Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വികസനച്ചിറകിലേറാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

text_fields
bookmark_border
വികസനച്ചിറകിലേറാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
cancel

ദോഹ: ഖത്തറിെൻറ ആകാശക്കുതിപ്പിന് പുതിയ മാനങ്ങൾ തീർക്കുന്ന ഹമദ് അന്താരാഷ്ട്ര വിമ ാനത്താവളം വൈവിധ്യവത്കരണത്തിെൻറ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അടിസ്ഥാനസൗകര്യ വ ികസന വിപുലീകരണ പദ്ധതിയിലൂടെ വിമാനത്താവളത്തിെൻറ പ്രവർത്തനശേഷി ഗണ്യമായി ഉയർ ന്നേക്കും. അധികമായി 39 എയർക്രാഫ്റ്റ് സ്റ്റാൻഡുകളാണ് നിർമിക്കുന്നത്. ഇതിെൻറ നിർമാ ണപ്രവൃത്തി കഴിഞ്ഞവർഷം നാലാം പാദത്തിൽ തുടങ്ങിയിരുന്നു. യാത്ര ടെർമിനൽ വിപുലീകരണം, യാത്രക്കാരെയും ജനക്കൂട്ടത്തെയും ഉൾക്കൊള്ളുന്നതിനായുള്ള കേന്ദ്ര കെട്ടിടം (സെൻട്രൽ കോൺകോഴ്സ് ബിൽഡിങ്) എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും ഇതിനകം തുടങ്ങിയിട്ടുണ്ട്.

1,40,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ടെർമിനൽ കെട്ടിടവും പദ്ധതിയിൽ ഉൾപ്പെടും. എയർസൈഡിലാണ് ഈ കെട്ടിടം. നിലവിലുള്ള ടെർമിനൽ കെട്ടിടത്തോട് ചേർന്ന് കോൺകോഴ്സ് സി വഴി സെൻട്രൽ ഗാർഡനുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് നിർമാണം. യാത്രക്കാരുടെ കണക്ഷൻ സമയം കുറക്കുന്നതിനും വിമാനത്താവളത്തിൽ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പുതിയ ട്രാൻസ്ഫർ മേഖലയും പദ്ധതിയുടെ ഭാഗമാണ്. ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേസിെൻറ വളർച്ചക്കും എയർപോർട്ട് വിപുലീകരണം വലിയ സഹായകമാകും. റിമോട്ട് ട്രാൻസ്ഫർ ബാഗേജ് ഫെസിലിറ്റി ഹാൻഡ്ലിങ് സിസ്റ്റംസിനുള്ള (ആർ.ടി.ബി.എഫ്) കരാർ കഴിഞ്ഞ നവംബറിലും കെട്ടിട പദ്ധതികൾക്കുള്ള കരാർ ഈ ഫെബ്രുവരിയിലും അനുവദിച്ചു. ഈ പദ്ധതിയെ രണ്ടു പാക്കേജുകളാക്കി തിരിച്ചിട്ടുണ്ട്.

ഈ സൗകര്യം നിർമിക്കുന്നതിനായുള്ള കരാർ അൽജാബർ എൻജിനീയറിങ് കമ്പനിക്കാണ്. ഈ മാസംതന്നെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങും. ബാഗേജ് കൈകാര്യം ചെയ്യൽ സംവിധാനം (ബാഗേജ് ഹാൻഡ്ലിങ് ഫെസിലിറ്റി) റിമോട്ട് ട്രാൻസ്ഫർ ബാഗേജ് ഫെസിലിറ്റി കെട്ടിടത്തിലേക്ക് വിതരണം ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമുള്ള കരാർ ബ്യൂമർ ദോഹ കമ്പനിക്കാണ്. ഇതിെൻറ പ്രവർത്തനങ്ങൾ കഴിഞ്ഞ നവംബറിൽ തുടങ്ങി. ആർ.ടി.ബി.എ.എഫിൽ 34,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള എയർസൈഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക ബാഗേജ് കൈകാര്യം ചെയ്യൽ സംവിധാനമാണ് ഇതിെൻറ സവിശേഷത. രണ്ടാംഘട്ട വിപുലീകരണ പദ്ധതിക്ക് അഞ്ചു സുപ്രധാന കരാറുകളാണ് അനുവദിച്ചിരിക്കുന്നത്.

