വിവരങ്ങളറിയാൻ കാൾ സെൻറർ തുറന്നു
text_fieldsവൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ ആശങ്കയകറ്റാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി രാജ്യത്ത് കാൾ സെൻറർ പ്രവർത്തനം തുടങ്ങി. കോവിഡ് വൈറസ് ഭീതിയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി മുഴുവന്‍ സമയവും കാള്‍ സെൻറർ പ്രവർത്തിക്കും. എന്താണ് കൊറോണ വൈറസ് എന്നും രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും മറ്റു വിവരങ്ങളും 16000 എന്ന നമ്പറിലേക്കു വിളിച്ചാല്‍ വിശദമായി അറിയാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംശയമുള്ള കേസുകള്‍ കണ്ടെത്തുന്നപക്ഷം കൂടുതല്‍ പരിശോധനക്കായി എച്ച്.എം.സിയുടെ സാംക്രമികരോഗ ചികിത്സകേന്ദ്രത്തിലേക്ക് (സി.ഡി.സി) മാറ്റുകയാണ് ചെയ്യുന്നത്.
വളരെ സൂക്ഷ്മമായാണ് ബന്ധപ്പെട്ട വ്യക്തികളെ പരിചരിക്കുന്നതും. പൊതുജനാരോഗ്യ മന്ത്രാലയവും ആരോഗ്യപരിചരണ പങ്കാളികളും പ്രതിരോധ നടപടികളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വർധിപ്പിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹമദ് മെഡിക്കല്‍ കോര്പറേഷന് സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ ഇതുമായി ബന്ധപ്പെട്ട വിഡിയോകളും ചിത്രങ്ങളും പോസ്്റ്റ് ചെയ്യുന്നുണ്ട്. ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.