Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉത്സവലഹരിയിൽ ദേശീയ...

ഉത്സവലഹരിയിൽ ദേശീയ കായികദിനാഘോഷം: ആഘോഷമായി ആവേശക്കുതിപ്പ്

text_fields
bookmark_border
ഉത്സവലഹരിയിൽ ദേശീയ കായികദിനാഘോഷം: ആഘോഷമായി ആവേശക്കുതിപ്പ്
cancel

ദോഹ: ഓടിയും ചാടിയും പന്ത് തട്ടിയും സൈക്കിളിലേറിയും ദിവസം മുഴുവനായി രാജ്യം കായികക്ക ുതിപ്പുകൾക്ക് വേണ്ടി മാറ്റിവെച്ചപ്പോൾ മികച്ച ആരോഗ്യത്തിലേക്ക് നടന്നടുക്കാൻ ഇരച് ചെത്തിയത് പതിനായിരങ്ങൾ. സംഘടിച്ചും സന്തോഷം പകർന്നും ജനം കായികവിനോദങ്ങൾക്കായി ഒ ഴുകിയെത്തിയപ്പോൾ ഖത്തർ അക്ഷരാർഥത്തിൽ വലിയൊരു കളിമൈതാനമായി മാറി. രാജ്യത്തെ ഒമ ്പതാമത് ദേശീയ കായിക ദിനാഘോഷം ഉത്സവമാക്കി മാറ്റിയാണ് സ്വദേശികളും താമസക്കാരും സന് ദർശകരും ഉൾപ്പെട്ട ഖത്തറിലെ കായികസമൂഹം രാജ്യത്ത് പുതുചരിതമെഴുതിച്ചേർത്തത്. രാജ്യത്തുടനീളം രൂപംകൊണ്ട നൂറുകണക്കിന് സ്പോർട്സ് സെൻററുകളിലേക്ക് ആയിരങ്ങളായിരുന്നു ഇരച്ചെത്തിയത്. കൃത്യതയാർന്ന വ്യായാമത്തിലേക്കും അതുവഴി ആരോഗ്യകരമായ ജീവിതശൈലിയിലേക്കും ഖത്തരികൾ ചുവടുവെച്ചപ്പോൾ, ആരോഗ്യസംരക്ഷണത്തിന് കൈവന്ന അപൂർവ അവസരം ഫലപ്രദമായി വിനിയോഗിക്കാനുള്ള തിരക്കിലായിരുന്നു താമസക്കാരും സന്ദർശകരുമുൾപ്പെട്ട ഖത്തറിലെ പ്രവാസി ലോകവും വിവിധ കൂട്ടായ്മകളും. ദോഹ കോർണിഷ് ഉൾപ്പെടെയുള്ള വിസ്തൃതമായ സ്ഥലങ്ങളെല്ലാം മത്സരട്രാക്കുകളായി മാറിയപ്പോൾ, ഖത്തറിലെ പാർക്കുകളും ഉല്ലാസ കേന്ദ്രങ്ങളും സ്റ്റേഡിയങ്ങളോടനുബന്ധിച്ച കേന്ദ്രങ്ങളും വിവിധ ഗെയിംസുകളുടെ കോർട്ടുകളായി പരിണമിച്ചു.

