Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമണൽപരപ്പിൽ...

മണൽപരപ്പിൽ പച്ചപ്പിെൻറ പന്തലൊരുക്കി മലയാളിക്കൂട്ടം

text_fields
bookmark_border
മണൽപരപ്പിൽ പച്ചപ്പിെൻറ  പന്തലൊരുക്കി മലയാളിക്കൂട്ടം
cancel
camera_alt??????????? ??????????? ????????? ??????? ??????????????????????

ദോഹ: ജീവിതമൊന്ന് പച്ചപിടിപ്പിക്കാനായി ചുട്ടുപൊള്ളുന്ന മരുഭൂമിയിലേക്ക് വന്നിറ ങ്ങിയ പ്രവാസികൾ, ഖത്തറിലെ മണലാരണ്യത്തിൽ പച്ചപ്പിെൻറ പന്തലൊരുക്കുന്ന തിരക്കിലാ ണ്. കടൽ കടന്നിട്ടും കൃഷിയെ കൈവിടാതെ കൂടെക്കൂട്ടിയ പ്രവാസി മലയാളിക്കൂട്ടം മരുഭൂവിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടെ എഴുതിച്ചേർത്തത് പച്ചപ്പിെൻറ വമ്പൻ വിജയഗാഥ. നാടിെൻറ പ ച്ചപ്പും കുളിർമയും കതിർമണി ചൂടിയ പാടവുമെല്ലാം ഒരുക്കാൻ 4500ൽപരം പേരാണ് ഖത്തറിലെ വെയിൽവീണു കത്തുന്ന മണ്ണിലേക്കിറങ്ങി കാർഷിക വിപ്ലവം തീർക്കുന്നത്. ഫലമോ മാസന്തോറും ടൺ കണക്കിന് പച്ചക്കറികളാണ് വിളവായി ലഭിക്കുന്നത്. 'നമ്മുടെ അടുക്കളത്തോട്ടം ദോഹ' എന്ന പേരിലുള്ള ഫേസ്ബുക് ഗ്രൂപ്പാണ് മറുനാട്ടിൽ സ്വന്തം നാടിനെ പറിച്ചുനടാനുള്ള ശ്രമങ്ങളിൽ മുഴുകിയിരിക്കുന്നത്.

ഗ്രൂപ് അംഗങ്ങളുടെ വീടുകളിലോ താമസകേന്ദ്രങ്ങളിലോ എത്തിയാൽ കാണാം, പടർന്നു പന്തലിച്ച കയർ വേലിയിൽ വിളഞ്ഞുനിൽകുന്ന പ‍യറും പാവക്കയും പടവലവുമെല്ലാം. ചീര, വെണ്ട, തക്കാളി, വഴുതിന, മുള്ളങ്കി തുടങ്ങി എല്ലാത്തരം വിളകളും വളരെ സജീവമായി കൃഷിചെയ്യുന്നുണ്ട്. നാട്ടിലില്ലാത്ത വിളകൾ വരെ വിളയിക്കുന്ന അടുക്കളത്തോട്ടം അംഗങ്ങൾ ശീതകാല വിളവുകളായ കാബേജ്, കോളിഫ്ലവർ, ബ്രക്കോളി എന്നിവ വരെ കൃഷി ചെയ്യുന്നുണ്ട്. മുറ്റത്ത് പാകിയ ടൈൽസ് അടർത്തിമാറ്റിയും ഗ്രോബാഗുകളിലും ബക്കറ്റുകളിലും മണ്ണു നിറച്ചുമൊക്കെയാണ് പലരുടെയും കൃഷി. പേരിനു പോലും ഒഴിഞ്ഞ ഒരിടം കാണാനാവില്ല, എല്ലായിടത്തും പച്ചപ്പ് തീർക്കുന്ന തണലാണ്. വിഷമില്ലാത്ത ഭക്ഷണം മാത്രമല്ല, വിഷമമൊട്ടുമില്ലാത്ത സന്തോഷകരമായ ജീവിതവും ഇൗ കൃഷിപരിപാലനം ഉറപ്പുനൽകുന്നതായ അടുക്കത്തോളം അംഗങ്ങൾ ഏകസ്വരത്തിൽ പറയുന്നു.

