ചൈനക്ക് ഖത്തർ എംബസിയുടെ സഹായം
text_fieldsദോഹ: കൊറോണ വൈറസിനെതിരായ ചൈനയുടെ പോരാട്ടത്തിൽ കൈത്താങ്ങുമായി ഖത്തറും. ബെയ്ജിങ്ങ ിലെ ഖത്തർ എംബസിയാണ് വൈറസ് ബാധിതർക്ക് വൈദ്യസഹായം വാഗ്ദാനം ചെയ്തത്. വൈറസിനെതിരായ പോരാട്ടത്തിൽ ചൈനയുമായി ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് ചൈനയിലെ ഖത്തർ അംബാസഡർ മുഹമ്മദ് അബ്ദുല്ല അൽ-ദഹൈമി പറഞ്ഞു. പ്രതിസന്ധിയെ മറികടക്കുന്നതിൽ ചൈനയുടെ വിജയത്തിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അത് ഉൾക്കൊള്ളാൻ അവർ സ്വീകരിച്ച നടപടികളെ പ്രശംസിച്ചു. ചൈനക്ക് സഹായഹസ്തവുമായി ഔഷധങ്ങളും മെഡിക്കൽ സാമഗ്രികളുമുൾപ്പെടെ 300 ടൺ സാധനങ്ങളുമായി അഞ്ച് വിമാനങ്ങളാണ് വെള്ളിയാഴ്ച ഖത്തറിൽനിന്ന് പറന്നത്. ഖത്തർ എയർവേയ്സാണ് കൊറോണ വൈറസ് അടിയന്തരാവസ്ഥയെ നേരിടാൻ ലോകമെമ്പാടുമുള്ള ചൈനീസ് എംബസികളും കോൺസുലേറ്റുകളും സംഘടിപ്പിച്ച മെഡിക്കൽ ദുരിതാശ്വാസ സഹായത്തിനായി സന്നദ്ധമായി വിമാനങ്ങൾ ചൈനയിലേക്ക് അയച്ചത്.
ഒരു ലക്ഷം മെഡിക്കൽ ഗ്രേഡ് എൻ 95 റെസ്പിറേറ്ററി മാസ്കുകളും 2,700 മെഡിക്കൽ ഗ്രേഡ് ഡിസ്പോസിബിൾ ലാറ്റക്സ് ഗ്ലൗസുകളുമാണ് അയച്ചത്. വരും ആഴ്ചകളിൽ അധിക സംഭാവനകൾ എത്തിക്കാനും ഖത്തർ എയർവേയ്സിന് പദ്ധതികളുമുണ്ട്. ചൈനയിലേക്ക് പറന്ന വിമാനങ്ങൾ െബയ്ജിങ്ങിലേക്കും ഗ്വാങ്ച്ചോവിലേക്കും ഷാങ്ഹായിലേക്കുമാണ് ഔഷധങ്ങളെത്തിച്ചത്. എല്ലാ മെഡിക്കൽ സാധനങ്ങളും സൗജന്യമായി ചൈനയിലേക്ക് എത്തിക്കാൻ വാഗ്ദാനം ചെയ്ത ഏക അന്താരാഷ്ട്ര എയർലൈനും ഖത്തർ എയർവേയ്സായിരുന്നു. ഖത്തറിലെ ചൈനീസ് എംബസിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ഈ വൈറസിെൻറ വ്യാപനം പരിമിതപ്പെടുത്താനും പ്രാദേശിക മെഡിക്കൽ ഉദ്യോഗസ്ഥരുടെ ഭാരം ലഘൂകരിക്കാനും ചൈനയിലെ വൈറസ് ബാധിത സമൂഹങ്ങൾക്ക് ആശ്വാസം നൽകാനും ഞങ്ങളുടെ സംയുക്ത പരിശ്രമം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബേക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.