കായിക ദിനാഘോഷത്തെ ആവേശപൂർവം വരവേൽക്കുന്നതിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അവർക്കൊപ്പം ചേർന്ന് നടക്കാനെത്തിയത് ആഹ്ലാദത്തിന് വഴിയൊരുക്കി. കുട്ടികൾക്കൊപ്പം കൂട്ടം കൂടി നടന്നും അവരോട് കുശലാന്വേഷണങ്ങൾ നടത്തിയും കായിക പരിശീലനങ്ങൾക്കെത്തിയ കുട്ടിക്കൂട്ടത്തെ അഭിനന്ദിച്ചുമാണ് അമീർ വ്യായാമം അവസാനിപ്പിച്ച് മടങ്ങിയത്. പിതാവ് അമീറും കായിക ദിനാഘോഷത്തിൽ പങ്കാളിയായി. അൽ ശഖബിൽ നടന്ന കായിക ദിനാഘോഷത്തിലാണ് പിതാവ് അമീർ പങ്കെടുത്തത്. അറേബ്യൻ അശ്വ പ്രദർശത്തിനും പിതാവ് അമീർ സാക്ഷിയായി. വിദ്യാഭ്യാസ, ആഭ്യന്തര, പൊതുജന ആരോഗ്യ മന്ത്രാലയം ഉൾപ്പെടെ മുഴുവൻ മന്ത്രാലയങ്ങളും വൈവിധ്യങ്ങളാർന്ന കായിക പരിപാടികളും ഇവൻറുകളും സംഘടിപ്പിച്ചാണ് കായികദിനാഘോഷം നടത്തിയത്. ലുസൈൽ, ഖത്തർ സ്പോർട്സ് ക്ലബ്, അൽ അഹ്ലി സ്പോർട്സ് ക്ലബ്, അൽ സാദ് സ്പോർട്സ് ക്ലബ് തുടങ്ങിയ വേദികളിലും കായിക വിസ്മയങ്ങൾ ഒരുക്കി.

ഫുട്ബാൾ ലോകകപ്പിന് രണ്ട് വർഷം മാത്രം ബാക്കി നിൽക്കെ ഖത്തറിെൻറ സംഘാടന മികവിന് മറ്റൊരു തെളിവ് കൂടിയായി കായിക ദിനാചരണം. ബാഡ്മിൻറൺ, വോളിബാൾ, ഫുട്ബാൾ, ടേബിൾ ടെന്നിസ്, അത്ലറ്റിക്സ്, ബൈക്ക് റേസ്, ജിംനാസ്റ്റിക്സ്, ഹാമർ ത്രോ, ബാസ്കറ്റ്ബാൾ, ജൂഡോ, ബോക്സിങ്, ഗുസ്തി, കരാേട്ട തുടങ്ങിയ പരിപാടികളാണ് അരങ്ങേറിയത്. ഒളിമ്പിക്സ് കമ്മിറ്റിയുടെ ഖത്തർ വില്ലേജ് രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ബറാഹത് മുശൈരിബിൽ നടന്നു. ഇതിന് പുറമെ ഭിന്നശേഷിക്കാർക്കായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യു.ഒ.സി) മശൈരിബ് പ്രോപർട്ടികളുമായി സഹകരിച്ചാണ് ദേശീയ കായികദിനാഘോഷം നടത്തിയത്. ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകൾക്കൊപ്പം ക്യു.ഒ.സി പ്രാദേശിക കമ്യൂണിറ്റിയിലെ അംഗങ്ങൾക്കായി ബറാഹത്ത് മശൈരിബിലെ ടീം ഖത്തർ സ്‌പോർട്‌സ് വില്ലേജിൽ വിപുലമായ കായിക പ്രവർത്തനങ്ങളും മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്.

‘വർഷം മുഴുവനും ആരോഗ്യവാന്മാരാകണം’
‘ഈ വർഷം ഒരു ഒളിമ്പിക് വർഷമാണ്, ഇത് 2020 ദേശീയ കായിക ദിനത്തെ കൂടുതൽ പ്രാധാന്യമുള്ള ദിവസമാക്കി മാറ്റുന്നു. ദേശീയ കായിക ഫെഡറേഷനുകളുടെയും പങ്കാളികളുടെയും സഹായത്തോടെ ഞങ്ങൾ ആസൂത്രണം ചെയ്ത ഇവൻറുകളും പ്രവർത്തനങ്ങളും ജനങ്ങൾക്ക് ആസ്വാദ്യകരമാകുന്ന വിധത്തിലാണ് നടപ്പാക്കുന്നത്. ദേശീയ കായികദിനത്തിൽ മാത്രമല്ല, വർഷം മുഴുവനും ആരോഗ്യത്തോടെയും സജീവമായും തുടരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയെന്നത് ഞങ്ങളുടെ പ്രധാന ലക്ഷ്യമാണ് -ക്യു.ഒ.സി സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബ്യൂനെയ്ൻ പറഞ്ഞു. ഖത്തറിലെ താരങ്ങൾക്ക് രാജ്യന്തരതലത്തിലുള്ള അത്‌ലറ്റുകളുമായി കൂടിക്കാഴ്‌ച നടത്താൻ അവസരമുണ്ടാകും.

