Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ വിസ സെൻററുകൾ വഴി...

ഖത്തർ വിസ സെൻററുകൾ വഴി അനുവദിച്ചത് 1,44,000 വിസകൾ

text_fields
bookmark_border
ഖത്തർ വിസ സെൻററുകൾ വഴി അനുവദിച്ചത് 1,44,000 വിസകൾ
cancel

ദോഹ: ഖത്തർ വിസ സെൻററുകൾ (ക്യു.വി.സി) പ്രവർത്തനമാരംഭിച്ചതിനുശേഷം വിദേശികൾക്കായി അനുവദിച്ചത് 1,44,000 വിസകളെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വിസ സപ്പോർട്ട് സർവിസസ് ഡിപ് പാർട്മെൻറ് ഡയറക്ടർ മേജർ അബ്ദുല്ല ഖലീഫ അൽ മൊഹന്നാദി. “മൊത്തം 1,44,136 വിസകളാണ് നൽകി യിരിക്കുന്നത്. ഇതിനിടെ 7,797 വിസകൾ നിരസിക്കേണ്ടി വന്നിട്ടുണ്ട്. ഈ വൈദ്യ പരിശോധനയിൽ അയോഗ്യരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഏറെയും നിരസിക്കപ്പെട്ടത്” മേജർ അൽ മൊഹന്നാദി പറഞ്ഞു. മാതൃരാജ്യങ്ങളിൽ ക്രിമിനൽ പശ്ചാത്തലമില്ലാത്ത തൊഴിലാളികളെ മാത്രം ഖത്തറിലേക്ക് കുടിയേറാൻ അനുവദിക്കുകയെന്ന ലക്ഷ്യത്തോടെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് വിസകൾ അനുവദിക്കുന്നത്. വിസ സെൻററുകളിലെ സേവനങ്ങൾ വേഗത്തിൽ നൽകുന്നതിനുള്ള നടപടികൾ മികച്ച രീതിയിലാണ് മുന്നേറുന്നത്. ഓരോ ദിവസം കഴിയുന്തോറും വിദേശത്ത് ഖത്തർ വിസ സെൻററുകളിലേക്കുള്ള സന്ദർശകരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്.

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വിസ സെൻറർ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിദിനം 1,800 സന്ദർശകരാണ് ബയോമെട്രിക് േഡറ്റ പ്രോസസിങ്, മെഡിക്കൽ പരീക്ഷകൾ, സെൻററുകളിലെ തൊഴിൽ കരാറുകളിൽ ഒപ്പിടൽ തുടങ്ങിയ വിവിധ സേവനങ്ങൾ തേടുന്നത്. ക്യു.വി.സികൾ മികച്ച സുതാര്യതയോടെ പ്രവർത്തിക്കുന്നതിലും പ്രശംസ നേടിയിട്ടുണ്ട്. തൊഴിലിനായി ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പുതന്നെ തൊഴിൽ കരാർ വാഗ്ദാനം ലഭിക്കുന്നതിനാൽ തൊഴിലാളികൾക്ക് തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ശമ്പളം, തൊഴിൽ, തൊഴിൽ ശീർഷകം, അറ്റാച്ചുചെയ്ത അലവൻസുകൾ, വാർഷിക അവധിക്കാലം തുടങ്ങിയ എല്ലാ വിവരങ്ങളും ആധികാരികതയോടെ അറിയാമെന്ന് അൽ മൊഹന്നാദി ചൂണ്ടിക്കാട്ടി. “ജോലി കരാറിനെ എതിർക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്. ചില മാറ്റങ്ങളും തിരുത്തലുകളും അപേക്ഷകർക്ക് അഭ്യർഥിക്കാനാവും. പക്ഷേ, അതു ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയത്തി‍െൻറ ഏകോപനത്തിലും അംഗീകാരത്തിലും മാത്രമേ നടപ്പാക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശി തൊഴിലാളികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ അയാളുടെ ബയോമെട്രിക് പരിശോധിക്കുന്ന നടപടി മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഖത്തർ വിസ സെൻറർ 2018 ഒക്ടോബറിൽ ശ്രീലങ്കയിലെ കൊളംബോയിലാണ് ആരംഭിച്ചത്. വിസയുടെ കാര്യത്തിൽ ആഭ്യന്തര മന്ത്രാലയമാണ് മേൽനോട്ടം വഹിക്കുന്നത്. കൂടാതെ, മെഡിക്കൽ പരീക്ഷകളുടെ കാര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടവും തൊഴിൽ രേഖകളുടെ പരിശോധന തൊഴിൽ മന്ത്രാലയവുമാണ് നടത്തുന്നത്. സർട്ടിഫിക്കേഷനുകളുടെയും കരാറുകളുടെയും കാര്യത്തിൽ വിദേശകാര്യ മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കുന്നത്. ഫിംഗർപ്രിൻറ് സേവനങ്ങൾ, സുപ്രധാന േഡറ്റയുടെ രജിസ്ട്രേഷൻ, മെഡിക്കൽ പരീക്ഷകൾ നടത്തുക, ഇലക്ട്രോണിക് കരാർ ഒപ്പിടുക, ഡോക്യുമെേൻറഷൻ വിതരണം, വിദ്യാഭ്യാസ യോഗ്യത പരിശോധന എന്നിവ ഖത്തർ വിസ സെൻററുകളിലെ സേവനങ്ങളിൽതന്നെ ഉൾപ്പെടുന്നതിനാൽ പ്രവാസി തൊഴിലാളികൾക്ക് ഏറെ സഹായകരമായി മാറിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story