‘സാമൂഹികവ്യാപനത്തിന് കാരണം പ്രവാസികളിലെ രോഗബാധ’
text_fieldsദോഹ: ഖത്തറില്‍ കൊറോണ വ്യാപനം രണ്ടു തരത്തിലാണുണ്ടായതെന്ന് തിരിച്ചറിഞ്ഞതായി ദുരന്തനിവരാണ സുപ്രീം കമ്മിറ്റി വക്താവ് ലുൽവ ബിന്ത് റാഷിദ് അല്‍ ഖാതിര്‍ പറഞ്ഞു. പ്രവാസികളില്‍നിന്നാണ് ആദ്യത്തെ വ്യാപനം നടന്നതെന്ന് അവർ പറഞ്ഞു. പ്രവാസികളില്നിന്നുണ്ടായ രോഗബാധയാണ് സാമൂഹികവ്യാപനത്തിന് കാരണമായത്.
രണ്ടാമത്തെ വൈറസ് ബാധ സ്വദേശികള്‍ക്കാണ് സംഭവിച്ചത്. എന്നാൽ, ഇത് സാമൂഹികവ്യാപനത്തിന് കാരണമായിട്ടില്ല.
ഇനിയുള്ള ദിവസങ്ങളാണ് ഏറ്റവും ഭീകരമായത്. അസുഖം പടരാന്‍ ഏറ്റവും സാധ്യതയുള്ള ദിനങ്ങളാണ് കടന്നുവരുന്നത്. എല്ലാവരുടേയും സഹകരണത്തോടെ മാത്രമേ രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുള്ളൂ. വ്യക്തികള്‍ ആവശ്യമായ മുന്‍കരുതൽ സ്വീകരിക്കുകയെന്നതാണ് പ്രഥമ കര്‍ത്തവ്യം. അതുവഴി വൈറസ് വ്യാപനത്തെ തടയാനാകും.
വിദേശങ്ങളില്‍നിന്ന് ഖത്തറിലെത്തുന്നവര്‍ സ്വയം ഗാര്‍ഹിക ക്വാറൈൻറന്‍ നിര്‍വഹിക്കുകയെന്നത് രോഗവ്യാപനത്തെ തടയാനുള്ള രണ്ടാമത്തെ മാര്‍ഗമാണ്. സ്വയം ഐസൊലേഷനില്‍ കഴിയാമെന്ന പ്രതിജ്ഞ ഒപ്പിട്ടുനൽകുകയും ആവശ്യമായ കാലഘട്ടം ക്വാറൈൻറന്‍ നിര്‍വഹിക്കുകയും മെഡിക്കല്‍ പരിശോധനകള്‍ നടത്തുകയും വേണം.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ ലുൽവ വിശ്വസനീയ സ്രോതസ്സുകളെ മാത്രം വിവരങ്ങള്‍ക്ക് ആശ്രയിക്കണമെന്നും പറഞ്ഞു. കഴിയുന്നത്ര മറ്റുള്ളവരില്‍നിന്ന് വിട്ടുനില്‍ക്കണം. ഇതിലൂടെ വൈറസ് വ്യാപനത്തിെൻറ ശൃംഖല പൊട്ടിക്കണം. ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അതുവഴി കോവിഡ് 19െൻറ വ്യാപനം തടയാൻ കഴിയുമെന്നും അവര്‍ പൊതുജനങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.