Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ വ്യാപാര...

ഖത്തറിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശങ്ങൾ

text_fields
bookmark_border
ഖത്തറിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശങ്ങൾ
cancel
camera_alt????????? ???????????? ???????????????????????????? ?????????????

ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന ചെറുകിടവ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശ ങ്ങളുമായി വാണിജ്യവ്യവസായ മന്ത്രാലയം. നിലവിൽ ഖത്തറിലെ മാളുകളിലെയും വാണിജ്യകേന ്ദ്രങ്ങളിലെയും ഷോപ്പുകൾക്ക് നിരോധനമുണ്ട്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന സ്ഥാപന ങ്ങൾക്ക് ഇത് ബാധകമല്ല. മറ്റിടങ്ങളിലുള്ള മറ്റ് ഷോപ്പുകൾ തുറക്കുന്നതിനും വിലക്കില്ല. ഈ സാഹചര്യത്തിലാണ് മന്ത്രാലയം കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ഇക്കാര്യങ്ങൾ സ്ഥാപനങ്ങൾ കർശനമായി പാലിക്കണം. സ്ഥാപനങ്ങൾ തങ്ങളുെട ജീവനക്കാരുടെ ശരീരോഷ്മാവ് ദിവസത്തിൽ രണ്ടുതവണ പരിശോധിക്കണം. പനി ഉണ്ടെന്ന് ബോധ്യപ്പെടുന്നവരെ ചികിത്സക്ക് വിധേയരാക്കണം. അവരെ ജോലിയിൽ പ്രവേശിപ്പിക്കരുത്.

ഉപഭോക്താക്കൾ കൂടുന്ന സ്ഥലങ്ങളിലും ടോയ്ലെറ്റുകളിലും സ്ഥാപനത്തിൻെറ പ്രധാന പ്രവേശന കവാടത്തിലും സാനിറ്റൈസറുകളുടെ ബോട്ടിലുകൾ വെക്കണം. ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഇടക്കിടെ കൈകൾ ശുചീകരിക്കാനാണിത്. വലിയ ട്രോളികളും സാധനങ്ങൾ വാങ്ങിസംഭരിക്കുന്ന മറ്റ് ട്രോളികളും ഇടക്കിടെ അണുമുക്തമാക്കണം. റെഫ്രിജറേറ്ററുകളുടെ വാതിലുകളും ഹാൻഡിലുകളും ഇടക്കിടെ വൃത്തിയാക്കണം. സ്ഥാപനത്തിൻെറ തറയും ഇടക്കിടെ അണുവിമുക്തമാക്കണം. എല്ലാ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണം. ഉപഭോക്തൃസംരക്ഷണ നിയമങ്ങൾ പ്രകാരമാണ് നടപടികൾ. കോവിഡ് തടയുന്നതിനുള്ള പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ നടപടികളുമായി സഹകരിച്ചുമാണ് ഇത്. മന്ത്രാലയം ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ പരിശോധന നടത്തും. നിയമലംഘനം കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകി.

ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 16001കാൾ സെൻറർ നമ്പറിൽ വിളിക്കണം. അല്ലെങ്കിൽ email: infomoci.gov.qa എന്ന മന്ത്രാലയത്തിൻെറ ഇ മെയിലും അറിയിക്കണം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിലക്കയറ്റവും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാൻ മന്ത്രാലയം കനത്ത നടപടികളാണ് സ്വീകരിക്കുന്നത്. രാജ്യത്ത് സാനിറ്റൈസറുകളുടെ പരമാവധി വില വാണിജ്യവ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്നു. 214 സാനിറ്റൈസർ ഉൽപന്നങ്ങളുെട വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽ വിലയിൽ സാധനം വിൽക്കുന്നത് മന്ത്രാലയം നിരോധിച്ചു. https://www.moci.gov.qa എന്ന സൈറ്റ് സന്ദർശിച്ചാൽ എല്ലാ ഉൽപന്നങ്ങളുെടയും വിലയറിയാം. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പല കടകളും മാസ്ക്കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയ ഉൽപന്നങ്ങൾ വിലകൂട്ടിയിരുന്നു. ഇത്തരം നടപടികൾക്കെതിെര മന്ത്രാലയം കർശനശിക്ഷാനടപടികൾ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story