Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅതിശയങ്ങളൊരുക്കി...

അതിശയങ്ങളൊരുക്കി അൽഖോർ പാർക്ക് തുറന്നു

text_fields
bookmark_border
അതിശയങ്ങളൊരുക്കി അൽഖോർ പാർക്ക് തുറന്നു
cancel

ദോഹ: കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിൽ നവീകരിച്ച അൽഖോർ പാർക്ക ് തുറന്നു. മൂന്നുമാസം നീണ്ട നവീകരണ, വികസന പ്രവർത്തനങ്ങൾക്കുശേഷമാണ് പാർക്ക് പൂർ ണമായ രീതിയിൽ തുറന്നുകൊടുത്തത്. 32 മില്യൺ റിയാലിെൻറ നവീകരണ പദ്ധതികളാണ് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയത്. മുതിർന്നവർക്ക് 15 റിയാലാണ് പ്രവേശനഫീസ്. പത്തുവരെ പ്രായമുള്ള കുട്ടികൾക്ക് പത്ത് റിയാലാണ് ഫീസ്. പാർക്കിനുള്ളിലെ െട്രയിൻ റൈഡിന് അഞ്ചു റിയാലാണ് ഫീസ്. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ രാത്രി പതിനൊന്നു വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്കുശേഷം രണ്ടു മുതൽ രാത്രി പതിനൊന്നുവരെയുമാണ് പ്രവർത്തനസമയം. ചൊവ്വാഴ്ചകളിൽ വനിതകൾക്കും കുട്ടികൾക്കും മാത്രമായിരിക്കും പ്രവേശനം. മൃഗശാലയാണ് പാർക്കിെല മുഖ്യ ആകർഷണം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വൈവിധ്യമാർന്ന മൃഗങ്ങളെ മൃഗശാലയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

49 ഇനങ്ങളിലായി 315 മൃഗങ്ങളാണ് പാർക്കിലുള്ളത്. കാണ്ടാമൃഗം, ആന, ജിറാഫ്, സിംഹങ്ങൾ, മുതലകൾ, കുരങ്ങുകൾ, പക്ഷികൾ, ഒറിക്സ് എന്നിവയുടെയെല്ലാം സാന്നിധ്യം മൃഗശാലയുടെ വൈവിധ്യം പ്രകടമാക്കുന്നു. പ്രതിവർഷം അഞ്ചുലക്ഷം സന്ദർശകർ പാർക്കിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധതരം മാനുകൾ, സീബ്ര, ആഫ്രിക്കൻ ഒട്ടകപ്പക്ഷി, മയിൽ, ഗിനിക്കോഴി, ലാമ, കുള്ളൻകുതിരകൾ, ആമസോൺ പക്ഷികൾ തുടങ്ങിയവയെല്ലാമുണ്ട്. മൃഗപരിപാലനത്തിനായി പ്രത്യേക സൗകര്യവും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഏറെ വിശാലമായ പാർക്കെന്നതിനൊപ്പം ഹരിതഭംഗി നിറഞ്ഞ സ്ഥലങ്ങളും സന്ദർശകർക്ക് വേറിട്ട അനുഭവമാകും. ജലധാര, ഗോൾഫ് മൈതാനം, ബാറ്ററിയിൽ ഓടുന്ന തീവണ്ടി തുടങ്ങിയവ കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story