ഈ ലോകോത്തര കായികതാരങ്ങൾ ചെറുപ്പക്കാരെ ശാരീരികമായി സജീവമായിരിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും ഭാവി ഖത്തറി അത്‌ലറ്റുകളെ പ്രചോദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്‌ലറ്റിക്സ്, ബാസ്കറ്റ് ബാൾ, വോളിബാൾ, ജിംനാസ്റ്റിക്സ്, ടേബിൾ ടെന്നിസ്, ബോക്സിങ്, ഗുസ്തി, ൈതക്വാൻഡോ, കരാട്ടേ, ജൂഡോ എന്നി ഇനങ്ങളാണ് എല്ലാ പ്രായക്കാർക്കുമായി ഒരുക്കിയത്. ആസ്പയർ സോൺ ഫൗണ്ടേഷനും ( അംഗ സംഘടനകളായ ആസ്പയർ അക്കാദമി, ആസ്പറ്റാർ, ആസ്പയർ ലോജിസ്റ്റിക്സ് എന്നിവയും ചേർന്ന ആസ്വദിക്കാനായി 20 ലധികം സവിശേഷ കായികപരിപാടികളാണ് സംഘടിപ്പിച്ചത്. ഫുട്-വോളിബാൾ, ‘റൺ ആൻഡ് ബൈക്ക്’, കോഴ്‌സ് റേസ് തുടങ്ങിയ വൈവിധ്യമാർന്ന കായിക ഇനങ്ങളും സംഘടിപ്പിച്ചു.

ആഘോഷം അതിരുകളില്ലാതെ...
17 സ്‌പോർട്‌സ് ഫെഡറേഷനുകൾ, 15 മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, 15 ആരോഗ്യ സ്ഥാപനങ്ങൾ, ഭക്ഷ്യ കമ്പനികൾ എന്നിവയുൾപ്പെടെ 54 പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കതാറ കൾചറൽ വില്ലേജിൽ കായികദിനാഘോഷം നടന്നത്. ഖത്തർ ഷെൽ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യു.എഫ്‌.എ) എന്നിവയും കതാറ കൾചറൽ വില്ലേജിൽ നിരവധി കായിക പരിപാടികളാണ് സകുടുംബം പങ്കെടുക്കുന്നതിനായി സംഘടിപ്പിച്ചത്. പങ്കെടുക്കാൻ നിരവധി പേരാണ് കുടുംബസമേതം എത്തിച്ചേർന്നത്. കതാറയിലും വൈവിധ്യങ്ങളായ കായിക ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. 54ൽപരം പൊതു-സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ 15 മന്ത്രാലയങ്ങളുടെയും വിവിധ സർക്കാർ ഡിപ്പാർട്മെൻറുകളുടെയും സഹകരണത്തോടെ 15ൽപരം ആരോഗ്യ, ഭക്ഷ്യ സ്ഥാപനങ്ങളുമായി കൈകോർത്താണ് കതാറ കായികവസന്തം തീർത്തത്. പൊതുജനങ്ങളിൽ ആരോഗ്യശീലം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് ബോധവത്കരണ പരിപാടികൾ, മെഡിക്കൽ പരിശോധന തുടങ്ങിയവയും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story