Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വമനസ്സാലുള്ള ഈ...

സ്വമനസ്സാലുള്ള ഈ തടവറ മറ്റൊരു മധുരനൊമ്പരക്കാലം

text_fields
bookmark_border
സ്വമനസ്സാലുള്ള ഈ തടവറ  മറ്റൊരു മധുരനൊമ്പരക്കാലം
cancel
camera_alt??????? ??.??? ???????????????, ????

30 വർഷത്തെ പ്രവാസജീവിതത്തിെൻറ അനുഭവത്തിനിടയിൽ ലീവിനുള്ള നാട്ടിൽ വരവ് അത് ഏതു പരിതസ്ഥിതിയിലാണെങ്കിലും അതിനെല്ലാം ഒരു ആവേശമുണ്ടായിരുന്നു. കുടുംബം, നാട്, സുഹൃത്ത ുക്കൾ, അത്രകണ്ട് അറിയപ്പെടാത്ത എെൻറ ഗ്രാമം ഇതൊക്കെ എെൻറ എല്ലാമാണ്. ഓരോ തിരിച്ചുവര വിനും മനസ്സ് നിറയെ എന്തോ നേടാൻ പോകുന്നു എന്ന തോന്നലായിരുന്നു. പക്ഷേ, ഇത്തവണ യാത്ര പു റപ്പെടുമ്പോൾതന്നെ അറിയാമായിരുന്നു, എന്തോ ഭീതിപ്പെടുത്തുന്ന മഹാമാരിയുടെ അന്തരീക്ഷത്തിലേക്കാണ് പോകുന്നതെന്ന്.

ദോഹയിൽനിന്നും ശ്രീലങ്കൻ എയർവേസ് വഴി പുറപ്പെട്ടു. ലങ്ക വഴി കൊച്ചിയിൽ ലാൻഡ് ചെയ്യുന്നതിനുമുമ്പേ അനൗൺസ്മെൻറ് ഉണ്ടായിരുന്നു. തന്ന ഫോമുകളെല്ലാം പൂരിപ്പിച്ച് പനിയുണ്ടോയെന്ന് പരിശോധിച്ച് അവസാനം വീട്ടിലെത്തി.സാധാരണ വീട്ടിലെത്തിയാൽ കുട്ടികളെല്ലാം മുറ്റത്തേക്ക് ഓടിവരുമായിരുന്നു. എന്നാൽ, ഇത്തവണ കോവിഡ് ഭീതിയിൽ മക്കളെയും പേരമക്കളെയും അവരവരുടെ വീട്ടിലാക്കി. ലോകം ഭയവിഹ്വലമായ ഈ സന്ദർഭത്തിൽ സമേയാചിതമായ തീരുമാനത്തിനേ പ്രസക്തിയുള്ളൂ. ഭാര്യ മാത്രം ഉമ്മറത്ത് നിൽപുണ്ട്. അവളോട് സലാം പറഞ്ഞു, കൈ ഒന്നു പിടിച്ചാൽ അവളുടെ മുഖത്ത് വിരിയുന്ന ആ പുഞ്ചിരി മാത്രം മതിയായിരുന്നു

എന്നെപ്പോലൊരു പ്രവാസിക്ക്. പക്ഷേ, ഇന്ന് ഒന്നു കൈനീട്ടാൻപോലുമാവാതെ അവളും ഞാനും. മുന്നേ തയാറാക്കിയ എെൻറ ക്വാറൻറീൻ അവിടെ തുടങ്ങുകയായിരുന്നു. ഭാര്യ ഉണ്ടാക്കിക്കൊണ്ടുവരുന്ന ഭക്ഷണം അവൾ അവിടെനിന്ന് മാറിയതിനുശേഷം കഴിച്ച്, എണീറ്റ് വീണ്ടും എനിക്കനുവദിച്ച റൂമിലേക്ക്. വീട്ടിലുള്ളപ്പോൾ എന്നും ഒന്നിച്ചല്ലാതെ ഒന്നും കഴിക്കാറില്ലായിരുന്നു. ഗൾഫിലായിരിക്കുമ്പോൾപോലും മക്കളെ വിഡിയോ കാളിലൂടെ എന്നും കാണും. ഇപ്പോൾ ഒറ്റപ്പെട്ടു ഈ റൂമിൽ ഏകനായി... ആരെയും കാണാൻ കഴിഞ്ഞില്ല. അവർക്കു വാങ്ങിയ മിഠായികൾ എെൻറ പെട്ടിയിൽ ഭദ്രമായിരിക്കുന്നു. കുടുംബം, കൂട്ടുകാർ ആരെയും കണ്ടില്ല. അവർക്കുമറിയാം എന്നെ കാണാൻ വരരുതെന്ന്.
എത്ര സങ്കടം ഉള്ളിലുണ്ടെങ്കിലും പ്രിയപ്പെട്ടവർക്കുവേണ്ടി, എെൻറ നാടിനുവേണ്ടി അനുഭവിക്കുന്ന സ്വമനസ്സാലുള്ള ഈ തടവറ മറ്റൊരു മധുരനൊമ്പരക്കാലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story