Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആസൂത്രണമികവിൽ ലുസൈൽ...

ആസൂത്രണമികവിൽ ലുസൈൽ നഗരമൊരുങ്ങുന്നു

text_fields
bookmark_border
ആസൂത്രണമികവിൽ ലുസൈൽ നഗരമൊരുങ്ങുന്നു
cancel

ദോഹ: ഖത്തർ കൈവരിച്ച പുരോഗതിയെ അടയാളപ്പെടുത്തുന്ന തരത്തിലും സമഗ്രമായ ആസൂത്രണ മികവിലും രൂപകൽപന ചെയ്ത ലുസൈൽ നഗരം പുതുമോടിയോടെ ഒരുങ്ങുന്നു. നഗരത്തിെൻറ 95 ശതമാനം അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളും ഇതിനകം പൂർത്തിയായി. ജബൽ തുലൈബ് ഉൾെപ്പടെയുള്ള പ്രദേശങ്ങളിൽ ജനസാന്നിധ്യമായി. ഖത്തരി ദിയാർ കമ്പനിയുടെ ഏറ്റവും വലിയ പദ്ധതിയാണിത്. 2022 ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിനായി അവശേഷിക്കുന്ന തയാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരുന്നതായി ഖത്തരി ദിയാർ കമ്പനി സി.ഇ.ഒ എൻജിനീയർ അബ്്ദുല്ല ബിൻ ഹമദ് അൽഅത്തിയ്യ പറഞ്ഞു.

വാണിജ്യ സ്ട്രീറ്റ് തുറക്കുന്നതും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളുടെയും സുപ്രധാന സൈറ്റുകളുടെയും വിതരണമാണ് ഏറ്റവും പ്രധാനം. 2022 ഫിഫ ലോകകപ്പിെൻറ ഉദ്ഘാടന, സമാപന ചടങ്ങുകൾക്കും ഉദ്ഘാടന ഫൈനൽ മത്സരങ്ങൾക്കും വേദിയാകുന്ന ലുസൈൽ സ്റ്റേഡിയവും നഗരത്തിെൻറ ഭാഗമാണ്. ഖത്തരി ദിയാർ ആസ്ഥാനം, കമേഴ്സ്യൽ ബൗൾവാർഡ്, ഖതെയ്ഫാൻ ദ്വീപിലെ ധനകാര്യ ജില്ല, സീഫ് ലുസൈലിലെ റസിഡൻഷ്യൽ, കമേഴ്സ്യൽ ടവറുകൾ എന്നിവയുൾെപ്പടെ 38,000 ചതുരശ്ര കിലോമീറ്ററിൽ ആധുനിക ജീവിതസൗകര്യങ്ങളോടെ ഒരുങ്ങുന്ന ലുസൈൽ നഗരം ഖത്തറിലെ ആസൂത്രിത നഗരമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒരു പ്രദേശം കേന്ദ്രീകരിച്ച് ഇത്രയേറെ ആസൂത്രിത വികസനം ലോകത്തെതന്നെ ഏറ്റവും വലുതായാണ് കണക്കാക്കുന്നത്. 2030ലെ ദേശീയ വിഷൻ ഭാഗമാണ് നിർമാണം നടത്തിയിരിക്കുന്നത്. നാലര ലക്ഷം ആളുകളെ പ്രതീക്ഷിക്കുന്ന നഗരത്തിൽ സ്കൂളുകളും പള്ളികളും വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളുമുണ്ടാകും. ഖത്തർ നിക്ഷേപ ബോർഡിെൻറ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഖത്തരി ദിയാറിെൻറ ശാഖയായ ലുസൈൽ റിയൽ എസ്റ്റേറ്റ് െഡവലപ്മെൻറ് കമ്പനിക്കാണ് നിർമാണ ചുമതല.

1.7 ലക്ഷം തൊഴിലാളികൾ ഉൾപ്പെടെ 3.7 ലക്ഷം പേർക്കു താമസിക്കാൻ നഗരത്തിൽ സൗകര്യമുണ്ടാകും. രണ്ട്് ലക്ഷം താമസക്കാരെയും 1,70,000 തൊഴിലാളികളെയും 80,000 പ്രതിദിന സന്ദർശകരെയും ഉൾക്കൊള്ളുന്ന വിധത്തിലാണ് രൂപകൽപന. 19 ഭാഗങ്ങളായി തിരിച്ചാണ് നഗരം ആസൂത്രണം ചെയ്തത്. താമസസ്ഥലങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, ഓഫിസുകൾ, ഷോപ്പിങ് സെൻററുകൾ, കളിമൈതനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, സ്കൂളുകൾ, പള്ളികൾ, വിനോദകേന്ദ്രങ്ങൾ എന്നിവ നഗരത്തിലുണ്ടാകും. മറീന ലുസൈൽ ഏരിയയിലാണ് പള്ളി. അടുത്തവർഷം അൽമീര കൺസ്യൂമർ ഗുഡ്സ് കമ്പനിയുടെ രണ്ടു ബ്രാഞ്ചുകൾ തുറക്കും. രാജ്യാന്തര നിലവാരമുള്ള 22 ഹോട്ടലുകൾക്ക് പുറമേ ആഡംബര വസതികളുള്ള ദ്വീപും ഇതിെൻറ ഭാഗമാണ്. നഗരത്തെ ബന്ധിപ്പിച്ച് റെയിൽ ശൃംഖലയുമുണ്ട്. കടൽത്തീരത്തുള്ള നഗരമായതിനാൽ ജലഗതാഗതത്തിനു മുൻഗണന നൽകും. എല്ലാ വീടുകളിലേക്കും നീളുന്ന പാചകവാതക ലൈനുകൾ, ഭൂഗർഭ വൈദ്യുതി സബ്സ്റ്റേഷനുകൾ, സീവേജ് ലൈനുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയാണ് നഗരം നവീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story