Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആദ്യമരണം; അതിജാഗ്രത

ആദ്യമരണം; അതിജാഗ്രത

text_fields
bookmark_border
ആദ്യമരണം; അതിജാഗ്രത
cancel

ദോഹ: കോവിഡ് രോഗം മൂലം രാജ്യത്ത് ആദ്യമരണം ശനിയാഴ്ച ഉണ്ടായതോടെ നടപടികൾ കൂടുതൽ ശക്തം. രോഗത്തെ ചെറുക്കാ ൻ സർക്കാർ നടപടികൾ ശക്തമാക്കി. ബംഗ്ലാദേശ് സ്വദേശിയായ 57കാരനാണ് മരിച്ചത്. മാർച്ച് 16നാണ് ഇയാളെ ആശുപത്രിയിൽ പ ്രവേശിപ്പിക്കുന്നത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ശനിയാഴ്ച ഖത്തറിൽ 28 പേർക്ക് കൂടിയ ാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 590 ആയി. ഇതുവരെ 45 പേർ രോഗമുക്തി നേടി. സ്വദേശികളായ രണ്ടുപേരും ഇന് നലെ രോഗമുക്തി നേടി.

പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുന്നത് നിരോധിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ് നടപടികൾ ശക്തമാക്കിയതോടെ വൈകുന്നേരമാവുേമ്പാഴേക്കും രാജ്യത്തെ തെരുവുകൾ ശൂന്യമാകുന്നു. ദിവസങ്ങളായി വൈകുന്നേരത്തോടെ തെരുവുകൾ ശൂന്യമാണ്. കഴിഞ്ഞ ദിവസം മിക്കയിടങ്ങളിലും വൈകുന്നേരം ഏഴോടെ എല്ലാ കടകളും പൊലീസ് അടപ്പിച്ചിരുന്നു. നജ്മ ഭാഗെത്ത സൂപ്പർ മാർക്കറ്റ് അടക്കമുള്ളവ ഇത്തരത്തിൽ അടപ്പിച്ചു. കഫേകൾ, ജ്യൂസ് കടകൾ, വിദ്യാഭ്യാസഅനുബന്ധ സ്ഥാപനങ്ങളും കേന്ദ്രങ്ങളും, വർക്ക് ഷോപ്പുകൾ, കലാവിനോദ അനുബന്ധ സേവനങ്ങൾ നൽകുന്നവ, കല്ല്യാണവും വിവിധ ഇവൻറുകളുമായി ബദ്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ, ഷൂ വാച്ച് റിപ്പയർ കേന്ദ്രങ്ങൾ എന്നിവ പൂർണമായും വെള്ളിയാഴ്ച മുതൽ പ്രവർത്തിക്കുന്നില്ല.

എന്നാൽ സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഗ്രോസറി തുടങ്ങിയ ഭക്ഷ്യവിൽപനകേന്ദ്രങ്ങൾ, ഫാർമസികൾ, റെസ്റ്റേറാൻറുകളിലടക്കമുള്ള വിവിധ ഡെലിവറി സേവനങ്ങൾ എന്നിവക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ഇവയിൽ ഉൾപ്പെടാത്ത മറ്റ് സ്ഥാപനങ്ങൾ രാവിലെ ആറുമുതൽ വൈകീട്ട് ഏഴ് വരെ മാത്രമേ തുറക്കാൻ പാടുള്ളൂ. നിയന്ത്രണത്തിന് കീഴിലുള്ളതും അല്ലാത്തതുമായ കടകൾ പൊലീസ് ചിലിയടങ്ങളിൽ അടപ്പിക്കുന്നുണ്ട്. ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം ഉണ്ടാകുേമ്പാഴാണിത്. പല കടകളിലും ഇപ്പോൾ ഉപഭോക്താക്കൾക്ക് പുറേത്തക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കുകയാണ്.

ഡോറിനടുത്ത് ജീവനക്കാർ നിന്ന് ആവശ്യമായ സാധനങ്ങൾ കടകളിൽ നിന്ന് എടുത്ത് പുറത്തേക്ക് നൽകുകയാണ് ചെയ്യുന്നത്. സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഉപഭോക്താക്കൾ ഒന്നരമീറ്റർ എന്ന സുരക്ഷിത അകലം പാലിക്കണമെന്ന കർശന നിർദേശവുമുണ്ട്. ഇതനസുരിച്ച് ഇത്തരം കടകളുടെ തറയിൽ ഈ അകലത്തിൽ ആളുകൾക്ക് ക്യൂ നിൽക്കാനായി പ്രത്യേക അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഖത്തറിലെ കോവിഡ് ബാധിതരിൽ 18 പേർ നിലവിൽ തീവ്രപരിചരണവിഭാഗത്തിലാണ്. രാജ്യത്ത് 20നും 40നും ഇടയിൽ പ്രായമുള്ളവർക്കാണ് കൂടുതലും രോഗമുള്ളത്. ആദ്യഘട്ടത്തിൽ ഇറാനിൽ നിന്ന് തിരിച്ചെത്തിച്ച ഖത്തരികളിൽ മാത്രമായിരുന്നു രോഗബാധയുണ്ടായിരുന്നത്.

എന്നാൽ സെൻട്രൽമാർക്കറ്റിലെയും ഒരു ഹൈപ്പർമാർക്കറ്റിലെയും പ്രവാസി തൊഴിലാളികൾക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് പൊതുസമൂഹത്തിൽ വൈറസ് ബാധ ഉണ്ടായതെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ ഇരിക്കണമെന്നും പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കോവിഡ് 19നെതിരെയുള്ള ഖത്തറിൻെറ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ബിൻ ആൽഥാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാർ നിർദേശങ്ങളോട് ജനം പൂർണമായും സഹകരിച്ചാൽ കുറഞ്ഞ കാലംകൊണ്ടുതന്നെ രോഗം ഇല്ലായ്മ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഗാർഹികസമ്പർക്ക വിലക്ക് ലംഘിച്ച പത്ത് സ്വദേശികളെ കൂടി അറസ്റ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story