ഖത്തറിലും ജുമുഅ ഇല്ല, താമസസ്ഥലങ്ങളിൽ നമസ്കാരത്തിന് ആഹ്വാനം
text_fieldsദോഹ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് എല്ലാവർക്കും എല്ലാ കാര്യങ്ങളിലും സ േവനമൊരുക്കുമെന്ന് ഖത്തർ. സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയു ം നിലനിര്‍ത്താനാവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആൽഥാനി നിർദേശിച്ചു. ക്രൈസിസ് മാനേജ്മെൻറ് സുപ്രീം കമ്മിറ്റി ചെയര്മാന് കൂടിയായ അദ്ദേഹം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയത്. രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശികളെയും വിദേശികളെയും സ്വീകരിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങളെ കുറിച്ച് വിലയിരുത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നിർദേശങ്ങള്‍ നൽകിയത്.
കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് രാജ്യത്തെത്തുന്നവരെ ക്വാറൻറീനിലേക്ക് മാറ്റാനും അതുവഴി അവര്‍ക്ക് സംരക്ഷണം നൽകാനുമുള്ള നടപടിക്രമങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യവും ലോകവും അഭിമുഖീകരിക്കുന്ന കൊടും വിപത്തിനെ തരണംചെയ്യാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. സുരക്ഷയെ മുന്‍നിര്‍ത്തി അധികൃതര്‍ നടപ്പാക്കുന്ന മുന്നൊരുക്കങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ പള്ളികൾ അടച്ചിട്ടതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയാണ് ഇന്ന്. ഇന്ന് പള്ളികളിൽ ജുമുഅ ഉണ്ടാവില്ല. എല്ലാവരും താമസസ്ഥലങ്ങളിൽതന്നെ പ്രാർഥന നിർവഹിക്കണമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയം നിർദേശം നൽകിയിരുന്നു.
അതിനിടെ, കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഫലസ്തീനും ജനങ്ങള്‍ക്കും ആവശ്യമായ അടിയന്തര സാമ്പത്തിക സഹായം എത്തിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി നിർദേശം നൽകി. രാജ്യത്തെ മാളുകളിലെയും വാണിജ്യകേന്ദ്രങ്ങളിലെയും ഷോപ്പുകൾ കഴിഞ്ഞദിവസം അടച്ചു. കോവിഡ് പ്രതിരോധ നടപടികളുെട ഭാഗമായാണിത്. എന്നാൽ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല. മാളുകളിലെ ഇത്തരം ഷോപ്പുകൾ തുറക്കാം. മറ്റിടങ്ങളിലെ ഇതര ഷോപ്പുകളും പ്രവർത്തിപ്പിക്കാം. ഹോട്ടലുകൾക്കും റസ്റ്റാറൻറുകൾക്കും നേരത്തേ തന്നെ നിയന്ത്രണമുണ്ട്. ഇവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റില്ല. എന്നാൽ പാർസലായി ഭക്ഷണം കൊണ്ടുപോകുന്നതിന് തടസ്സങ്ങളില്ല. വ്യാഴാഴ്ച ഖത്തറിൽ എട്ട് പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ10 പേരുടെ രോഗം സുഖപ്പെട്ടു. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ആറുപേർ പ്രവാസികളാണ്. രണ്ടുപേർ ഖത്തരികളാണ്. ചികിൽസയിൽ കഴിയുന്നവരിൽ ആറുപേർ അത്യാഹിതവിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.