Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കെറോണ...

ഖത്തറിൽ കെറോണ വൈറസ് ഭീഷണിയില്ലെന്ന് ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
ഖത്തറിൽ കെറോണ വൈറസ് ഭീഷണിയില്ലെന്ന്  ആരോഗ്യ മന്ത്രാലയം
cancel

ദോഹ: ചൈനയിൽ തുടങ്ങി ലോകത്തിന് ഭീതിപരത്തിയ കൊറോണ വൈറസ് ബാധിച്ചുവെന്ന് സ്ഥിരീകരിച ്ച കേസുകളൊന്നുമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഗോളതലത്തിൽ രോഗത്തിെൻറ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയിൽനിന്ന് ലഭിച്ച മാറ്റങ്ങളും വിവരങ്ങളും അനുസരിച്ച് സ്ക്രീനിങ് നടപടിക്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ചൈനയിലേക്കുള്ള യാത്രകൾ നിർത്തിവെക്കാൻ പൗരന്മാരോടും താമസക്കാരോടും നിർദേശിച്ച മന്ത്രാലയം, ടൂറിസം, ജോലി, മറ്റു കാരണങ്ങളാൽ ദക്ഷിണ കൊറിയ, ജപ്പാൻ, സിങ്കപ്പൂർ, ഇറാൻ തുടങ്ങി വൈറസ് ഭീഷണിയുള്ള രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം ഒഴിവാക്കണമെന്നും ഉപദേശിച്ചു.

ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ഇടക്കിടെ കൈ കഴുകാനും ശുചിത്വം ഉറപ്പുവരുത്താനും ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്ന എല്ലാ യാത്രക്കാരോടും മടങ്ങിയെത്തി 14 ദിവസത്തിനുള്ളിൽ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും ശ്വാസകോശ സംബന്ധമായ അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലുടൻ നിയുക്ത ആരോഗ്യ അധികാരികളുമായി ആശയവിനിമയം നടത്താനും മന്ത്രാലയം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story