Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വകാര്യ...

സ്വകാര്യ സ്ഥാപനങ്ങൾക്ക് വായ്പ കിട്ടും; ക്യു.ഡി.ബിയാണ് ഗാരൻറി

text_fields
bookmark_border
സ്വകാര്യ സ്ഥാപനങ്ങൾക്ക് വായ്പ  കിട്ടും; ക്യു.ഡി.ബിയാണ് ഗാരൻറി
cancel

ഖത്തർ ഡെവലപ്മെൻറ് ബാങ്കിെൻറ ദേശീയ ഗാരൻറി േപ്രാഗ്രാമിൽ സ്വകാര്യ കമ്പനികൾക്ക്
പലിശരഹിത വായ്പ •വായ്പ തിരിച്ചടവിന് ഒരുവർഷം േഗ്രസ് പീരിഡ് അടക്കം മൂന്ന് വർഷം
ദ ോഹ: കോവിഡ്–19 കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ മേഖലക്കായി ഖത്തർ ഡെവലപ്മ െൻറ് ബാങ്കിെൻറ ദേശീയ ഗാരൻറി േപ്രാഗ്രാം. പ്രതിസന്ധി മറികടക്കുന്നതിനായി കമ്പനികൾക ്ക് പലിശരഹിത വായ്പ നൽകാൻ പ്രാദേശിക ബാങ്കുകൾക്ക് ഇതിലൂടെ സാധിക്കും. ഇതിനായി പ്രാ ദേശിക ബാങ്കുകൾക്ക് 100 ശതമാനം ഗാരൻറി നൽകുന്നതാണ് ഖത്തർ ഡെവലപ്മെൻറ് ബാങ്കിെൻറ പദ്ധ തി.

കോവിഡ്–19 മൂലം പ്രതിസന്ധിയിലായ സ്വകാര്യ മേഖലക്ക് സാമ്പത്തിക, ധനകാര്യ പിന്തുണ നൽകുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ച 75 ബില്യൻ റിയാലിെൻറ സാമ്പത്തിക പിന്തുണയിൽ, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പ്രാദേശിക ബാങ്കുകൾക്ക് നൽകിയ 300 കോടി റിയാലിെൻറ ഗാരൻറി പ്രകാരമാണിത്. ധനകാര്യ മന്ത്രാലയത്തിെൻറയും ഖത്തർ സെൻട്രൽ ബാങ്കിെൻറയും രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളം നൽകുന്നതിനും വാടക നൽകുന്നതിനും പിന്തുണ നൽകുന്നതിനായിരിക്കും ഗ്രാൻറ് നൽകുക. പദ്ധതിയുടെ പൂർണ ഉത്തരവാദിത്തം ക്യു.ഡി.ബി വഹിക്കും.

ക്യു.ഡി.ബിയുടെ പൂർണ ഉറപ്പോടുകൂടി പ്രാദേശിക ബാങ്കുകളാണ് ഗ്രാൻറ് അനുവദിക്കുക. പൂർണമായും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന, തൊഴിൽ മന്ത്രാലയത്തിെൻറ വേതന സംരക്ഷണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് കമ്പനി അധികൃതരോ കമ്പനിയുടെ ഔദ്യോഗിക പ്രതിനിധിയോ വേതന സംരക്ഷണ സംവിധാനം രജിസ്റ്റർ ചെയ്തിരിക്കുന്ന രാജ്യത്തെ വാണിജ്യ, ഇസ്ലാമിക ബാങ്കുകളെ സമീപിക്കണം.

രാജ്യത്തെ വാണിജ്യ, ഇസ്ലാമിക ബാങ്കുകളിൽ മാത്രമേ സാമ്പത്തിക വായ്പക്കായി അപേക്ഷിക്കാൻ സാധിക്കൂ. ഒരു വർഷം േഗ്രസ് പീരിഡ് അടക്കം മൂന്ന് വർഷത്തെ സമയമാണ് വായ്പ തിരിച്ചടക്കാൻ ക്യു.ഡി.ബി അനുവദിച്ചിരിക്കുന്നത്. ബാങ്കുകൾക്ക് ഗാരൻറി തുക നൽകുന്നതിന് കമീഷനോ പ്രത്യേക ഫീസോ ഈടാക്കുകയില്ല. സ്വകാര്യ കമ്പനികൾക്ക് വായ്പ നൽകുന്ന ബാങ്കുകൾക്ക് ഖത്തർ ഡെവലപ്മെൻറ് ബാങ്ക് 100 ശതമാനം കവറേജ് ഗാരൻറിയാണ് ഉറപ്പാക്കിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധികളിൽ പ്രയാസപ്പെടുന്ന രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും മറ്റു സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സർക്കാർ നൽകുന്ന പിന്തുണയുടെ തുടർച്ചയാണ് ദേശീയ ഗാരൻറി േപ്രാഗ്രാം. ധനകാര്യ മന്ത്രാലയത്തിെൻറയും ഖത്തർ സെൻട്രൽ ബാങ്കിെൻറയും മറ്റു ബാങ്കുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ക്യു.ഡി.ബി സി.ഇ.ഒ അബ്ദുൽ അസീസ് ബിൻ നാസർ അൽ ഖലീഫ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story