നവീകരണത്തിെൻറ ചുമതലയുള്ള ഖത്തർ കമ്പനി ഫോർ എയർപോർട്സ് ഓപറേഷൻ ആൻഡ് മാനേജ്മെൻറാണ് (മതാർ) ഇക്കാര്യം അറിയിച്ചത്. വിപുലീകരണ പദ്ധതികൾക്കായി അഞ്ചു കരാർ കമ്പനികളെയും സംയുക്ത സംരംഭങ്ങളെയുമാണ് തിരഞ്ഞെടുത്തത്. മിഡ്മാക് കോൺട്രാക്ടിങ്, ടി.എ.വി ടെപെ അക്ഫെൻ ഇൻവെസ്റ്റ്മെൻറ് കൺസ്ട്രക്ഷൻ, ടൈസെ കോർപറേഷൻ (എം.ടി.ടി) എന്നിവയുൾപ്പെട്ട സംയുക്ത സംരംഭം, കൺസോളിഡേറ്റഡ് കോൺട്രാക്ടേഴ്സ് കമ്പനി (സി.സി.സി), ടെയ്സീർ കോൺട്രാക്ടിങ് കമ്പനി (ടി.സി.സി) എന്നിവയുൾപ്പെട്ട സംയുക്ത സംരംഭം, ഉർബാക്കോൺ േട്രഡിങ് ആൻഡ് കോൺട്രാക്ടിങ്, ബഹാദിർ കൺസ്ട്രക്ഷൻ, ടെഡെഷ്യ കൺസ്ട്രക്ഷൻ എൻറർൈപ്രസസ് (യു.ബി.ടി) എന്നിവയുൾപ്പെട്ട സംയുക്ത സംരംഭം, ബ്യൂമർ ദോഹ, അൽജാബർ എൻജിനീയറിങ് കമ്പനി എന്നിവക്കാണ് കരാർ അനുവദിച്ചത്. വെസ്റ്റേൺ ടാക്സി വേ-സ്റ്റാൻഡ് വികസന പ്രവർത്തനങ്ങളുടെ കരാർ യു.ബി.ടി ഉൾപ്പെട്ട സംയുക്ത സംരംഭത്തിന് കഴിഞ്ഞ ഒക്ടോബറിൽ അനുവദിച്ചിരുന്നു.

പുതിയ ബാഗേജ് സൗകര്യം ബാഗേജ് കൈകാര്യം ചെയ്യൽ സംവിധാനത്തിെൻറ ശേഷി വർധിപ്പിക്കും. വിപുലീകരണ പദ്ധതി വിമാനത്താവളത്തിലെ നിലവിലെ യാത്രാനീക്കത്തെയോ യാത്രക്കാരുടെ വരവിനെയോ ഷെഡ്യൂൾ ചെയ്ത വിമാന സർവിസുകളെയോ ഒരുതരത്തിലും ബാധിക്കില്ല. നിലവിലുള്ള വിമാനത്താവള പ്രവർത്തനങ്ങൾക്കും വലിയ തടസ്സങ്ങളൊന്നുമുണ്ടാകില്ല. ബാഗേജ് ഹാൻഡ്ലിങ് സംവിധാനത്തിൽ അത്യാധുനിക സൗകര്യങ്ങളാണ് ക്രമീകരിക്കുക. ബാഗേജ് കൈകാര്യം ചെയ്യൽ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും വേഗവും സുരക്ഷിതത്വവും വഴക്കവും പ്രദാനം ചെയ്യും. അതിലുപരി 100 ശതമാനം കൃത്യമായ ട്രാക്കിങ് ഉറപ്പാക്കാനുമാകും. ആർ.ടി.ബി.എഫിൽ സ്ഥാപിക്കേണ്ട ഹോൾഡ് ബാഗേജ് സ്ക്രീനിങ് സിസ്റ്റവും ഉപകരണങ്ങളും ഏറ്റവും പുതിയ യൂറോപ്യൻ സിവിൽ ഏവിയേഷൻ കമ്മിറ്റി (ഇ.സി.എ.സി) മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടുള്ളവയായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatarqatar newsqatar newsgulf newsgulf news
News Summary - qatar-qatar news-gulf news
Next Story