ഖത്തർ ആരോഗ്യ സമ്മേളനത്തിന് തുടക്കം
text_fieldsദോഹ: മൂന്നു ദിവസം നീളുന്ന ഖത്തർ ആരോഗ്യ സമ്മേളനം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി യുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽ ഥാനി ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യമന് ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, ഗതാഗത വാർത്തവിനിമയ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത ി തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.2022 ലോകകപ്പിലേക്കുള്ള ഖത്തറിെൻറ തയാറെടുപ്പുകളുടെ ഭാഗമായി ജനങ്ങൾ കൂടുതലെത്തുന്ന സന്ദർഭങ്ങളിലെ ആരോഗ്യപരിരക്ഷ (മാസ് ഗാതറിങ് ഹെൽത്ത് കെയർ) ഉറപ്പാക്കുകയാണ് സമ്മേളന ലക്ഷ്യം. ആരോഗ്യ വിദഗ്ധരുടെ സേവനം ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയം സജ്ജമാണെന്ന് സമ്മേളനം വിലയിരുത്തി. ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, ആസ്പതർ എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ പുതിയ വെബ്സൈറ്റ് ആരോഗ്യമന്ത്രി ഡോ. ഹനാൻ അൽ കുവാരി പ്രകാശനം ചെയ്തു.
വലിയ കായിക ചാമ്പ്യൻഷിപ്പുകൾക്കാവശ്യമായ എല്ലാ സേവനങ്ങളും നൽകാൻ പൂർണ തയാറെടുപ്പ് ഉറപ്പുവരുത്താൻ രാജ്യത്തെ ആരോഗ്യമേഖല കഠിന പ്രയത്നത്തിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞവർഷങ്ങളിൽ അന്താരാഷ്ട്രതലത്തിലെ വലിയ കായിക ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ ആതിഥ്യം വഹിച്ചെന്നും ആയിരക്കണക്കിനാളുകളാണ് വിവിധ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തതും സന്ദർശകരായി എത്തിയതെന്നും ഡോ. അൽ കുവാരി പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാൻ ഖത്തർ ആരോഗ്യമേഖല സജ്ജമാണെന്ന്് ഉറപ്പുവരുത്തണമെന്നും മാസ് ഗാതറിങ് മെഡിസിൻ എന്നത് പുതിയ ഒരു മേഖലയായി രൂപപ്പെട്ടെന്നും അദ്ദേഹം വിശദീകരിച്ചു. 2022 ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ആരോഗ്യ സംവിധാനവും ആരോഗ്യവിദഗ്ധരെയും സജ്ജമാക്കുകയാണ് ഖത്തർ ഹെൽത്ത് 2020 സമ്മേളന ലക്ഷ്യമെന്നും അവർ പറഞ്ഞു.രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യമേഖലകളിലെ ആയിരക്കണക്കിന് ആരോഗ്യവിദഗ്ധരും അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധരും കഴിഞ്ഞ ലോകകപ്പുകൾക്ക് ആതിഥ്യം വഹിച്ച റഷ്യ, ബ്രസീൽ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുന്നു.
അക്കാദമിക്, ആരോഗ്യ, ദുരന്തനിവാരണ, സർക്കാർ മേഖലകളിലെ അന്താരാഷ്ട്ര പ്രഭാഷകരും സംസാരിക്കും. വിവിധ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും പ്രദർശനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.