നാട്ടിൽ നിന്ന് പറിച്ചുനട്ട കൃഷി
പാടത്ത് കൃഷിയും ഫേസ്ബുക്കിൽ കൂട്ടായ്മയുമായി നാട്ടിൽ വളരെ സജീവമായി കൃഷി തുടർന്നിരുന്ന അടുക്കളത്തോട്ടം ഗ്രൂപ്പിെൻറ മറുനാടൻ പതിപ്പാണ് 'നമ്മുടെ അടുക്കളത്തോട്ടം ദോഹ'. അംബര പവിത്രൻ, മീന ഫിലിപ്പ്, ജിഷ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടൽകടന്നും കൃഷി ചെയ്യാൻ മരുഭൂമിയിൽ ആദ്യം മണ്ണൊരുക്കിയത്. പിന്നാലെ പ്രവാസി ലോകത്ത് നിന്ന് ലഭിച്ച പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് അഡ്മിൻമാരിലൊരാളായ അംബര പവിത്രൻ പറഞ്ഞു. മറുനാട്ടിൽ കൃഷി നടത്താനായി മനസ്സൊരുങ്ങിയാലും മണ്ണൊരുക്കുകയായിരുന്നു ആദ്യം നേരിട്ട വെല്ലുവിളി. വീട്ടുമുറ്റത്തെല്ലാം നിറയെ ടൈലുകൾ പാകിയതിനാൽ അതു പറിച്ചുകളഞ്ഞ് തന്നെ വിത്തുപാകണം. ശ്രമകരമായി ഇതുപൂർത്തിയാക്കിയാലോ, അമ്പരപ്പിക്കുന്ന വിളവ് തന്നെയാണ് നൽകുന്നതെന്ന് അനുഭവസ്ഥരായ ഗ്രൂപ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഓരോ മണിക്കൂറിലും പുതിയ വിളവുകളുടെ ഫോട്ടോ പങ്കുവെക്കുന്ന തരത്തിൽ ഫേസ്ബുക് സജീവമാണിപ്പോൾ. കൃഷിക്കൊപ്പം കാട, കോഴി വളർത്തൽ നടത്തുന്നവരുമുണ്ട്ഗ്രൂപ്പിൽ.

കൃഷിയും വളരെ കാര്യക്ഷമമായി തുടരുന്നതായും അംഗങ്ങൾ പറയുന്നു. മറിയാമ്മ, ബെന്നി, ജിജി, ലിൻഡ എന്നിവരുൾപ്പെടെ മികച്ച നേട്ടം കൊയ്യുന്ന നിരവധി കർഷകരുണ്ട് ഗ്രൂപ്പിൽ. ഏറ്റവും നീളമേറിയ വെണ്ടക്ക വിളവെടുത്ത് ലോക റെക്കോഡ് സ്ഥാപിച്ച കർഷകനും അടുക്കളത്തോട്ടം ഗ്രൂപ്പിലുണ്ട്. എംബസിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 11അംഗ കമ്മിറ്റിയാണ് 'നമ്മുടെ അടുക്കളത്തോട്ടം ദോഹ' കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കൃഷികാര്യങ്ങൾ പങ്കുവെക്കുന്ന പ്രവാസി ലോകത്തെ കർഷകരെല്ലാം വർഷത്തിലൊരിക്കൽ മാത്രമാണ് കൊയ്ത്തുത്സവമെന്ന് സംഗമിക്കുന്നത്. നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ഇൗ വർഷത്തെ കൊയ്ത്തുത്സവം വെള്ളിയാഴ്ച വുഖൈറിലെ ദോഹ പബ്ലിക് സ്കൂളിൽ ഉച്ചക്ക് ശേഷം നടക്കും. ജൈവ കാർഷിക പ്രദർശനവും വിൽപനയും ഭക്ഷ്യമേളയുമാണ് പ്രധാന പരിപാടികൾ. തുടർന്ന് പിന്നണി ഗായകരായ നജിം അർഷാദ്, സുമി അരവിന്ദ് എന്നിവർ പങ്കെടുക്കുന്ന ഗാനമേള അരങ്ങേറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story