Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്-19ൂ...

കോവിഡ്-19ൂ ഒരാൾക്കുകൂടി; ഖത്തറിൽ വൈറസ് ബാധിതർ എട്ടായി

text_fields
bookmark_border
കോവിഡ്-19ൂ ഒരാൾക്കുകൂടി; ഖത്തറിൽ  വൈറസ് ബാധിതർ എട്ടായി
cancel

ദോഹ: ഖത്തറിൽ ഒരാൾക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയ ം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം എട്ടായി ഉ‍യർന്നു. കൊറോണ വൈ റസ് വ്യാപിച്ച പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് തിരികെയത്തിച്ച സംഘത്തിലെ സ്വദേശി പൗരനാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചയാളെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിൽ സാംക്രമികരോഗ ചികിത്സ കേന്ദ്രത്തിലെ ഐെസാലേഷന്‍ മുറികളിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചവരെല്ലാംതന്നെ ഇറാനിൽനിന്ന് ദോഹയിൽ തിരികെയെത്തിവരാണ്. ഇറാനിൽനിന്ന് രാജ്യത്ത് തിരികെയെത്തിച്ച സംഘത്തിലെ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് ആദ്യമായി കോവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇറാനില്‍നിന്ന് പ്രത്യേകം വിമാനത്തില്‍ തിരികെയെത്തിച്ചവരെയെല്ലാം ദോഹയിലെ ഒരു ഹോട്ടലില്‍ 14 ദിവസത്തേക്ക് ഐെസാലേഷന്‍ മുറികളിലേക്ക് മാറ്റി നിരീക്ഷിച്ചുവരുന്നതിനിടയിൽ 36കാരനായ സ്വദേശി യുവാവിനാണ് കോവിഡ്്-19 വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. അടുത്തദിവസം രണ്ടു സ്വദേശികളിൽ കൂടി വൈറസ് ബാധ കണ്ടെത്തുകയായിരുന്നു.

തുടർന്ന് കർശന നിരീക്ഷണവും പഴുതടച്ച പരിശോധനകളും തുടരുന്നതിനിടെ രണ്ടു സ്വദേശികൾക്കും അവർക്കൊപ്പം യാത്രചെയ്ത രണ്ടു വീട്ടുജോലിക്കാർക്കുംകൂടി രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചയാളും ഇറാനിൽനിന്ന് മടങ്ങിയെത്തിയ സ്വദേശി പൗരനാണ്. എല്ലാവരെയും പ്രത്യേക സുരക്ഷയിൽ ഐെസാലേഷൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില സുസ്ഥിരമായി തുടരുന്നതായും മന്ത്രാലയം അറിയിച്ചു. സ്ഥിരീകരിച്ച എട്ടു കേസുകളിലും അവര്‍ പൊതുജനങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടുകയോ ഇടപഴകുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇറാനില്‍ നിന്നും തിരികെയെത്തിയ സംഘത്തിലെ മറ്റുള്ളവരും മന്ത്രാലയത്തിെൻറ കർശന നിരീക്ഷണത്തിലാണ്. സുശക്തമായ അണുബാധ നിയന്ത്രണ നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ലോകത്തിനുതന്നെ ഭീതിപരത്തി കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസ് കണ്ടെത്തുമെന്ന് മന്ത്രാലയം പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ട ഏതു സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജമായി ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story