Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുസ്ഥിരത പദ്ധതിയുമായി ഫിഫയും ഖത്തറും
cancel

ദോഹ: അറബ് ലോകത്തെ പ്രഥമ ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ മൂന്ന് വർഷത്തിൽ താഴെ സ മയം ബാക്കിയിരിക്കെ സംയുക്ത സുസ്ഥിരത പദ്ധതി അവതരിപ്പിച്ച് ഖത്തറും ഫിഫയും. സംഘാടക രും ആതിഥേയരുമെന്ന നിലയിൽ ലോകകപ്പ് നടത്തിപ്പിന് മുന്നിലുള്ള വെല്ലുവിളികളും പ്രത ിസന്ധികളും ഖത്തർ ഇതിനകംതന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. കൂടാതെ ചാമ്പ്യൻഷിപ്പ് കഴിയുന്നതോടെ വരും തലമുറക്ക് കൂടി ഉപകാരപ്പെടുന്ന ഒരുപിടി പദ്ധതികളും അവസരങ്ങളുമാണ് ഖത്തർ ഒരുക്കിയിരിക്കുന്നതും.പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഫിഫയും ലോകകപ്പിെൻറ സുസ്ഥിരത പദ്ധതിയും ലക്ഷ്യങ്ങളും അഞ്ച് വർഷം മുമ്പുതന്നെ ആരംഭിച്ചിരുന്നു. ഫിഫയും ആതിഥേയ രാജ്യവും സംയുക്തമായി ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് ഫിഫ ലോകകപ്പ് ഖത്തർ 2022 എന്ന കമ്പനിയാണ്.

അഞ്ച് മേഖലകളിലായാണ് സുസ്ഥിരത പദ്ധതി പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഒന്ന് -മാനവശേഷി വികസനവും തൊഴിലാളികളുടെ അവകാശ സംരക്ഷണവും, രണ്ട് -മികച്ച ടൂർണമെൻറ് അനുഭവം, മൂന്ന് -സാമ്പത്തിക വികസനത്തെ ഉത്തേജിപ്പിക്കുക, നാല് -പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് നൂതനപരിഹാരം, അഞ്ച് -സദ്ഭരണത്തിനും ധാർമികമായ ബിസിനസ് പ്രവർത്തനങ്ങൾക്കുമുള്ള ഉദാഹരണം എന്നിവയാണവ. ഇതിെൻറ അടിസ്ഥാനത്തിൽ 22 ലക്ഷ്യങ്ങളാണ് കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്. ലോകകപ്പ് ഖത്തറിെൻറ മാറ്റങ്ങൾക്കുള്ള മികച്ച അവസരമാണ് നൽകുന്നത്.

തൊഴിലാളി ക്ഷേമം, മനുഷ്യാവകാശം, വിവേചനരഹിതം, പരിസ്ഥിതി സംരക്ഷണം എന്നിവ ഉൾപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരത ലക്ഷ്യങ്ങൾക്ക് അനുബന്ധമായാണ് ഖത്തർ മുന്നോട്ട് പോകുന്നതെന്നും ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൂറ പറഞ്ഞു. സുസ്ഥിരതയെ ഉത്തേജിപ്പിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾക്കും ചാമ്പ്യൻഷിപ്പിനെ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ആതിഥേയത്വത്തിന് രംഗത്തുള്ളപ്പോൾ തന്നെ ഖത്തർ മുന്നിലുണ്ടെന്നും സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. നവീനമായ ആവിഷ്കാരങ്ങൾ, സമൂഹങ്ങൾക്കും സംസ്കാരങ്ങൾക്കും ഇടയിലെ കണ്ണി, സാമൂഹിക മാറ്റങ്ങൾ എന്നിവയിലെല്ലാം ഫുട്ബാളിെൻറ പങ്ക് നിസ്തുലമാണെന്നും ചാമ്പ്യൻഷിപ്പ് അവസാനിക്കുന്നതോടെ ഖത്തർ ലോകകപ്പ് ലെഗസി ആരംഭിക്കുകയാണെന്നും ഖത്തർ 2022 ചെയർമാൻ കൂടിയായ ഹസൻ അൽ തവാദി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story