വാനോളം വായനയൊരുക്കിയ അക്ഷരോത്സവത്തിന് തിരശ്ശീല
text_fieldsദോഹ: ലോകത്തെ വായിപ്പിച്ചും പുസ്തകപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ചും ദോഹ ഉത്സ വമാക്കി മാറ്റിയ 30ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവത്തിന് പ്രൗഢമായ സമാപനം. 10 ദിവസം ന ീണ്ട പുസ്തകമേളയിൽ 3,20,000 സന്ദർശകരെത്തിയപ്പോൾ, 2,10,000ത്തിലേറെ പുസ്തകങ്ങളാണ് അക്ഷര പ്രേമികൾ സ്വന്തമാക്കിയത്. 3,19,937 പേർ എത്തിയെന്നും ദിനംപ്രതി ശരാശരി 37,994 പേരാണ് സന്ദർശിച്ചതെന്നും സാംസ്കാരിക കായിക മന്ത്രാലയത്തിലെ കലാ സാംസ്കാരിക വിഭാഗം മേധാവി ഹമദ് മുഹമ്മദ് അൽ സകീബ പറഞ്ഞു. 2,15,840 പുസ്തകങ്ങൾ വിറ്റഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 453 പരിപാടികളാണ് സംഘടിപ്പിച്ചത്. 74 അതിഥികളാണ് വന്നത്. വിവിധ സെമിനാറുകളിലായി 3,600ൽ അധികം അതിഥികളാണ് പങ്കെടുത്തത്. കുട്ടികൾക്കുള്ള ശിൽപശാലകളിൽ 2,700 പേർ പങ്കെടുത്തപ്പോൾ 685 സ്കൂളുകളിൽ നിന്നായി ആയിരക്കണക്കിന് കുട്ടികളാണ് എത്തിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ദോഹ രാജ്യാന്തര പുസ്തകോത്സവം വൻ വിജയമാണെന്ന് ഓപൺ ഫോറത്തിൽ വിലയിരുത്തി. 31 രാജ്യങ്ങളിൽനിന്നായി 335 പ്രസിദ്ധീകരണാലയങ്ങളാണ് പങ്കെടുത്തത്. അറബി ഭാഷക്ക് മാത്രമായി 228 പബ്ലിഷിങ് ഹൗസുകളെ പ്രതിനിധാനംചെയ്ത് 559 പവിലിയനുകളാണുണ്ടായിരുന്നത്. 35 പ്രസിദ്ധീകരണാലയങ്ങളെ പ്രതിനിധാനംചെയ്ത് വിദേശഭാഷകളിലായി 91 പവിലിയനുകളും സാന്നിധ്യമറിയിച്ചു.എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും മാത്രമുള്ളതല്ല പുസ്തകോത്സവമെന്നും സമൂഹത്തിലെ ഓരോ വ്യക്തിക്കുമുള്ളതാണെന്നും പുസ്തകവിൽപനയെന്നതിലുപരി സാംസ്കാരിക വളർച്ചക്ക് കൂടിയാണ് മേള സംഘടിപ്പിക്കുന്നതെന്നും മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി പറഞ്ഞു. 200ൽ അധികം രാജ്യക്കാർ താമസിക്കുന്ന ഖത്തർ വൈവിധ്യ സാംസ്കാരിക പാരമ്പര്യങ്ങൾ ഉൾക്കൊള്ളുന്നതിെൻറ നേർക്കാഴ്ചയായിരുന്നു പവിലിയനുകളിൽ കണ്ടത്.
മലയാളത്തിനും മഹനീയ സ്ഥാനമൊരുക്കിയാണ് ദോഹ പുസ്തകോത്സവത്തിെൻറ 30ാം പതിപ്പ് അവസാനിക്കുന്നത്. ബി.എം. സുഹറയുടെ ഇരുട്ട് എന്ന നോവൽ, വീരാൻകുട്ടിയുടെ നിശ്ശബ്ദതയുടെ മുഴക്കങ്ങൾ എന്നിവയുടെ അറബി വിവർത്തനങ്ങൾ മേളയിൽ പ്രകാശനം ചെയ്തിരുന്നു. ബി.എം. സുഹറയുടെ ഇരുട്ട് എന്ന നോവൽ ‘തഹ്തസ്സമാ അൽ മുദ്ലിമ’ എന്ന പേരിലാണ് അറബിയിലേക്ക് മൊഴിമാറ്റിയത്. കവി വീരാൻകുട്ടിയുടെ തെരഞ്ഞെടുത്ത നൂറുകവിതകളുൾപ്പെടുന്ന നിശ്ശബ്ദതയുടെ മുഴക്കങ്ങൾ ‘അസ്ദാഉസ്സുംത്’ എന്ന പേരിലും അറബി വായനക്കാരിലെത്തിക്കാനായി. ഖത്തർ സാംസ്കാരിക മന്ത്രാലയം ഔദ്യോഗികമായി ഇൗ പുസ്തകങ്ങൾ പുറത്തിറക്കിയതിലൂടെ മലയാളഭാഷക്കും കേരളക്കരക്കും ഖത്തർ ഭരണകൂടം ഒരുക്കുന്ന ആദരം കൂടിയായി ചടങ്ങ് മാറി. ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷാചരണത്തിെൻറ ഭാഗമായാണ് ഖത്തർ ഭരണകൂടം ഇത്തരം സാംസ്കാരിക വിനിയമത്തിന് മലയാളത്തെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.