നിരുപാധിക ചർച്ചകളിലൂടെ ഗൾഫ് പ്രതിസന്ധി പരിഹരിക്കണമെന്ന് വീണ്ടും ഖത്തർ
text_fieldsദോഹ: ക്രിയാത്മകവും നിരുപാധികവുമായ ചർച്ചകളിലൂടെയും സന്ധി സംഭാഷണങ്ങളിലൂടെയും നിലവിലെ ഗൾഫ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഖത്തർ വീണ്ടും രംഗത്തെത്തി. ഐക്യരാഷ്ട്രസഭ ചാർട്ടറും അന്താരാഷ്ട്ര നിയമവും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ തത്ത്വങ്ങളും ഉൾപ്പെടുന്ന ചട്ടക്കൂടിൽനിന്നുള്ള നിരുപാധിക ചർച്ചകൾ രാജ്യങ്ങളുടെ പരമാധികാരത്തെ സംരക്ഷിക്കുന്നുവെന്നും ഖത്തർ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കുന്നതിനും അന്താരാഷ്ട്ര സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ് അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി പറഞ്ഞു. മിഡിലീസ്റ്റിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധം രണ്ടരവർഷം പിന്നിടുമ്പോഴും നിലപാടിൽനിന്ന് മാറ്റമില്ലെന്നും തികച്ചും അന്യായമായ ഉപരോധം യു.എൻ ചാർട്ടറിെൻറയും അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രത്യക്ഷമായ ലംഘനമാണെന്നും മേഖല, രാജ്യാന്തര തലങ്ങളിലെ സുരക്ഷയും സമാധാനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കത് തുരങ്കം വെക്കുന്നുവെന്നും ശൈഖ് അൽയാ ആൽഥാനി വിശദീകരിച്ചു.
ഖത്തറിനെതിരായ അടിസ്ഥാനരഹിത ആരോപണങ്ങളും തെറ്റായ വിവരങ്ങളും ഉൾപ്പെടുത്തിയുള്ള േപ്രാപഗണ്ട കാമ്പയിനുകൾ ഖത്തർ തുറന്നുകാട്ടിയിട്ടുണ്ടെന്നും രാജ്യത്തിനെതിരെ നടന്ന പാളിപ്പോയ ശ്രമങ്ങളായിരുന്നു അതെന്നും അവർ ചൂണ്ടിക്കാട്ടി. ക്രിയാത്മകവും നിരുപാധികവുമായ ചർച്ചകളിലൂടെയും സന്ധിസംഭാഷണങ്ങളിലൂടെയും സമാധാനപൂർവമുള്ള രാഷ്ട്രീയ പരിഹാരമാണ് ഖത്തർ ആവശ്യപ്പെടുന്നതെന്നും ആ നിലപാടിൽനിന്ന് മാറ്റമില്ലെന്നും അത് രാജ്യങ്ങളുടെ സ്വതന്ത്ര പരമാധികാരത്തെ സംരക്ഷിക്കുന്നുവെന്നും ഖത്തർ സ്ഥിരം പ്രതിനിധി സൂചിപ്പിച്ചു.അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ലക്ഷ്യംവെച്ച് നടക്കുന്ന ശ്രമങ്ങൾക്കും പ്രതിസന്ധി പരിഹരിക്കുന്നതിനും മധ്യസ്ഥശ്രമങ്ങൾക്ക് ഖത്തർ പ്രതിജ്ഞാബദ്ധരാണെന്നും ഗൾഫ് പ്രതിസന്ധി പരിഹാരത്തിന് കഠിനപ്രയത്നം നടത്തുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനെ ഖത്തർ വീണ്ടും പ്രശംസിക്കുകയാണെന്നും അവർ യോഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.