ഖത്തറിൽ മെർസ് രോഗബാധ റിപ്പോർട്ട് ചെയ്തു
text_fieldsദോഹ: ഖത്തറില്‍ പുതിയൊരു മെര്‍സ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. വിട്ടുമാറാത്ത നിരവധി രോ ഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 65കാരനായ സ്വദേശിക്കാണ് മെര്‍സ് രോഗം ബാധിച്ചതായി പൊതുജനാ രോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. കൊറോണ വൈറസുകളിലൊന്ന് (COVID19) മൂലമുണ്ടാകുന്ന വൈറല്‍ ശ്വാസകോശ സംബന്ധമായ രോഗമാണ് മെര്‍സ്. രോഗം സ്ഥിരീകരിച്ചതോ സംശയിക്കപ്പെടുന്നതോ ആയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള ദേശീയ പ്രോട്ടോകോള്‍ അനുസരിച്ച് ആവശ്യമായ ചികിത്സ ലഭിക്കുന്നതിന് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മെര്‍സ് കൊറോണ വൈറസുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ മാത്രമാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പൊതുജനങ്ങള്‍, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി ഇല്ലാത്തവരോ തുടങ്ങിയവരെല്ലാം ശുചിത്വ നടപടികള്‍ പാലിക്കണം.
പൊതുജനാരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിെൻറ സഹകരണത്തോടെ, രോഗം നിയന്ത്രിക്കുന്നതിനും പടരാതിരിക്കുന്നതിനും ആവശ്യമായ എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ പതിവായി കഴുകുക, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക, ഒട്ടകങ്ങളുമായി അടുത്ത ബന്ധം ഒഴിവാക്കുക, പനി, ചുമ, തൊണ്ടവേദന അല്ലെങ്കില്‍ ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവിക്കുമ്പോള്‍ വൈദ്യോപദേശം തേടുക തുടങ്ങിയവയെല്ലാം പാലിക്കണം. സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകളോ അന്വേഷണങ്ങളോ ലഭിക്കുന്നതിന് ആരോഗ്യ സംരക്ഷണ-സാംക്രമിക രോഗ നിയന്ത്രണ വിഭാഗം ദ്രുതപ്രതികരണ ടീമുമായും ബന്ധപ്പെടാം. ഇതിനായി 66740948, 66740951 എന്നീ ഹോട്ട്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.