വിമാന നിയന്ത്രണം: ഇന്ത്യക്കാർ പൂർണമായും യാത്രമുടക്കിലേക്ക്
text_fieldsദോഹ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർ സ്വദേശത്തേക്ക് മടങ്ങാ നാകാതെ പൂർണമായും യാത്ര മുടങ്ങുന്ന സ്ഥിതിയിലേക്ക്. ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് വരുന്നതിന് നേരത്തേതന്നെ വിലക്കുണ്ടായിരുന്നെങ്കിലും ഖത്തറിൽ നിന്ന് നാട്ടിലേക്ക് പോകാൻ തടസ്സങ്ങളുണ്ടായിരുന്നില്ല.
എന്നാൽ, മാർച്ച് 22 മുതൽ ഇന്ത്യയിലേക്ക് അന്താര ാഷ്ട്ര വിമാനങ്ങൾ അനുവദിക്കില്ലെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്കാണ് വിലക്ക് എന്നാണ് ഇന്ത്യൻ സർക്കാർ അറിയിച്ചത്. ഇതിനാൽ നിലവിൽ കേരളത്തിലേക്കടക്കം സർവിസ് നടത്തിക്കൊണ്ടിരിക്കുന്ന ഖത്തർ എയർവേസിനും തങ്ങളുെട സർവിസുകൾ നിർത്തിവെക്കേണ്ടി വരും. കോവിഡ് ബാധയെ തുടർന്ന് ദോഹയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഇൻഡിഗോയുടെ എല്ലാ വിമാന സർവിസുകളും ഏപ്രിൽ 30 വരെ നിർത്തിവെച്ചിട്ടുമുണ്ട്.
മാർച്ച് ഒമ്പതു മുതൽ ഏപ്രിൽ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ വാങ്ങുകയോ യാത്രാതീയതി മാറ്റുകയോ ചെയ്യാം. പുതിയ സാഹചര്യത്തിൽ ഖത്തറിലെ ഇന്ത്യക്കാർ തീർത്തും യാത്ര മുടങ്ങുന്ന അവസ്ഥയിലാണ്. സന്ദർശക വിസ, ഓൺ അറൈവൽ വിസ എന്നിവയിൽ ഖത്തറിലെത്തി നിലവിൽ കാലാവധി കഴിഞ്ഞ നിരവധിപേർ ഇവിടെ ഉണ്ട്. ഇവരടക്കം ഏറെ ദുരിതത്തിലാകും. ഇവർ ഒരാഴ്ക്ക് മുമ്പു തന്നെ നാട്ടിലെത്തുകയാണ് നല്ലതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ, ഇത്തരത്തിൽ നാട്ടിൽ എത്തുന്നവർ അവിടെ 14 ദിവസം നിർബന്ധിത ക്വാറൈൻറനിൽ കഴിയേണ്ടി വരും. യാത്രക്കാര്‍ തങ്ങളുടെ യാത്ര നിശ്ചയിച്ച സമയത്തിനും 96 മണിക്കൂര്‍ മുമ്പ് ഖത്തര്‍ എയർവേസിെൻറ വെബ്സൈറ്റിലെ ട്രാവല്‍ അലര്‍ട്ട് പേജ് സന്ദര്‍ശിക്കണം. ഏറ്റവും പുതിയ വിവരങ്ങളും അപ്ഡേറ്റുകളും ഇവിടെ ലഭ്യമാണ്.
മാത്രമല്ല, യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ നേരിട്ട് സന്ദേശം അയക്കാവുന്നതാണ്. അതിനായി ട്വിറ്ററില്‍ @qrsupptor ഉപയോഗിക്കാം. യാത്രവിലക്കുള്ള രാജ്യങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഖത്തര്‍ വഴി കടന്നുപോകാമെങ്കിലും മറ്റു നിരോധനങ്ങള്‍ ബാധകമായിരിക്കും.ഖത്തര്‍ എയർവേസില്‍ പുതിയ തീതിയിലേക്ക് അധികച്ചെലവില്ലാതെ ടിക്കറ്റ് മാറ്റാവുന്നതാണ്. യാത്ര പുറപ്പെടുന്നതും എത്തിച്ചേരേണ്ടതുമായ കേന്ദ്രങ്ങള്‍ മാറ്റാന്‍ അനുവദിക്കുന്നതല്ല. ഈ സൗകര്യം മേയ് 15 വരെ ഉപയോഗപ്പെടുത്താനാവും. ഉപയോഗിക്കാത്ത ടിക്കറ്റുകള്‍ക്ക് ഒരു വര്‍ഷം വരെ അവധിയുള്ള ട്രാവല്‍ വൗച്ചറും ഖത്തര്‍ എയർവേസ് അനുവദിക്കുന്നുണ്ട്. അല്ലാത്തവര്‍ത്ത് ടിക്കറ്റിെൻറ തുക തിരികെ വാങ്ങാം. ട്രാവല്‍ ഏജൻറ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അതേ മാർഗംതന്നെയാണ് തീയതി മാറ്റാനും പണം റീഫണ്ട് ചെയ്യാനും ഉപയോഗിക്കേണ്ടത്. ദോഹ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് തങ്ങളുടെ യാത്രാ തീയതിയില്‍ മാറ്റം ആവശ്യമുണ്ടെങ്കില്‍ യാത്രാ തീയതിയുടെ മൂന്ന് ദിവസം മുമ്പുവരെ അധിക തുക ഈടാക്കുന്നതല്ല.
എന്നാല്‍ ടിക്കറ്റ് ചാര്‍ജില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് ഈടാക്കും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഒരു വര്‍ഷം കാലാവധിയുള്ള ട്രാവല്‍ വൗച്ചര്‍ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. നിയമങ്ങള്‍ അനുസരിച്ച് ടിക്കറ്റിെൻറ പണം തിരികെ വാങ്ങാവുന്നതുമാണ്.ഖത്തര്‍ സര്‍ക്കാര്‍ താൽക്കാലികമായി വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നതായിരിക്കും ഉചിതമെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സും വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 0094197331979 എന്ന നമ്പറില്‍ വിളിക്കുകയോ ട്രാവല്‍ ഏജൻറിനെ ബന്ധപ്പെടുകയോ ചെയ്യാം. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 18602331407 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തർ നേരത്തേതന്നെ താൽക്കാലിക യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഓൺഅറൈവൽ വിസയിൽ എത്തുന്നവർ, റെസിഡൻസ് പെർമിറ്റ് ഉള്ളവർ, വർക്ക് പെർമിറ്റ് ഉള്ളവർ, താൽക്കാലിക സന്ദർശകർ എന്നിവർക്കൊക്കെ നിരോധനം ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.