പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കും രോഗ വ്യാപനം തടയുന്നതിനും രോഗം സ്ഥി രീകരിച്ച ഒന്നാം ദിനം മുതൽ കർമപഥത്തിൽ സജീവമായി ആഭ്യന്തര മന്ത്രാലയം. കോവിഡ്–19 പ്ര തിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ മറ്റു അതോറിറ്റികളുമായി സഹകരിച്ച് മു ൻകരുതലുകൾ സ്വീകരിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിലും സുരക്ഷാ മാർഗനി ർദേശങ്ങൾ നൽകുന്നതിലും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകൾ സദാ ജാഗ് രതയിലാണ്. രോഗവ്യാപനം തടയുന്നതിലും പ്രതിരോധ പ്രവർത്തനങ്ങളിലും ആഭ്യന്തര മന്ത് രാലയം പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുന്നത്.
മന്ത്രാലയത്തിനെ സംബന്ധിച്ച് ഇത് തീർത്തും വ്യത്യസ്തമായ കേസാണ്. എന്നിരുന്നാലും ഏറ്റവും മികച്ച പ്രവർത്തനങ്ങൾതന്നെയാണ് ഈ മേഖലയിലും കാഴ്ചവെക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അൽ ഫസാ ഡയറക്ടർ ലെഫ്. കേണൽ നായിഫ് ബിൻ ഫാലിഹ് ആൽഥാനി പറഞ്ഞു. സാധ്യമാകുന്ന മാർഗങ്ങളിലൂടെയെല്ലാം അൽ ഫസ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. കോവിഡ്–19 പശ്ചാത്തലത്തിൽ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നതിൽ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും ശക്തമായ പരിശീലനംതന്നെ നൽകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരീക്ഷണം വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ടെന്നും ലെഫ്. കേണൽ നായിഫ് ആൽഥാനി വ്യക്തമാക്കി.
രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിക്കുന്ന സമ്പർക്ക വിലക്ക് കേന്ദ്രങ്ങൾ പൂർണമായും പൊലീസ് സംരക്ഷണത്തിലാണ്. ഇതിെൻറ ഭാഗമായിതന്നെയാണ് ഇൻഡസ്ട്രിയൽ ഏരിയയുടെ ഭാഗങ്ങൾ പൂർണമായും അടച്ചിട്ട് സുരക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും പള്ളികളിലും മജ്ലിസുകളിലും മറ്റും പൊതുജനങ്ങൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനും അൽ ഫസ സദാ സന്നദ്ധരാണ്. ശക്തമായ നടപടികളാണ് നിയമലംഘകർക്കെതിരെ സ്വീകരിക്കുന്നത്. കോവിഡ്–19 സാഹചര്യത്തിൽ ജോലി ചെയ്യുന്നതിലെ അപകടങ്ങളെ സംബന്ധിച്ച് അൽ ഫസ ഉദ്യോഗസ്ഥർ ബോധവാന്മാരാണ്.
പൊതുജനാരോഗ്യ മന്ത്രാലയമടക്കമുള്ള സ്ഥാപനങ്ങളുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതോടൊപ്പം പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ബോധവത്കരണം നടത്താനും അൽ ഫസ ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിെൻറ സംരക്ഷണം ഉറപ്പാക്കുന്നതിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രത്യേക ചെക്ക് പോയൻറുകൾ അൽ ഫസ സ്ഥാപിച്ചിട്ടുണ്ട്. ഹമദ് മെഡിക്കൽ കോർപറേഷെൻറയും മറ്റു ഫീൽഡ് സംഘടനകളുടെയും പൂർണമായ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്.
കോവിഡ്–19 പശ്ചാത്തലത്തിൽ പൊലീസിെൻറ പ്രവർത്തനങ്ങൾ രാജ്യത്തെയും സമൂഹത്തിലെയും മറ്റു സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുന്നില്ല. പൂർണമായും പ്രവർത്തനസജ്ജമായിത്തന്നെ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണെന്നും അൽ നജ്ദ പൊലീസ് ഡിപ്പാർട്മെൻറ് മേധാവി വിശദീകരിച്ചു. സ്വദേശികളിൽനിന്നും പ്രവാസികളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോവിഡ്–19 സ്ഥിരീകരിക്കപ്പെട്ട ആദ്യ ദിനം മുതൽതന്നെ പ്രവർത്തനസജ്ജമായി രംഗത്തുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കും പൂർണ പിന്തുണയാണ് നൽകുന്നതെന്നും പട്രോൾ ആൻഡ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അസി. ഡയറക്ടർ ലെഫ്. കേണൽ ജബർ അലി അൽ കുബൈസി പറഞ്ഞു.
രാജ്യത്തെ തെരുവുകളും റോഡുകളും സുരക്ഷിതമാക്കുന്നതിനും ൈഡ്രവർമാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും രോഗവ്യാപനം തടയുന്നതിനാവശ്യമായ ബോധവത്കരണം നൽകുന്നതിനും വകുപ്പ് ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. കോവിഡ്–19 പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വാഹനങ്ങളെ അനുഗമിക്കുകയും അവർക്ക് സ്ഥലമൊരുക്കുന്നതിലും ഇൻഡസ്ട്രിയൽ ഏരിയയുമായി ബന്ധപ്പെട്ട ഇൻറർസെക്ഷനുകളിലും ഗതാഗത വകുപ്പിെൻറ സേവനം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്–19 സാഹചര്യത്തിൽ റോഡുകളിലെ വാഹനങ്ങളുടെ കുറവ് വാഹനാപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ടാക്കിയിട്ടുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും ആത്മാർഥതയോടെയുള്ള പ്രതികരണമാണിതെന്നും രോഗവ്യാപനം തടയുന്നതിലും പ്രതിരോധ പ്രവർത്തനങ്ങളിലും സമൂഹത്തിെൻറ പങ്ക് പ്രധാനപ്പെട്ടതാണെന്നും ലെഫ്. കേണൽ അൽ കുബൈസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.