെന്നൈയിലേക്ക് നാലും മുംബൈയിലേക്ക് അഞ്ചും കൊൽക്കത്തയിലേക്ക് രണ്ടും സർവീസുകളാണ് പുതുതായി ആരംഭിച്ചത്. കൊച്ചി വിമാനത്താവളത്തിലേക്കും കഴിഞ്ഞ ആഴ്ച ചരക്കുവിമാനം അയച്ചിരുന്നു.
യാത്രക്കാരോ ക്യാബിൻ ക്രൂ ജീവനക്കാരോ ഇല്ലാതെ ഒഴിഞ്ഞ വിമാനമായി പുറപ്പെട്ട് ചരക്കുകൾ കയറ്റി തിരികെ വരികയാണ് ചെയ്യുന്നത്. മലയാളി സന്നദ്ധപ്രവർത്തകരുടെ മുൻകൈയിലാണ് വിമാനകമ്പനിയുമായുള്ള നടപടിക്രമങ്ങളടക്കം പൂർത്തിയാക്കുന്നത്. ദോഹയിലെ ഇന്ത്യൻ എംബസിയും എംബസി അനുബന്ധ സംഘടനയായ ഐ.സി.ബി.എഫും മറ്റ് സഹായങ്ങൾ ചെയ്യുന്നുണ്ട്.

ഖത്തറിൽ കഴിഞ്ഞയാഴ്ച മരിച്ച കോയമ്പത്തൂർ സ്വദേശി വിനോദ് അയ്യൻ ദുരൈ


അതിനിടെ, കഴിഞ്ഞ ദിവസം ഖത്തറിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ ഇരട്ടമക്കളുടെ മൃതദേഹം ദോഹയിൽ തന്നെ സംസ്കരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും ഖത്തർ പ്രവാസിയുമായ ഗണേഷ് ഗുരുസ്വാമിയുടേയും ഹരിത ഗണേഷ് ഗാന്ധിയുടേയും മക്കളായ ഗുരു രാഘവ് (നാല്), ഗുരുപ്രിയ (നാല്) എന്നിവരാണ് മരിച്ചത്. ഗണേഷ് ദോഹയിലെ പ്രമുഖ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ദൂഖാനിലെ സെമിത്തേരിയിൽ ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംസ്കാരം നടന്നത്. കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിൻെറ നേതൃത്വത്തിൽ സാമൂഹികപ്രവർത്തകരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. ദമ്പതികളുടെ മറ്റൊരു മകൾ 2015ൽ അർബുദത്തെ തുടർന്ന് മരിച്ചിരുന്നു. രണ്ടാംവയസിലായിരുന്നു ഇത്. ഇതിന് ശേഷമാണ് ഇവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിക്കുന്നത്. ദമ്പതികളുടെ വേദന ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ മൊത്തം വേദനയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story