ദേശീയ ഭക്ഷ്യസുരക്ഷാനയം: അടിയന്തരഘട്ടം നേരിടാൻ ഭക്ഷ്യമേഖല സജ്ജം
text_fieldsദോഹ: രാജ്യം നിലവിൽതന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ദേശീയ ഭക്ഷ്യസുരക്ഷാനയം മൂലം ഏത് അടിയന്തരഘട്ടത്തിൽപോലും രാജ്യത്ത് ആവശ്യമായ ഭക്ഷണസാധനങ്ങൾ ലഭ്യം. കോ വിഡ്-19 രോഗബാധമൂലമുണ്ടാകുന്ന പ്രത്യേക സാഹചര്യത്തിലും ഭക്ഷ്യലഭ്യത ഉറപ്പുവരുത്താ ൻ ഇതുമൂലം കഴിയുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അഗ്രികൾചർ ആൻഡ് ഫിഷറീസ് വകുപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി പറയുന്നു. രാജ്യത്തെ ഭക്ഷ്യഉൽപാദനം കൂട്ടുക, സ്വയംപര്യാപ്ത കൈവരിക്കുക, ഏത് അവസരത്തിലും ആവശ്യമായ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക, കരുതൽശേഷി വർധിപ്പിക്കുക, ഇറക്കുമതി ഉറവിടങ്ങളുടെ വൈവിധ്യവത്കരണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ദേശീയ ഭക്ഷ്യസുരക്ഷാനയത്തിന് പിന്നിലുള്ളത്.
2017ൽ ഉപരോധത്തിനുശേഷമാണ് ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കാൻ തുടങ്ങിയത്.
ഉപരോധത്തിനുമുമ്പ് ഒന്നോ രണ്ടോ രാജ്യങ്ങളെയായിരുന്നു ഖത്തർ ഭക്ഷ്യസാധനങ്ങളും മറ്റും ഇറക്കുമതി ചെയ്യാൻ ആശ്രയിച്ചിരുന്നത്. എന്നാൽ, ഉപരോധത്തിനുശേഷം ലോകത്തിെൻറ എല്ലാഭാഗങ്ങളിൽനിന്നും ഇറക്കുമതി ചെയ്യാൻ ആരംഭിച്ചു. ഇപ്പോൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ വ്യാപാരികൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും നിരവധി വ്യത്യസ്ത മാർഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് 80 ശതമാനം പച്ചക്കറികളും എത്തിയിരുന്നത് ഒരു രാജ്യത്തിൽനിന്ന് മാത്രമായിരുന്നു. 70 ശതമാനം മാംസമാകട്ടെ മറ്റൊരുരാജ്യത്തിൽനിന്നുമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോൾ ബ്രസീൽ അടക്കമുള്ള ഏത് രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് മേഖല വൈവിധ്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. പ്രാദേശിക ഉൽപാദനം, ഇറക്കുമതി, വിഭവങ്ങളുെട ശേഖരണം എന്നിവയൊക്കെ മികച്ചരീതിയിൽ ചെയ്യാനായി. അടിസ്ഥാന ഭക്ഷ്യ ഉൽപന്നങ്ങളുെട വൻശേഖരമുണ്ട്.
വർഷങ്ങളുടെ ആവശ്യങ്ങൾക്ക് അത് മതിയാകും. ഹമദ് തുറമുഖത്തെ വെയർ ഹൗസുകളിൽ വൻതോതിൽ ഭക്ഷ്യസാധനങ്ങൾ ഉൾകൊള്ളാനുള്ള ശേഷിയാണുള്ളത്. ഭക്ഷ്യയോഗ്യമായ എണ്ണകൾ, അരി, ഗോതമ്പ് തുടങ്ങിയ അടിസ്ഥാനഭക്ഷ്യസാധനങ്ങൾ മൂന്നുവർഷത്തേക്കു വരെ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യങ്ങളാണ് ഇവിടങ്ങളിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന് വിവിധ രാജ്യങ്ങളിലേക്ക് കടൽവഴിയുള്ള സഞ്ചാരപാതയുണ്ട്. ആകാശമാർഗവും ഉണ്ട്. വലിയ ശേഖരണസംവിധാനങ്ങളുമുണ്ട്. ഫ്രഷ് ഭക്ഷണപദാർഥങ്ങളായ പാൽ, ചിക്കൻ, മുട്ട തുടങ്ങിയവയുടെ കാര്യത്തിലാണെങ്കിൽ ഏറെ മുേമ്പതന്നെ രാജ്യം സ്വയംപര്യാപ്തതയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾക്ക് റമദാൻ മാസം മുന്നിൽകണ്ട് ലോങ്ലൈഫ് കാൻഡ് ഫുഡുകൾ തുടങ്ങിയവ ശേഖരിച്ചുവെക്കാം. എല്ലാ തരത്തിലുമുള്ള ഭക്ഷ്യസുരക്ഷാനടപടികളും എടുക്കുന്നുണ്ടെന്നും കോവിഡ് പശ്ചാത്തലത്തിൽ എല്ലാ അടിയന്തരസാഹചര്യങ്ങൾ നേരിടാനും പ്രത്യേകസംഘം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.